Live traffic

A visitor from Karachi viewed 'A Startling Art!' 2 days 5 hrs ago
A visitor from India viewed 'Our Beloved Son!' 8 days 17 hrs ago
A visitor from Delhi viewed 'The Son’s Birth!' 8 days 18 hrs ago
A visitor from Columbus viewed 'prayaga' 11 days 13 hrs ago
A visitor from Delaware viewed 'Music!' 12 days ago
A visitor from Central viewed 'prayaga' 29 days 15 hrs ago
A visitor from Singapore viewed 'prayaga' 1 month 4 days ago
A visitor from Iowa viewed 'December 2012' 1 month 13 days ago
A visitor from Washington viewed 'January 2020' 1 month 18 days ago
A visitor from Tennessee viewed 'May 2021' 1 month 25 days ago

Monday, September 25, 2017

അഭിജിത്തിന്റ ബാല്യം!

 


 

അതു നോക്കൂ എൻ പൊന്നമ്മേ,

അവിടെൻക്ലാസ്സിലെ കുട്ടികൾ,

അതുലിൻ വീട്ടിലെ പുഷ്കരണിയിൽ,

നീന്തി തുടിച്ചു രസിച്ചീടുന്നു.

 

ചാടുന്നു, അവർ നീന്തീടുന്നു,

കൈകാലിളക്കി പായുന്നു.

മുങ്ങിപ്പൊങ്ങി മേലെ വന്നു,

 മുങ്ങാങ്കുഴിയിൽ മുഴുകുന്നു.

 

അവധിക്കാലത്താർത്തുരസിയ്ക്കാൻ

ഞാനും കൂടി പോകട്ടെ?

 പഠനം വേണ്ടാ ഗൃഹപാഠങ്ങളും

 സമയവുമധികമുണ്ടല്ലോ.

 

 ഉയരേ ചാടാം ചതുരതയോടെ

 മറ്റുള്ളോർക്കിതു പറ്റുകയില്ല.

 വെല്ലുവിളിച്ചാൽ വീര്യം കാട്ടാം 

അവസരം  ഞാൻ പാഴാക്കില്ല."

 

"അഭിജിത്തേ! അഭിലാഷങ്കളയൂ 

അവരുടെ പൊയ്കയിൽ നീ പോണ്ടാ.

അവരുടെ ബാല്യം അതിവിഭിന്നം,

അവർ  ധനികർ, തറവാടികളും.

 

അവർക്കൊപ്പം പോയ്  കളിയാടീടാൻ

അനുവാദമെൻ കുട്ടിക്കില്ല

അവിടെ ചെന്നു സ്നാനം ചെയ്യാൻ,

അവർക്കൊപ്പം പെരുമയുമില്ല.

 

ആലയയരികിൽ ധാരാളം നീർ,

അവിടെ റോഡിലെ പൈപ്പിന്നുള്ളിൽ.

അതിർത്തികാക്കും അച്ഛൻ വന്നാൽ

അക്കരെ നദിയിൽ കുളിക്കാല്ലോ."

 

പത്തുവയസ്സിൽ   മനസ്സിൽ ചിന്ത,

"എന്തേയവിടെ സ്നാനം ചെയ്താൽ?"

സന്ധ്യ മയങ്ങി ആരവം മുഴങ്ങി,

ചിന്നക്കുട്ടികൾ മടങ്ങുന്നേരം.

 

അവനൊരു പ്രേരണയുള്ളിൽ വന്നു,

അവിടെനിന്നും ചാടിനോക്കാൻ.

ആനന്ദത്താലലച്ചുംകൊണ്ട്,

അവൻ  കുതിച്ചു കുളത്തിനുള്ളിൽ.

 

അയൽക്കൂട്ടങ്ങൾ വിരവെയെത്തി,   

ആതുരശാലയിൽ എത്തിപ്പെട്ടു.

പക്ഷെയത് ഗുണംചെയ്തില്ല,

പതിയെയവൻ  വിടചൊല്ലിപ്പോയ്.

