Thursday, April 21, 2022

ആദ്യാക്ഷരങ്ങൾ!





അമ്പലനടയിൽ   മാലോകരെത്തി,

അമൃതായ  വിദ്യ കുട്ടിയിലൊഴുക്കാൻ.

ആദ്യാക്ഷരങ്ങൾ  നാവിലായ്  പാകി,

അഴകിൻനിറകുട ലതകൾ മുളയ്ക്കാൻ. 


ഞാനുമെത്തി തുള്ളിയായെങ്കിലും 

അനുഭവം  ഗ്രാഹ്യമാക്കുവാനായി.

അമ്മയെന്നുള്ളിൽ വെളിച്ചമായീ 

 തമസ്സുടയ്ക്കണമുള്ളുതെളിയാൻ. 


 അജ്ഞാനമാംദശ മറഞ്ഞിടുവാൻ,

അറിവിൻസരണിയിൽ പടർന്നുകയറാൻ

അറിവാം  ജലധിയിൽ മെല്ലേ തുഴയാൻ   

അണയൂ,പുണരൂ ജനനിശാരദേ! 

  

ആഗോളനാഥെ! പാടവമെനിക്ക് 

അകമേ ചൊരിയൂ  രചനാവളമായ്. 

അലസകാരിയം  അകലേയ്ക്കു  മാറ്റു,

അംഗുലി പദമാല്യം കോർത്തിടട്ടെ.

 

അധികപാടവം ഇല്ലയെങ്കിലും

അഭിരുചിയു യരാൻ  തുണയ്ക്കുകയില്ലെ?   

അമ്മതൻ കരുണയിൽ  രചനാരശ്മി

 അഴകൊടു വരുവാനായശയമേകു.


അലിവു  നിറയട്ടെ മനമേ രുചിരം,

അനുഗ്രഹമേകു കരുതാനപരനെ.

ആഗ്രഹം അമ്മെ! സാധ്യമാക്കിടൂ,

അംബികേ! ദേവി!   നിന്നിലാശ്രയം.  


അരികിലായ്  മായെ!  നിത്യംവാഴണം 

അഹമെന്നചിന്ത തെല്ലുമേയരുത്.

അമ്മയിലണയാൻ മോഹമുണ്ടേറെ,   

അമരരൂപം തെളിക്കൂ  വരദേ! 


   





No comments:

Post a Comment