Wednesday, July 28, 2021

തുമ്പപ്പൂവ്!

 


 

'തുമ്പച്ചെടിതന്നിൽ  ചോറാരു വിതറീ?

ഇമ്പംനൽകീടുന്ന കാഴ്ച യതിഹൃദ്യം.

കമ്പമോടീവറ്റു കരങ്ങളിലേന്താം,

കുമ്പ ശൂന്യമാം പാവങ്ങൾ കൊതിതീർക്കും'.

 

'അല്ലല്ലോ കുട്ടാ! അതു തുമ്പപ്രസൂനം,  

വല്ലതും ചിന്തിച്ചു കനിഷ്ഠാ!  നുള്ളല്ലെ.

കല്ലിനേം  മുള്ളിനേം നെഞ്ചോടുചേർക്കുന്ന,

അല്ലലുകൾ ആറ്റും  പ്രിയമാം  കുഞ്ഞുപൂ.

 

മുത്തുമണിപോലേ  തൂമഞ്ഞിൻ  വർണ്ണത്തിൽ,

എന്തോരു ഹാരിത സ്മിതം തൂകും സുമം

ചിന്തിക്കു   ഓണവും  മന്നനും വരുന്നുണ്ട്,

ചന്തത്തിൽ നാം ബാലർ തീർക്കും മലർക്കളം'.

No comments:

Post a Comment