 

പണമില്ലാത്തവൻ തൃണസമാനം

പിണമായ് മാറി അവനുടെ ബാല്യം.

അഭിവൃത്തിക്കങ്ങുടയോരായോർ

അഹങ്കാരത്തിൻ  മെത്തയിൽ  ശയനം.

  

അധർമ്മത്തെ  അറുക്കേണം നാം,

സ്ഥിതിസമത്വം വളർത്തേണം.

ജാതിമതങ്ങൾക്കതീതമായി,

നന്മതൻനാളയെ  വരവേൽക്കാം .

 

 

 

 

 

 

 

  

അഭിജിത്തിന്റ ബാല്യം!

 

 

അതു നോക്കൂ എൻ പൊന്നമ്മേ,

അവിടെൻക്ലാസ്സിലെ കുട്ടികൾ,

അതുലിൻ വീട്ടിലെ പുഷ്കരണിയിൽ,

നീന്തി തുടിച്ചു രസിച്ചീടുന്നു.

 

ചാടുന്നു, അവർ നീന്തീടുന്നു,

കൈകാലിളക്കി പായുന്നു.

മുങ്ങിപ്പൊങ്ങി മേലെ വന്നു,

 മുങ്ങാങ്കുഴിയിൽ മുഴുകുന്നു.

 

അവധിക്കാലത്താർത്തുരസിയ്ക്കാൻ

ഞാനും കൂടി പോകട്ടെ?

 പഠനം വേണ്ടാ ഗൃഹപാഠങ്ങളും

 സമയവുമധികമുണ്ടല്ലോ.

 

 ഉയരേ ചാടാം ചതുരതയോടെ

 മറ്റുള്ളോർക്കിതു പറ്റുകയില്ല.

 വെല്ലുവിളിച്ചാൽ വീര്യം കാട്ടാം 

അവസരം  ഞാൻ പാഴാക്കില്ല."

 

"അഭിജിത്തേ! അഭിലാഷങ്കളയൂ 

അവരുടെ പൊയ്കയിൽ നീ പോണ്ടാ.

അവരുടെ ബാല്യം അതിവിഭിന്നം,

അവർ  ധനികർ, തറവാടികളും.

 

അവർക്കൊപ്പം പോയ്  കളിയാടീടാൻ

അനുവാദമെൻ കുട്ടിക്കില്ല

അവിടെ ചെന്നു സ്നാനം ചെയ്യാൻ,

അവർക്കൊപ്പം പെരുമയുമില്ല.

 

ആലയയരികിൽ ധാരാളം നീർ,

അവിടെ റോഡിലെ പൈപ്പിന്നുള്ളിൽ.

അതിർത്തികാക്കും അച്ഛൻ വന്നാൽ

അക്കരെ നദിയിൽ കുളിക്കാല്ലോ."

 

പത്തുവയസ്സിൽ   മനസ്സിൽ ചിന്ത,

"എന്തേയവിടെ സ്നാനം ചെയ്താൽ?"

സന്ധ്യ മയങ്ങി ആരവം മുഴങ്ങി,

ചിന്നക്കുട്ടികൾ മടങ്ങുന്നേരം.

 

അവനൊരു പ്രേരണയുള്ളിൽ വന്നു,

അവിടെനിന്നും ചാടിനോക്കാൻ.

ആനന്ദത്താലലച്ചുംകൊണ്ട്,

അവൻ  കുതിച്ചു കുളത്തിനുള്ളിൽ.

 

അയൽക്കൂട്ടങ്ങൾ വിരവെയെത്തി,   

ആതുരശാലയിൽ എത്തിപ്പെട്ടു.

പക്ഷെയത് ഗുണംചെയ്തില്ല,

പതിയെയവൻ  വിടചൊല്ലിപ്പോയ്.

 

പണമില്ലാത്തവൻ തൃണസമാനം

പിണമായ് മാറി അവനുടെ ബാല്യം.

