Thursday, November 26, 2020

ഉറങ്ങെൻ തങ്കം!

 

 


രാമനോടായി കൗസല്യ ചൊല്ലീടുന്നു,

 ഓമനേ! കുരുന്നേ! നീ ചെയ്വതെന്ത്? 

നിദ്രയെപ്പുൽകൂ നീ, കുട്ടാ! സമയമായ്

ഭദ്രം കനിഷ്ഠർക്കു സുപ്തിവേണ്ടേ?

 

 താരാട്ടു  പാടിടാം  തൊട്ടിലിലാട്ടിടാം

ആരോമലേനീ  ശയിക്കുകില്ലേ

 രാരീരോ രാരാരോ എത്രയുംപാടാംഞാൻ   

ഈരടിപാടിത്തഴുകാം  നിന്നേ.

 

മാരീ പൊഴിയുന്നൂ  ഭൂമിയിൽത്താളത്തിൽ,

മാറാത്ത ചൂടിതാ മാഞ്ഞുപോയീ.

മന്ദമാംവാതംഉഷസ്സിലണയുമ്പോൾ,

മന്ദഹാസംചൊ,രിയും  നിനക്കായ്.

 

നാളെയാത്തോട്ടത്തിൽ പുന്നാരെപോയിടാം

നീളേ കരളേ! സുമങ്ങൾ കാണാം.

പൂത്തുമ്പിയോടൊത്തു കേളികൾ ചെയ്തിടാം

പൂത്തസസ്യങ്ങൾ  തലോടിനിൽക്കാം.

 

കാത്തുനിൽപ്പൂ കുഞ്ഞേ നീയുറങ്ങീടുവാൻ,   

പാതിരാപ്പക്ഷികൾ കുഞ്ഞുങ്ങളും.

അണ്ണാനും  പൊത്തിൽക്കയറീ  സ്വാപത്തിനായ്

വിണ്ണിൽ മംഗളം കിളികൾ പാടീ

   

എന്നുമെൻ ചാരേയുറങ്ങാൻ വരും കുട്ടാ!

ഇന്നെന്തെയെന്നുണ്ണിവൈകീടുന്നൂ?

അമ്മിഞ്ഞയുണ്ണണ്ടെമുത്തവും  നൽകണ്ടേ? ,

അമ്മണാകണ്ണേഉറങ്ങെൻ തങ്കം?

 

മുത്താണുപൂവാണുതേനാണു ചക്കര!

സ്വത്തും തളിരും കനിയും നീയേ.

അമ്മപാടിത്തരാം മധുരമാം  താരാട്ട്

അമ്മതൻ നിധീനീ ചായുറങ്ങൂ.”

 

 

Tuesday, November 10, 2020

The Grandfather and Grandmother!

 



( The English version of the last Malayalam story.)

Sreedhar Naidu was a jovial manager of a company in Hyderabad and Alok and Supriya are his subordinate colleagues.

“Supriya will be a good partner for you. I think she has s..om..e.th..ing in her mind......” Sreedhar Naidu makes friends with people fast.

“Not yet thought of a marriage, I am only twenty-six now.” Alok.

“Aha! the right age only. Once you talk to her and…., O! Here comes she. I shall call her this side, Supriyaa… Supriyaa….” Naidu.

“Called me? I am going home. It is already seven.” Supriya.

“You are new here. So, be friendly with the people around you. You chat with each other, I am coming.”

“Where are you from?”  Alok.

“Bhopal,” Supriya.

“Staying in a hostel, here in Hyderabad?” Alok

“No, in a flat with a few ladies from our company.” Supriya.

After quieting himself for a while, Alok, “See, we are grown-ups now. I shall tell you frankly. 

Mr Naidu brought a proposal for me. Um….you are the girl.”

“………………..”

“But you are not my choice.”

“Insulting me, after calling here? Why do you think I am not your choice? Am I not good looking, not well-educated, not well-employed? I think I am all those.”

“Yes, you are pretty, well-educated, well-employed. That is not a problem. My parents are no more, brought up with difficulty by grandparents. I studied well and am now well-employed. They know only Malayalam. I want a girl, who can communicate with my grandparents.”

 “O, that counts a lot, then listen, I belong to Kochi. My parents settled in Bhopal. Ours is a traditional type of family. So, my father wanted us to learn Malayalam; we, the siblings write, read and speak our language,” Supriya, who communicated till then with Alok, only in English, spoke in good Malayalam, bearing a grin on her visage.

Wednesday, November 4, 2020

അപ്പൂപ്പനും അമ്മൂമ്മയും!

ചെറുകഥ


അപ്പൂപ്പനും അമ്മൂമ്മയും!

അവരുടെ  സംഭാഷണമെല്ലാം ഇംഗ്ലീഷിൽ ആണ്.

" ആലോക്, ഞാൻ ആ പുതിയ കുട്ടി  സുപ്രിയയെ ശ്രദ്ധിച്ചു. നിനക്കു  ചേരുന്ന കുട്ടിയാണ്.  അവൾ നിന്നെ ഇടയ്ക്കൊക്കെ  നോക്കാറുണ്ടുകേട്ടോ!  നീ പക്ഷെ അതു കണ്ടിട്ടില്ല. പറഞ്ഞുതീർന്നില്ല, ദാ വരുന്നു സുപ്രിയ, ഞാൻ ഇങ്ങോട്ടു വിളിയ്ക്കാം. സുപ്രിയാ..., സുപ്രിയാ.....," ശ്രീധർ നായിഡു അവളെ വിളിച്ചു.

" എന്തിനാ  വിളിച്ചെ ? ആറുമണിയായല്ലോ, നമുക്കു പോകാനുള്ള സമയമായില്ലേ?" 

"കുട്ടി ജോയിൻ ചെയ്തിട്ടധികമായില്ലല്ലോ, ദേ  ഇത്  ആലോക്, എല്ലാവരെയും പരിചയപ്പെടണ്ടേ?" 

“എനിക്കറിയാം.”

"നിങ്ങൾ സംസാരിക്ക്, ഞാൻവരാം,"  ശ്രീധർ 

" സുപ്രിയ എവിടെയാണു  ജനിച്ചു വളർന്നത്?" ആലോക്.

"ഭോപ്പാൽ."

"ഇവിടെ ഹൈദരാബാദിൽ  എവിടെ താമസിയ്ക്കുന്നു?"

"നമ്മുടെ ഓഫീസിലെ കുറെ ലേഡീസിന്റെകൂടെ  ഒരു ഫ്ലാറ്റിൽ."

"ഈ സ്ഥലമൊക്കെ ഇഷ്ടമായോ?"

"ആ, കുഴപ്പമില്ല."

" ഞാൻ തുറന്നു പറയാം, നമ്മളൊക്കെ ഗ്രോൺ അപ്സ് അല്ലെ, തീരുമാനമെടുക്കാല്ലോ!  നായിഡു , സുപ്രിയയെ എനിക്കുവേണ്ടി പ്രൊപ്പോസ് ചെയ്യാൻ തീരുമാനിച്ചു. ഞാൻ എന്തെങ്കിലും പറയും മുൻപ് അയാളുപോയി. പെട്ടന്നൊരു പെൺകുട്ടിയെ കണ്ടതും കല്യാണാലോചനയോ, എന്നു തോന്നി."

"....."

"ഞാൻ നേരെതന്നെ പറയട്ടെ. സുപ്രിയ എന്റെ ചോയ്സല്ല, സോറി."

"  എന്നെ വിളിച്ചുവരുത്തി ഇൻസൾട്ടുചെയ്യുന്നോ? എന്നാൽ  ഞാൻ   തുറന്നുചോദിയ്ക്കുന്നു, എന്താണ് എന്നിൽ ആലോകു കണ്ടകുഴപ്പം?സൗന്ദര്യം, വിദ്യാഭ്യാസം, ജോലി? മോശമല്ലെന്നാണെന്റെ  വിശ്വാസം,"   സുപ്രിയ അല്പം രോഷം കൊണ്ടു.

" കാര്യം പറയാം.ഞാൻ മലയാളിയാണ്. എന്റെഅ    ച്ഛനമ്മമാർ നേരത്തേ  വിട്ടുപോയി. അപ്പൂപ്പനും അമ്മൂമ്മയും കഷ്ടപ്പെട്ടു വളർത്തി. ഞാൻ പഠിച്ചു നല്ലജോലി കിട്ടി. അവർക്കു മനസ്സിലാകുന്ന ഭാഷ സംസാരിയ്‌ക്കുന്ന ഒരു കുട്ടിയേ മാത്രമേ ഞാൻ പങ്കാളിയാക്കൂ. പിന്നെ സ്വന്തംനാടും അവർക്കു പ്രശ്നമാകും."

സുപ്രിയ ഒരു പുഞ്ചിരിയോടെ, "അച്ഛനുമമ്മയും  കൊച്ചിയിൽ നിന്നാണ്.”

“കൊച്ചിയിലോ?കണ്ടാൽതോന്നില്ലല്ലോ!”

“എന്താ, എല്ലാരും നാടിന്റെ പേര് നെറ്റിക്കൊട്ടിക്കുമോ?”അവൾക്കലപം ദേഷ്യംവന്നു.

“പക്ഷേ…?”

“എന്തു പക്ഷേ,   ജോലികാരണം ഞാനും  അനിയത്തിയും  ഭോപ്പാലിൽ ജനിച്ചു വളർന്നു. പാരമ്പര്യം കാത്തുസൂക്ഷിയ്ക്കുന്ന ആളുകളാണ് എന്റെ കുടുംബം. അമ്മ  പഠിപ്പിച്ചു മലയാളം. ഞങ്ങൾ  വായിക്കും, എഴുതും, പറയും." ഇതുവരെ ഇംഗ്ലിഷ് മാത്രം പറഞ്ഞ സുപ്രിയ  ഇതിനുത്തരം  മലയാളത്തിൽ തന്നെ നൽകി.

Tuesday, November 3, 2020

പ്രിയമുള്ള കൊച്ചി !

 

 

 

"പ്രിയമുള്ള കൊച്ചി

 

 

"പ്രിയമുള്ള കൊച്ചി , അറിയാൻ സത്യം,

പ്രിയതാ പൂർവ്വം, പറയാം നീ! കേൾക്കു

നീയൊരു സുന്ദരി, സാഗരപുത്രി,

കായലും കരയും നിന്നുടെ അഴക്.

 

ആനനം ഇന്നു വികൃതം നിന്നുടെ

ജനത്തിൻ മനസ്സ്, വിരളം കരുണ.

മറനീക്കിമുന്നിൽ രൂപം പ്രകടം.

അറിയാത്ത ഭാവം, നടിയ്ക്കും ലോകർ

 

അര്‍ത്ഥസമ്പാദനം, കുടില മാർഗ്ഗം

സ്വാർഥത വളർന്നു തൊടുന്നു വാനം.     

പരിക്കു നൽകാൻ, വിമുഖത പൂജ്യം,

ക്രൂരത മുഖമുദ്ര, ദ്രോഹചിന്ത.

 

ജീവിതകുസുമം സുഗന്ധം പേറില്ല

ഈവിധമിവിടെ തുടർന്നാൽ നാശം.

സുരക്ഷയും ഭാവിയും ലക്ഷ്യമാക്കി

വരുമൊരു രക്ഷകൻ, ആശിച്ചീടാം"