(വൃത്തം -ഊനകാകളി)
‘മുക്കണ്ണൻ ദേവൻറ്റെ നാമമുള്ളധ്യക്ഷൻ
ഊക്കിൽ വിക്ഷേപിച്ചൊരു വേഗയാനം.
ഹിമാംശുതൻതലം നന്നായ് പഠിക്കുവാൻ,
ഭൂമിയോടായി യാത്രാമൊഴി ചൊല്ലി.
ശ്രീഹരിക്കോട്ടയാം സങ്കേതത്തിൽ നിന്നും
ബാഹ്യദ്യുവേ നോക്കി കൈകളും പൊക്കി.
കൃത്യങ്ങൾ ചെയ്തുതു കൃത്യമായ് ശാസ്ത്രജ്ഞർ
മാതൃക യാക്കീടണം ഭാരതത്തെ.
ശശാങ്കൻ തന്നുടെ ദക്ഷിണ ഖണ്ഡത്തിൽ
വശ്യമുപഗ്രഹം ചെന്നങ്ങിറങ്ങീ .
ചാന്ദ്ര സംബന്ധമാം കാര്യങ്ങൾ കാരണം
‘ചന്ദ്രയാനെ’ ന്ന നൽന്നാമത്തെ നേടി.
സൗമ്യമായ് സന്ദർശനം പൂർത്തിയാക്കുവാൻ ,
സ്വപമില്ലാതെ ശാസ്ത്രജ്ഞർ ചെയ്തൂ പണി.
കാത്തിരുന്നെല്ലാരും നെഞ്ചിടിപ്പെ പുല്കി,
ഗാത്രത്തെപ്പോലും മറന്നെന്നമട്ടിൽ.
യാനത്തിനേകി പേർ വിക്രമെന്ന ലാൻഡർ,
'ലാൻഡർ ചെയ്യേണ്ടതായ് കാര്യം സുതാര്യം.
ഗർഭം പേറുന്ന മാതാവിൻ സമാനമായ്
നിർഭരമായ് കാത്തു ശാസ്ത്രജ്ഞരെല്ലാമേ.
ആകാംക്ഷാ ഭരിതം തിങ്കളെ വീക്ഷിച്ചു,
ആമയംനൽകി മറഞ്ഞു വാഹനം.
തൊണ്ണൂറു നൂറിൽനിന്നും ജയിച്ചൂ പക്ഷെ
അന്ത്യഫലം നല്കിയാധികളേറെ.
ചന്ദ്രൻറ്റെ മണ്ഡലേ, വാഹനം മറഞ്ഞു
ചിന്തയിലാണ്ടുപോയ് ശാസ്ത്രലോകം.
ആകാശപ്പൊയ്കയിൽ ലാൻഡർ തകർന്നുവോ?
ആരായാലും സഹനങ്ങൾ കഠിനം.
ഇച്ഛയില്ലാരെയും സ്വീകരിച്ചീടുവാൻ
പുച്ഛത്തോടിന്ദു പറഞ്ഞതുപോലെ.
മാതാവു ഭാരതം ദുഃഖനീരിൽ വീണു ,
പാത വിടില്ലാ ജയിക്കും തനൂജാർ.
ദുഷ്കരം തോൽവികളാലിംഗനം ചെയ്യാൻ,
തോൽക്കുകയില്ല നമ്മൾ പൗരരാരും.
ഭാരതത്തിൻ സ്വപ്നപൂർത്തിചെയ്യാൻ മക്കൾ ,
ചാന്ദ്രയാനത്തിൻറെ ദൗത്യം തുടരും.