Thursday, November 29, 2018

O, You great Shower!



O, you great shower!
What a striking figure!
stunning and startling
 cool and very chilly,
 joyful to watch and view,
carting the heart and mind
straight to your charisma;
your vigour sure is overt.

 O! My  dear Rain,
stop your funny game,
for now enough it is,
tired of you, we are;
 hurts us your verve,
violently lashing at the windows,
with pity zero in review and
swelling cold everywhere.

We understand your might,
no need to exhibit;
your flow of force
drowns beings around,
slides abodes and soil
in plentiful masses;
 not cute in rage are you,
don’t unload here your ire.

Tuesday, November 6, 2018

ഒരു നിശബ്ദാചാര്യ!



This poem illustrates a part of Annapoorna Devi’s life, the first wife of Pandit Ravishankar. She was a shimmering star in the horizon of instrumental music ‘Surbahar’ in particular. She handled it with inexplicable talent and skill and bagged appreciation abundant. Her life ended up in an apartment in Mumbai in October 2018. To save her nuptial life, she had to withdraw her appendages from public performance.  The fragrance of her inherent flair stretched far and wide through her highly legendary disciples to name a few Hariprasad Chaurasia, Nityanand Haldipur, Nikhil Banerjee and Ashish Khaan.



നാദത്തിൻ താളത്തിൻ തീർത്ഥം നുകർന്നൊരു
വാദ്യത്തിൻ മാന്ത്രികയന്നപൂർണ്ണ.
മനങ്ങളെ  മയക്കും  വാദ്യഗീതത്തിൽ
മാന്യയായ്  നേടി   കരഘോഷങ്ങൾ.

ഹൃദ്യമാം  പലവിധ  വാദ്യമേളങ്ങൾ
ഹൃത്തുക്കളെ മെല്ലെക്കീഴടക്കി.
സംഗീത  സമുദ്രത്തിലാറാടിയായമ്മ
മങ്ങാത്തൊരോർമയായ് മാറിയിന്ന്.

അവരുടെ  താതൻ അലാവുദീൻഖാൻ.
ഏവരേം വാദ്യത്താലാകർഷിച്ചു.
സരോദിൽ സിത്താറിൽ വേറെവാദ്യങ്ങളിൽ
അരുമയാം  മക്കൾക്കു   പാഠം  നൽകി.

റോഷനാരായെന്ന കനിഷ്ഠപുത്രിയ്ക്കും
ദോഷംവിനാ പാഠം നൽകി പിതാ.
സുർബഹാർ വാദ്യത്തിന്നാകാശഗംഗയിൽ.
സൂര്യസമാനം തിളങ്ങിയവൾ.

ഉസ്താദിൻ  പ്രീതിതൻ   പാത്രം  രവിശങ്കർ  
ഉസ്താദിൻ  ജാമാതാവായ്  ഭവിച്ചു.
രവിശങ്കർതൻ  വധു  രോഷനാരാഖാൻ 
ഭവിഷ്യേ  അന്നപൂർണ്ണാദേവിയായി.

പതിപത്നിയുഗ്മം സിത്താർനിപുണർ  
പൊതുവേദികളിൽ വന്താരകങ്ങൾ.
നല്കീ ദേവിയ്ക്കു സുർബഹാർ പാടവം
നൽപ്പോടെ ഖ്യാതികൾ നാനാലോകേ.

മാറ്റൊ  തൊള്ളായിരമ്പതിനാറ്  (916)
മാറ്റുരച്ചാലവർ കാന്തനുമേലെ.
അൽപ്പമസൂയ  കാർന്നോ  ശങ്കറെ.
അലിവു മങ്ങിയോ  ശാന്തിപോയോ?

ഉച്ചസ്ഥായിയിൽ  വാക്കും   വഴക്കും
അച്ചടക്കം വിട  ചൊല്ലാൻ വെമ്പി .
പുത്രനാം   ശുഭോയുമായൊരു  നാളിൽ
പിതാവിൻ    സന്നിധി  പൂകിദേവി.

ചെയ്തുപുനർചിന്ത  നായികാനായകർ
ചെയ്തികൾ രണ്ടാളും  മാപ്പിലാക്കി.
പതിയാം പണ്ഡിറ്റ് രവിശങ്കർതന്നുടെ    
 എത്തീ സവിധത്തിൽ  വീണ്ടും ദേവി.

മനസ്സിലാക്കി  ദേവി  ഭർത്താവിനി൦ഗിതം
മനസ്സിനുള്ളിൽ   ഒരു   ശപഥഞ്ചെയ്തു .
'അരങ്ങുകൾ   കാണില്ലിനിമേലിലെന്നുടെ 
സുർബഹാർ   സിത്താർ  വാദനങ്ങൾ'.

അങ്ങിനെയിന്നൊരുനിശബ്ദാചാര്യ
തങ്ങിയവർ തൻറ്റെ വീട്ടിൽത്തന്നെ.
കഷ്ടമീത്തെളിവോലും  വാദ്യനക്ഷത്രം  
നഷ്ടമായ് സംഗീതവിശ്വത്തിന്.

‘ഗുരുമാ’ സമർഥരാം ശിഷ്യരിൽക്കൂടി 
വിരിയിച്ചു സംഗീത  സൂനങ്ങളെ. 
ചൗരസ്യ,ബാനർജി,ആശിഷ്ഖാനെന്നിവർ 
ചൊവ്വുള്ള  ശിഷ്യഗണങ്ങളായി.

രവിശങ്കറിൻ കീർത്തി  പാരാകെ  കേട്ടു
പവിത്രമാം ബന്ധത്തിൽ വിള്ളൽ വീണു.
തേടിപ്പോയി  പുതുമലർ രവിശങ്കർ  
മാടിവിളിച്ചാളെ  വേറെമഹിള.

പൊട്ടിപ്പോയ് പ്രണയത്തന്ത്രികൾ പിന്നെയും 
കൂട്ടാക്കിയില്ലവ   കൂടിച്ചേരാൻ.
ശ്രമിച്ചുദേവി oഗല്യം കാക്കുവാൻ  
 ഭവിച്ചു മൗനിയായ് ബാഹ്യലോകേ.

ഉറപ്പില്ലാ   സംഗതി പരിപാലിയ്ക്കാനായ്
ഉറപ്പുള്ള പ്രതിഭകൾ കുഴിയിൽ മൂടി.
വെയ്ക്കേണ്ട  ആശകൾ പറക്കും പറവയിൽ

പൊയ്പ്പോകും പുതുതലം തേടിയത്.