Live traffic

A visitor from Karachi viewed 'A Startling Art!' 2 days 8 hrs ago
A visitor from India viewed 'Our Beloved Son!' 8 days 21 hrs ago
A visitor from Delhi viewed 'The Son’s Birth!' 8 days 21 hrs ago
A visitor from Columbus viewed 'prayaga' 11 days 16 hrs ago
A visitor from Delaware viewed 'Music!' 12 days 3 hrs ago
A visitor from Central viewed 'prayaga' 29 days 19 hrs ago
A visitor from Singapore viewed 'prayaga' 1 month 4 days ago
A visitor from Iowa viewed 'December 2012' 1 month 13 days ago
A visitor from Washington viewed 'January 2020' 1 month 18 days ago
A visitor from Tennessee viewed 'May 2021' 1 month 26 days ago

Tuesday, September 25, 2018

അമ്മയും മകനും!


(അന്നനട)

 

 

ഒരുനാൾ ലളിത  തനൂജനെത്തേടി 

 വിരവേ വരവായ് നദിക്കരയിലായ്

മഴവരും നിങ്ങൾ, ഗൃഹങ്ങൾ  പൂകിടൂ,

പുഴക്കരക്കളി നിറുത്തൂ മക്കളേ!

 

 പലപ്പൊഴായ് ധവൻ   തൊഴിലിനെന്നപോൽ

പുലിയൂരിൽപ്പോയീ, സ്ഥിരം വാസം ചെയ്തൂ.

ലളിതയ്ക്കു ദിനം  കഴിച്ചിടാൻ പാടായ്

എവിടെപ്പോയിടും  മകൻ വളരണ്ടേ?

 

ഒഴുക്കി കണ്ണീരും പ്രളയത്തിൻ സമം

മുഴുദിനേയവൾ നിനച്ചു നിന്നുപോയ്.

എഴുന്നുനിന്നതാം മനോപരിതാപം

മുഴുത്തുകേറുവാൻ മതം കൊടുത്തില്ലാ.

 

പരാജയപ്പെടാൻ മനംമടിച്ചപ്പോൾ,

തിരഞ്ഞെടുത്തവൾ തുണിതുന്നുംപണി.

ശിഥിലമാം സ്വപ്നം സ്വരുക്കൂട്ടീടുവാൻ

മഥിച്ചുമാരോഗ്യം  മനഞ്ഞു നൽവസ്ത്രം.

 

ഒരാളുമില്ലൊരു സഹായമേകുവാൻ

വരുംവരാഴികയറിഞ്ഞൂ കുട്ടനും.

ചെറുപ്രായത്തിലും മുതിർന്നപ്രായമായ്

പ്രസുവിനോ നല്കീ മമതയാംസുമം.

 

അതിഥിയായ് ജ്വരം  പുണർന്നു കുട്ടനേ,

അതിതാപം മൂലം  വലഞ്ഞു രണ്ടാളും.

ചികിത്സചെയ്തിടാൻ വരില്ലയാരുമേ,

പകൽവരാനിനീം   വിളംബമുണ്ടല്ലോ.

 

കുടം കണക്കിനു  ജലംതൂകുമ്പോലെ,

കുടുകുടാച്ചാടി  പെരുമാരീജലം.

കടൽ ,വള്ളം, മണ്ണും ഗൃഹവും വൃക്ഷവും 

കുടിൽ,നരൻ,മൃഗം  സകലതു,മൊന്നായ്.

 

പ്രളയതാണ്ഡവം ധരിത്രിയേ ക്രൂരം

പ്രഹേളികയാക്കീ, തുടർന്നുതാഡനം.

ചരങ്ങളനേകമചരങ്ങളായീ,

ചെറുത്തുനിൽക്കുവാൻ വഴിയൊട്ടുമില്ല.

 

നിറഞ്ഞുമാനവർ  അഭയത്തമ്പിലായ്

കുറവിനേ പുല്കീ വസിച്ചെല്ലാവരും.

നിരന്തരമൂറീ മധുസമം സ്നേഹം,

കുറഞ്ഞില്ലാ തെല്ലും  സഹായം തമ്മിലായ്.

 

വലിപ്പം, ചെറുപ്പം, മതങ്ങൾ, ജാതികൾ,

വയസ്സും  ബാല്യവും, അശക്തി, ശക്തിയും

 ഒളിച്ചെങ്ങോപോയി,ഒരുമദൃശ്യമായ്,

തെളിഞ്ഞു ചുറ്റിലുമൊളിതൂകും സ്നേഹം.

 

കടുത്തതാപത്താൽ വലഞ്ഞെന്നാൽ  കുട്ടൻ,

കഠിനമാം നോവായ് ശിരസ്സിനുള്ളിലായ്.

പ്രകൃതി കൃത്യമായ്  പകവീട്ടീടുന്നൂ,

നികടത്തിലെങ്ങും  കവചമില്ലൊന്നും.

 

ത്വരിതമ്മാതാവേചലിക്കൂ  ദൂരേക്കായ്,

ജ്വരം തളർത്തുന്നൂഎനിക്കുപറ്റില്ലാ.

ജനയിത്രിയാം ഞാൻ  തനൂജാ! പോകില്ലാ 

നിനക്കുമേലെയായ്  ഹൃദിയൊന്നുമില്ലാ."

 

കുറച്ചു തൻരോഷം പ്രവാഹമൽപ്പാൽപ്പം,

കുറഞ്ഞുവാരിയും ദിനം ചിരിച്ചെത്തീ.

 മകനുമമ്മയും   ജഡങ്ങളായ് കഷ്ടം!

 അകത്തുകിടന്നു  പുണർന്നുതമ്മിലായ്.

 

യമരാജാവിനേ തടുക്കുവാനാമോ?

നമുക്കുള്ളപ്രിയർ ശ്രമിച്ചിതെങ്കിലും.

വിരാമത്തിൻ നേരം വരുംവരെയല്ലേ,

വിരാജിക്കുംബന്ധം  തണലാകുന്നതും?

 

 

ധവൻ         =ഭർത്താവ് 

അല്ല്            = രാത്രി

വിരാജിക്കുക= ശോഭിക്കുക

4 comments:

  1. Dear Friend unfortunately i could not locate the translate at your blog but definition about your grave poetry reveals the theme which is so sad and heavy

    right now i am using the laptop's own touching system of mouse so it is being hard for me to copy and paste it on google but tomorrow is sunday and hubby will get the new mouse from market with which i find easy ,so i will come back and read the poem
    thank you so much for sharing your beautiful thoughts and precious heart my friend!

    ReplyDelete
  2. Rendered so nicely, Sarala. Very poignant.

    ReplyDelete