അഭിവൃത്തിക്കങ്ങുടയോരായോർ

അഹങ്കാരത്തിൻ  മെത്തയിൽ  ശയനം.

  

അധർമ്മത്തെ  അറുക്കേണം നാം,

സ്ഥിതിസമത്വം വളർത്തേണം.

ജാതിമതങ്ങൾക്കതീതമായി,

നന്മതൻനാളയെ  വരവേൽക്കാം .

 

 

 

 

 

 

 

  

അഭിജിത്തിന്റ ബാല്യം!

 

 

അതു നോക്കൂ എൻ പൊന്നമ്മേ,

അവിടെൻക്ലാസ്സിലെ കുട്ടികൾ,

അതുലിൻ വീട്ടിലെ പുഷ്കരണിയിൽ,

നീന്തി തുടിച്ചു രസിച്ചീടുന്നു.

 

ചാടുന്നു, അവർ നീന്തീടുന്നു,

കൈകാലിളക്കി പായുന്നു.

മുങ്ങിപ്പൊങ്ങി മേലെ വന്നു,

 മുങ്ങാങ്കുഴിയിൽ മുഴുകുന്നു.

 

അവധിക്കാലത്താർത്തുരസിയ്ക്കാൻ

ഞാനും കൂടി പോകട്ടെ?

 പഠനം വേണ്ടാ ഗൃഹപാഠങ്ങളും

 സമയവുമധികമുണ്ടല്ലോ.

 

 ഉയരേ ചാടാം ചതുരതയോടെ

 മറ്റുള്ളോർക്കിതു പറ്റുകയില്ല.

 വെല്ലുവിളിച്ചാൽ വീര്യം കാട്ടാം 

അവസരം  ഞാൻ പാഴാക്കില്ല."

 

"അഭിജിത്തേ! അഭിലാഷങ്കളയൂ 

അവരുടെ പൊയ്കയിൽ നീ പോണ്ടാ.

അവരുടെ ബാല്യം അതിവിഭിന്നം,

അവർ  ധനികർ, തറവാടികളും.

 

അവർക്കൊപ്പം പോയ്  കളിയാടീടാൻ

അനുവാദമെൻ കുട്ടിക്കില്ല

അവിടെ ചെന്നു സ്നാനം ചെയ്യാൻ,

അവർക്കൊപ്പം പെരുമയുമില്ല.

 

ആലയയരികിൽ ധാരാളം നീർ,

അവിടെ റോഡിലെ പൈപ്പിന്നുള്ളിൽ.

അതിർത്തികാക്കും അച്ഛൻ വന്നാൽ

അക്കരെ നദിയിൽ കുളിക്കാല്ലോ."

 

പത്തുവയസ്സിൽ   മനസ്സിൽ ചിന്ത,

"എന്തേയവിടെ സ്നാനം ചെയ്താൽ?"

സന്ധ്യ മയങ്ങി ആരവം മുഴങ്ങി,

ചിന്നക്കുട്ടികൾ മടങ്ങുന്നേരം.

 

അവനൊരു പ്രേരണയുള്ളിൽ വന്നു,

അവിടെനിന്നും ചാടിനോക്കാൻ.

ആനന്ദത്താലലച്ചുംകൊണ്ട്,

അവൻ  കുതിച്ചു കുളത്തിനുള്ളിൽ.

 

അയൽക്കൂട്ടങ്ങൾ വിരവെയെത്തി,   

ആതുരശാലയിൽ എത്തിപ്പെട്ടു.

പക്ഷെയത് ഗുണംചെയ്തില്ല,

പതിയെയവൻ  വിടചൊല്ലിപ്പോയ്.

 

പണമില്ലാത്തവൻ തൃണസമാനം

പിണമായ് മാറി അവനുടെ ബാല്യം.

അഭിവൃത്തിക്കങ്ങുടയോരായോർ

അഹങ്കാരത്തിൻ  മെത്തയിൽ  ശയനം.

  

അധർമ്മത്തെ  അറുക്കേണം നാം,

സ്ഥിതിസമത്വം വളർത്തേണം.

