Saturday, April 13, 2019

പീഡന പ്രളയം !


This poem is based on a true story happened recently. A mother- she does not deserve that sanctified term-opts for residing with a lover after her spouse’s bereavement. The lover, who was a drug addict; used to hit, batter and throw the little ones, a seven-year-old and a four-year-old. The elders exhibited brutality to the extent of leaving the little ones home alone at midnight.  The hustle of that dwelling ended up in the murder of the elder one. With tear-filled eyes, only one can read the whole incident.


 വീണു പോയവർ  സങ്കടത്താൽ  
 കേണു പീഡനത്തിൻ   പ്രളയം . 
പാഴായ്  ജന്മം പ്രായം ലോലം
വഴിയില്ലല്ലോ   രക്ഷയുമില്ല. 

അടിയുമിടിയും  നിത്യം സുലഭം
തട്ടിച്ചുഴറ്റിയെറിലുമുണ്ട്.
വാക്കുകൾ കഠിനം വ്യഥയുമേറെ    
വാർത്തു മിഴിനീർ രണ്ടുമക്കൾ.

തെക്കുദിക്കിലെ രാജ്യം തേടി
ദുഃഖം നൽകി അച്ഛൻ പോയി.
കണ്ണിൻ  മണിപോൽ കാത്തൊരച്ഛൻ
കാണാമറയേയെവിടെപ്പോയി?

വാഗ്ദാനത്താൽ പുതിയോരച്ഛൻ
വേഗമവിടെ  പാർക്കാൻ  വന്നു.
അധികാരിയായ്   മാറിമെല്ലെ
അധികം  ശിക്ഷ  കുഞ്ഞുങ്ങൾക്ക്.

ജ്യേഷ്ഠനു  പ്രായം ഏഴുവയസ്സു് 
കനിഷ്ഠനു  വെറും  നാലും മാത്രം.  
ഇളം തളിരാം  കുരുന്നുകൾ രണ്ടും  
വളരെ  വാടിയ സ്ഥിതിയിലിന്ന്.

കണ്ണടവെച്ചയച്ഛൻറ്റെ ചിത്രം
കണ്ണീരോടെ  ചേട്ടൻ മെനയും.
ചിത്രം നോക്കി സംവദിയ്ക്കും
പുത്രർ രണ്ടും ദുഃഖം തീർക്കാൻ.

സ്വയം  ഹത്യ  ചെയ്യും  മാർഗം
സ്വായത്തമല്ല കുഞ്ഞുങ്ങൾക്ക് .
സ്വപ്നംപോലും  ഭീകരമാണ്
സ്വാന്തനമേകാൻ  ആരുമില്ല.


കൊഞ്ചും പ്രായം കഴിഞ്ഞുമില്ല 
ചാഞ്ചല്യമവർ കാട്ടിയില്ല. 
പുഞ്ചിരിയെന്നേ മറന്നുപോയി
നെഞ്ചകമേറെ നീറുന്നുണ്ട് .

എന്നും രാവിൽ മാതാപിതാക്കൾ 
തനിയെയാക്കും കുഞ്ഞുങ്ങളെ.
അന്നും പോയിഭോജനശാലേ
തന്നെ ഭയന്നങ്ങുറങ്ങി മക്കൾ.  

ചൊരിഞ്ഞു കനിഷ്ഠനൽപ്പം മൂത്രം
വിരികളിൽ നനവു പടർന്നിരുന്നു.
തൂക്കിയെറിഞ്ഞു രണ്ടാനച്ഛൻ 
ഊക്കോടെയഗ്രജനെ  താഴെ.

പത്തുദിനിങ്ങളിൽ വാസമവന് 
അത്യാഹിത  വിഭാഗത്തിൽ.
പരലോകേ സ്വപിതാവിൻ
അരികേപറന്നെത്തീയവൻ.  

അമ്മ, സ്വന്തം   കുഞ്ഞുങ്ങളെ
കാമുകനു കൊല്ലാൻ നൽകി.
 ഉണ്ണികളുടെ  ദുരിതം കാണാൻ
കണ്ണില്ലാത്തോളമ്മയാണോ?

അമ്മിഞ്ഞനൽകിയ സ്ത്രീയെന്നാലൂം    
അമ്മയല്ലീ നാരീരൂപം.
പുണ്യ മുള്ള സംജ്ഞ  ‘അമ്മ’
മണ്ണിൽ വീണിതാ  വർണ്ണം കെട്ടു.