Live traffic

A visitor from Karachi viewed 'A Startling Art!' 14 days 15 hrs ago
A visitor from India viewed 'Our Beloved Son!' 21 days 3 hrs ago
A visitor from Delhi viewed 'The Son’s Birth!' 21 days 4 hrs ago
A visitor from Columbus viewed 'prayaga' 23 days 23 hrs ago
A visitor from Delaware viewed 'Music!' 24 days 10 hrs ago
A visitor from Central viewed 'prayaga' 1 month 12 days ago
A visitor from Singapore viewed 'prayaga' 1 month 16 days ago
A visitor from Iowa viewed 'December 2012' 1 month 25 days ago

Wednesday, June 15, 2022

യുദ്ധം! യുദ്ധം!

യുദ്ധം! യുദ്ധം!    


(കേക)


 യുദ്ധം യുദ്ധം ചുറ്റിനും,

          മർത്ത്യർ മുങ്ങീ രണത്തിൽ,

അത്യാഗ്രഹം പൊതിഞ്ഞൂ 

       മാനുഷമനം. 

 മണ്ണിനുവേണ്ടി യുദ്ധം       

     വിണ്ണിനുവേണ്ടി  യുദ്ധം.

പെണ്ണിനുവേണ്ടി  യുദ്ധം,     

        നാണയംകൊയ്യാൻ  യുദ്ധം.


മത്സരംകാട്ടീടുന്നു      

         ആയുധങ്ങൾ തമ്മിലായ് .

ഉത്സാഹം  മരിക്കുന്നൂ 

      സംഗരവാഴ്ചയായാൽ.  

തോക്കെടുക്കുന്നൂ ജീവൻ, 

         കർണ്ണങ്ങൾ പൊട്ടുംശബ്ദം.

തോക്കുംതോൽക്കും വാക്കുകൾ   

         കീറിമുറിക്കുമുള്ളം.


 മാതാപിതാക്കൾതമ്മിൽ   

        മാതാപിതാക്കളോടും,

മാനുഷവക്ത്രം  നോക്കു,

         പോരാട്ടവർണ്ണത്തിൽത്താൻ.

മിത്ര,സഹജർ തമ്മിൽ

              അയൽക്കാരോടും  രണം,

മാനസങ്ങൾ വേവുന്നൂ 

             തര്‍ക്കത്തിന്താപത്താലേ.


ഒറ്റമനസ്സിലാർത്തി

      ചർവ്വണംചെയ്യപ്പെടും

മറ്റുചിത്തത്തിൽ ചണ്ടി 

    കോരിയൊഴിക്കപ്പെടും.

യുദ്ധത്തിൻ  കാഹളമായ്,

     വ്യാപിക്കും  വൈറസ്സു,പോൽ.

ബദ്ധപ്പാടിൻ ചരടിൽ 

       കോർക്കപ്പെടും മാനവർ.


ജീവികൾ  ധാരാളമായ്

      പീഡാർണ്ണവത്തിൽ  മുങ്ങും.   

ജീവിതം യാത്രചൊല്ലി 

     താരവ്യൂഹത്തിലെത്തും.

ദുഷ്ടർ ചെയ്യുന്നൂ  ഹാസം

        രക്തത്താൽരമിക്കുന്നൂ,

ക്ഷുദ്രന്മാർ  വിരാജിപ്പൂ

       കംസൻ കൗരവർപോലെ. 


കാന്തനും മോനും പോയോർ ,  

          കളത്രം വേർപെട്ടവർ,

കാണുവാൻ കഷ്ടമായീ   

        അക്ഷികളൊ ളിക്കുന്നൂ.

നാശങ്ങൾ  വിജയിപ്പൂ 

     കബന്ധവുമാടുന്നൂ 

        ആശകൾ കത്തിപ്പോയീ    

    പൂച്ചിതുല്യംനരരും.


നഷ്ടകണക്കുകളോ 

    ഹിമാവാനുമ്മേലെയാം. 

 നഷ്ടപ്പെട്ടംഗങ്ങളും 

        അനേകമങ്ങങ്ങൾക്കും. 

  നഷ്ടം യോദ്ധാക്കന്മാർക്കും 

          പാവമാംനാട്ടുകാർക്കും.

നഷ്ടമെന്നാലോയില്ലാ,

           നേതാക്കൾക്കാർക്കും തന്നെ.


 ചിത്തം നരന്റേതിപ്പോൾ 

    ക്രൂരമൃഗക്കാനനം, 

ഗുപ്തതവിരാജിപ്പൂ  

     മാർഗ്ഗമില്ലെത്തിപ്പറ്റാൻ.

കാരുണ്യക്കരണത്തിൽ 

       മർത്ത്യൻ കാട്ടുമില്ലായ്മ,

പാരിലെ ധർമ്മകൃതം

 ബാഷ്പ്പമായ്  പൊന്തിപ്പോയി.

 


സ്നേഹദൂതർ മറഞ്ഞു, 

      മൂല്യവും മൃത്യു പൂകീ.  

വന്യനൃത്തങ്ങൾ കണ്ടു,

        ശാന്തിയും ഭയന്നോടി.

ചിന്ത കെട്ടിയചൂലാൽ

       മാറ്റാം ചിത്തമാലിന്യം,

ചെയ്യണം നാം മാലോകർ

       ആത്മശുദ്ധി നന്മയ്ക്കായ്.


 


 

2 comments:

  1. Well expressed the frustration of war in words that no one could argue with; I am unsure whether I got the verses right because I copied and pasted them into Google translate.

    ReplyDelete
  2. Thank you, Jeevan.

    ReplyDelete