ജാതിമതങ്ങൾക്കതീതമായി,

നന്മതൻനാളയെ  വരവേൽക്കാം .

 

 

 

 

 

 

  

അഭിജിത്തിന്റ ബാല്യം!

 

 

അതു നോക്കൂ എൻ പൊന്നമ്മേ,

അവിടെൻക്ലാസ്സിലെ കുട്ടികൾ,

അതുലിൻ വീട്ടിലെ പുഷ്കരണിയിൽ,

നീന്തി തുടിച്ചു രസിച്ചീടുന്നു.

 

ചാടുന്നു, അവർ നീന്തീടുന്നു,

കൈകാലിളക്കി പായുന്നു.

മുങ്ങിപ്പൊങ്ങി മേലെ വന്നു,

 മുങ്ങാങ്കുഴിയിൽ മുഴുകുന്നു.

 

അവധിക്കാലത്താർത്തുരസിയ്ക്കാൻ

ഞാനും കൂടി പോകട്ടെ?

 പഠനം വേണ്ടാ ഗൃഹപാഠങ്ങളും

 സമയവുമധികമുണ്ടല്ലോ.

 

 ഉയരേ ചാടാം ചതുരതയോടെ

 മറ്റുള്ളോർക്കിതു പറ്റുകയില്ല.

 വെല്ലുവിളിച്ചാൽ വീര്യം കാട്ടാം 

അവസരം  ഞാൻ പാഴാക്കില്ല."

 

"അഭിജിത്തേ! അഭിലാഷങ്കളയൂ 

അവരുടെ പൊയ്കയിൽ നീ പോണ്ടാ.

അവരുടെ ബാല്യം അതിവിഭിന്നം,

അവർ  ധനികർ, തറവാടികളും.

 

അവർക്കൊപ്പം പോയ്  കളിയാടീടാൻ

അനുവാദമെൻ കുട്ടിക്കില്ല

അവിടെ ചെന്നു സ്നാനം ചെയ്യാൻ,

അവർക്കൊപ്പം പെരുമയുമില്ല.

 

ആലയയരികിൽ ധാരാളം നീർ,

അവിടെ റോഡിലെ പൈപ്പിന്നുള്ളിൽ.

അതിർത്തികാക്കും അച്ഛൻ വന്നാൽ

അക്കരെ നദിയിൽ കുളിക്കാല്ലോ."

 

പത്തുവയസ്സിൽ   മനസ്സിൽ ചിന്ത,

"എന്തേയവിടെ സ്നാനം ചെയ്താൽ?"

സന്ധ്യ മയങ്ങി ആരവം മുഴങ്ങി,

ചിന്നക്കുട്ടികൾ മടങ്ങുന്നേരം.

 

അവനൊരു പ്രേരണയുള്ളിൽ വന്നു,

അവിടെനിന്നും ചാടിനോക്കാൻ.

ആനന്ദത്താലലച്ചുംകൊണ്ട്,

അവൻ  കുതിച്ചു കുളത്തിനുള്ളിൽ.

 

അയൽക്കൂട്ടങ്ങൾ വിരവെയെത്തി,   

ആതുരശാലയിൽ എത്തിപ്പെട്ടു.

പക്ഷെയത് ഗുണംചെയ്തില്ല,

പതിയെയവൻ  വിടചൊല്ലിപ്പോയ്.

 

പണമില്ലാത്തവൻ തൃണസമാനം

പിണമായ് മാറി അവനുടെ ബാല്യം.

അഭിവൃത്തിക്കങ്ങുടയോരായോർ

അഹങ്കാരത്തിൻ  മെത്തയിൽ  ശയനം.

  

അധർമ്മത്തെ  അറുക്കേണം നാം,

സ്ഥിതിസമത്വം വളർത്തേണം.

ജാതിമതങ്ങൾക്കതീതമായി,

നന്മതൻനാളയെ  വരവേൽക്കാം .

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

6 comments: