Showing posts with label Malayalam article. Show all posts
Showing posts with label Malayalam article. Show all posts

Tuesday, June 15, 2021

വാർദ്ധക്യം!

  

   ഭാഗം -2 


വൈഷമ്യൾക്കെല്ലാംതന്നെ മനുഷ്യൻ വിചാരിച്ചാൽ പരിഹാരമുണ്ടാക്കാo.   വൃദ്ധർ ഒരു ആത്മാവലോകനം(Introspection) ആത്മാർഥമായി നടത്തണം. പോരായ്മകൾ കണ്ടുപിടിക്കാൻ പറ്റും. സ്വന്തം പോരായ്മകൾ സ്വയം മനസ്സിലാക്കിയാൽ മറ്റുള്ളവരുടെ പോരായ്മകൾ സ്വന്തം കുറവുകളേക്കാൾ കുറവാണെന്നു മനസ്സിലാകും. വയസ്സേറുമ്പോൾ   മറ്റുള്ളവരോടു തോന്നുന്ന  ദ്വേഷവും  സ്വയം മറ്റുള്ളവരിൽനിന്നും അനുഭവിച്ചിട്ടുള്ള അധിക്ഷേപണങ്ങളും മണ്ണിൽ കുഴിച്ചിടണം.  അത് ചികയാൻ ശ്രമിക്കരുത്. മറ്റുള്ളവരിലെ നന്മ തിരിച്ചറിഞ്ഞു അവരെ ഇഷ്ടപ്പെടണം.  കുറെ പ്രശ്നങ്ങൾ ഇവിടെ സ്നേഹക്കുതിപ്പിൽ ഒലിച്ചുപോകും. സ്വയം ഇഷ്ടപ്പെടുക, സ്വയം സ്നേഹിക്കുക, വൃദ്ധ ജീവിതത്തെ അംഗീകരിക്കുക. വൃദ്ധാവസ്ഥ എത്താതെ കൊഴിഞ്ഞുപോകുന്ന ജീവിതങ്ങൾ എത്രയോ ഉണ്ട്. ഇശ്വരനോടു ഓരോ പുതിയ ദിവസവും സമ്മാനിച്ചതിനു നന്ദിപറയുക.


വൃദ്ധത രണ്ടാം ബാല്യമാണ്. പലർക്കും പ്രായമേറുന്തോറും വീണ്ടും ബാല്യപ്രശ്നങ്ങൾ പോലെ കാര്യങ്ങൾ പ്രത്യക്ഷപ്പെടുന്നു. വിസർജ്ജന നിയന്ത്രണം കുറയുക, സാധനങ്ങൾ കൈയ്യിൽ നിന്നും വഴുതി വീഴുക, അറിവുകൾ കുറേയൊക്ക മറവിയിലേക്കു വീഴുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഏറും.  അങ്ങനെയുള്ളപ്പോൾ എല്ലാം മനസ്സിലാക്കി മറ്റുള്ളവർ ഒരു തന്മയീഭാവം കാണിക്കണം.


.വിഷാദരോഗികൾക്കു തുടക്കത്തിൽ തന്നെ ചികിത്സയോ, ഉദ്ബോധനമോ  (Counselling) നൽകണം.   അവരെ ഇതിനൊക്കെ വിധേയമാക്കുന്നു എന്ന് തോന്നിയാൽ അവർ  നിന്നു തരില്ല.  വളരെ സൗമ്യമായ രീതിയിൽ അവർക്കു മനസ്സിലാകാൻ പറ്റാത്തപോലെ  അല്പം നാടകീയമായി തന്നെ ഇവ  നൽകേണ്ടിവരും. വയസ്സരെ  അധിക്ഷേപിക്കുകയോ, പഴിക്കുകയോ, നിരുത്സാഹപ്പെടുത്തുകയോ ചെയ്യരുത്. അവർക്കു വൈകാരികത (Sentiments) കൂടുതലാണ്.


  മക്കൾ, മരുമക്കൾ ഒക്കെ അവരുടെ ദൗർബല്യം മനസ്സിലാക്കി ഒരു പ്രോത്സാഹന രീതിയിൽ പെരുമാറണം. ഓർക്കുക, നാളത്തെ വൃദ്ധരാണ് ഇന്നത്തെ മധ്യവയസ്കർ. വയോജനങ്ങളും അവർക്കു പറ്റുന്ന രീതിയിലുള്ള  യോഗാഭ്യാസം, ധ്യാനം, പ്രാണായാമം തുടങ്ങിയവ ചെയ്യണം .   അവരുടെ മനഃക്ലേശം ഇല്ലാതാക്കാൻ സഹായിക്കും. 


ആരോഗ്യ കാര്യങ്ങളിൽ രോഗമില്ലാത്ത വൃദ്ധർ  സ്വയം ശ്രദ്ധിയ്ക്കുക.ആഹാരസാധനങ്ങൾ  കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടതു തള്ളുകയും ചെയ്യുക.ഉദ്യോഗസ്ഥകളാണ് കൂടെത്താമസിക്കുന്നവരെങ്കിൽ ഒരുകൈസഹായം അവർക്കു നൽകി അവരുടെ ഹൃദയം കവരാം.


ഗൃഹാന്തരീക്ഷം ഉല്ലാസഭരിതമാക്കാൻ പറ്റുന്ന സമയങ്ങളിൽ ഒന്നിച്ചാഹാരം കഴിക്കുക, വിനോദങ്ങളിൽ ഏർപ്പെടുക, ആരോഗ്യം അനുവദിക്കുമെങ്കിൽ യാത്ര ചെയ്യുക, ഉല്ലാസ സാമഗ്രികൾ-ഫോൺ, ടി.വി, ലാപ്ടോപ്പ്, ചെസ്സ്, ക്യാരംസ്തുടങ്ങിയവയിലോ വീടിനകത്തോ, പുറത്തോ ഉള്ള അറിയാവുന്ന കളികളിലോ സമയം ചിലവഴിക്കുക, ബന്ധുജന വീട് സന്ദർശിക്കുക, സ്നേഹിതരെ അടുപ്പിച്ച് നിർത്തുക എന്നീ കാര്യങ്ങൾ സ്വയമോ മക്കളുടെ, ചെറുമക്കളുടെ സഹായത്താലോ ചെയ്യുക. വയസ്സ് കൂടുന്തോറും ഗ്രഹണശക്തി കുറഞ്ഞുവരും. ശരീരം ദുര്ബലമാകുന്നതിനൊപ്പം മനസ്സും ദുർബലമായിയെന്നിരിക്കും.


വൃദ്ധസദന ജീവിതമനിവാര്യമെങ്കിൽ വൃദ്ധർ അതുമായിപ്പൊരുത്തപ്പെടണം. മറ്റുള്ളവരെ  സഹയാത്രികരെപ്പോലെ  സ്നേഹിച്ചും അവരുമായി ചിന്തകൾ പങ്കിട്ടും ഉല്ലാസം കണ്ടെത്തണം. ആളുകളിൽനിന്നും അകന്നുനിന്നാൽ ഒറ്റപ്പെടും.  സാമ്പത്തികഭദ്രതയുള്ള മക്കൾ മാതാപിതാക്കളെ വൃത്തിയും വെടിപ്പുമുള്ള വയോസദനത്തിലാക്കിയാൽ അവർക്കു സ്വസ്ഥത തോന്നും. ഇവിടെ ലാഭനഷ്ടക്കണക്കുപുസ്തകം അടച്ചുവയ്ക്കണം.


ക്ഷമ, മൗനം എന്നിവ പ്രശ്നങ്ങൾ അലിയിച്ചുകളയുന്ന ലായകങ്ങളാണ്. ഇത് സ്നേഹസഹന കൂടിച്ചേരലിന്റെ സന്തതികളാണ്. സ്നേഹo കുടുംബബന്ധത്തിന്റെ കാതലും. കൂടാതെ സഹനo അല്ലെങ്കിൽ സഹിഷ്ണുത വളരെയേറെ പ്രശ്നങ്ങൾക്ക് ഒരു ഒറ്റമൂലികൂടിയാണ്.വീഴാതെ ശരീരം കാക്കേണ്ടത് വയോജനങ്ങൾ തന്നെയാണ്. കാരണം മക്കൾ  എത്ര സഹായിച്ചാലും വരുംവരായ്കകൾ അവർ തന്നെ അനുഭവിക്കണം.


മനസ്സ് എന്തെങ്കിലും അർത്ഥവത്തായ കാര്യങ്ങളിൽ മുഴുകിയാൽ വിഷാദം, വിറവാതം, മറവി രോഗം എന്നിവ ഒരു പരിധിവരെ നിയത്രണാധീനം.പലരോഗങ്ങളും പ്രതിരോധശക്തിയുള്ളവരിൽ കടക്കാൻ മടിക്കും. അതുകൊണ്ട് ആഹാരം, ജീവിത ശൈലി തുടങ്ങിയവ പ്രതിരോധ ശക്തി വർധിപ്പിക്കാൻ ഉതകുന്നതാകണം, പ്രത്യേകിച്ച് വായോകാലത്തിൽ. 


 ഇന്ന് വൃദ്ധർ  കുറെയൊക്കെ മനസ്സിന്റെയും തനുവിന്റേയും  ആരോഗ്യം നിലനിർത്താൻ ചെറുപ്പമായ ആളുകളേക്കാൾ ശ്രദ്ധിക്കുന്നുണ്ടെന്നുള്ളതൊരു വസ്തുത.

ശ്രവണം കുറഞ്ഞവർ അതിനുള്ള സാമഗ്രികൾ(Earphone) ഒക്കെ ഉപയോഗിക്കുക. ശസ്ത്ര ക്രിയയാൽ ശരിയാകുമെങ്കിൽ അങ്ങനെയും. കാഴ്ച ശക്തിയും ശസ്ത്ര ക്രിയയാൽ ശരിയാകുമെങ്കിൽ അത് ചെയ്യണം. അല്ലെങ്കിൽ ശ്രവണേന്ദ്രിയത്താൽ കിട്ടുന്ന വിനോദത്തിലേർപ്പെടുക.


പ്രഭാഷണമോ, നാടകാഭിനയമോ, നൃത്തമോ, പാട്ടോ-പാടുക, കേൾക്കുക, എന്നിവ  പറ്റുന്നവർ സമൂഹ കൂട്ടായ്മയിലോ, കുടുംബയോഗ സദസ്സിലോ ഒക്കെ  ചെയ്യണം. വായന,വര,എഴുത്ത് തുടങ്ങിയവയിൽ വ്യാപൃതരായാൽ മനസ്സിനെ ആനന്ദഭരിതമാക്കാം.  മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുതോന്നേണ്ട ആവശ്യമില്ല.  മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്തിടത്തോളം അവനവന്റെ സംതൃപ്തിയാണ് പ്രധാനം.


 എഴുതുന്നവർ ധാരാളമുണ്ട്. എന്നാൽ അവർ മറ്റുള്ളവരെ കാണിയ്ക്കാൻ പറ്റിയവയാണോ എന്ന സംശയത്താൽ അവ മറ്റുള്ളവർക്ക് ഇന്ദ്രിയവിഷയമാക്കാറില്ല. കഥയ്ക്കു നിലവാരം മതിയോ, കവിതയുടെ അര്‍ത്ഥം ശരിയോ, വൃത്തം ശരിയോ, ലേഖനത്തിന്റെ സാരാംശം നന്നോ എന്നു സംശയം വേണ്ട. ഏതെങ്കിലും മാധ്യമങ്ങളിൽ പ്രകാശിപ്പിച്ചാൽ, ആരെങ്കിലും ഒക്കെ ഇഷ്ടപ്പെടും. If own judgement satiates you, you can go ahead. വൃത്തമില്ലാതെയും നല്ല കവിതകൾ എഴുതാം.. വൃത്തത്തിലെഴുതുന്നതെല്ലാം കവിതയാകണമെന്നില്ല എന്നു പാണിനി പോലും പറഞ്ഞിട്ടുണ്ടെന്നാണറിവ്. ശരിയോ എന്നറിയില്ല. ഏതായാലും എല്ലാ വൃദ്ധരും സർഗ്ഗശക്തികാട്ടിക്കോളൂ. മാനസികപിരിമുറുക്കം കുറയ്ക്കാം. സമയം അർത്ഥപൂർണ്ണമാക്കാം.


ഇതിനൊക്കെ പുറമെ ഏതെങ്കിലും സാമൂഹിക കൂട്ടായ്മയിൽ അതായത് എഴുത്തുപുരപോലെയുള്ളവയോ   സംഗീത സദസ്സ്, നൃത്ത വേദി, നാടക കളരി, വയോജന നർമ്മ സല്ലാപ സംഘം, തുടങ്ങിയവ സംഘടിപ്പിക്കുകയോ, ഉള്ളവയിൽ ഭാഗഭാക്കാവുകയോ ഒക്കെ ചെയ്താൽ പ്രായവും, ശാരീരിക അസ്വസ്ഥതകളും പമ്പ കടക്കും.


പിന്നെ അറിയാമല്ലോ, എല്ലാത്തിനുമുപരി ഈശ്വരവിശ്വാസം. വൈഷമ്യഘട്ടത്തിൽ ഉള്ളിലിരിക്കുന്ന ഈശ്വരനെ അറിയുക. അദ്ദേഹവുമായി സംവദിക്കുക. മനസ്സിന്റെ ഭാരം ലഘൂകരിക്കാൻ പറ്റും. പ്രാർത്ഥന വഴി കിട്ടുന്ന സംതൃപ്തിയും സമാധാനവും അവർണ്ണനീയം.


 എല്ലാവർക്കും ആകെയുള്ള ഒരു ജീവിതം വൃദ്ധരായാലും യുവാക്കളായാലും വിവേകപൂർവം അർഥവത്താക്കിമാറ്റുക. നാമിവിടമൊഴിയുമ്പോൾ മറ്റുള്ളവർ നമ്മെ വെറുപ്പോടെ മറക്കുന്നതിനു പകരം വല്ലപ്പോഴുമെങ്കിലും സന്തോത്തോടെ ഓർക്കട്ടെ. You can’t go back and change the beginning, but you can start where you are and change the ending. ഓർക്കുക രൂപം, സൗന്ദര്യം, സമ്പത്ത്, ഒക്കെ ഭൂമിയുടെ പ്രദക്ഷിണത്തിനൊപ്പം അപ്രത്യക്ഷമാകും. Old-age is gold-age and hence let it not be rolled-gold.


പിന്നെ ഇന്നത്തെ കാല കോലാഹലത്തിൽ സ്വയരക്ഷക്കായി കൈകൾ കഴുകുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക.

 

-ശുഭം-


Friday, June 11, 2021

വാർദ്ധക്യം!

 

വാർദ്ധക്യത്തെക്കുറിച്ചൊരു ലേഖനം. അൽപ്പം വലിയതാണ്. അതുകൊണ്ട് രണ്ടുഭാഗങ്ങളായി ഇവിടെയിടുന്നു. 

Part-1

ഓരോ മനുഷ്യനും നീണ്ട ജീവിതം ആഗ്രഹിക്കുന്നു, എന്നാൽ ഒരാളിനും വാർദ്ധക്യം ആഗ്രഹമില്ല.

അതെ Every man desires to live long, but no man desires to be old."  ജോനാഥൻ സ്വിഫ്റ്റിന്റ ഒരു rephrased  ഉദ്ധരണിയാണിത്.

വിഷയത്തെ ഒട്ടുംവാർദ്ധക്യംബാധിച്ചിട്ടില്ല.  എല്ലാദിവസവും ഏതെങ്കിലും രീതിയിൽ വളർന്നുകൊണ്ടിരിക്കുന്നു.   ഇതിനെക്കുറിച്ച് പറയാൻതുടങ്ങിയാൽ ഒരുഅന്തംകണ്ടുപിടിക്കാൻ വിഷമമാണ്.  ധാരാളംശാഖകളുള്ള ഒരുവടവൃക്ഷംപോലെ വിശാലമായി പരന്നുകിടക്കുന്ന ഒരുവിഷയമാണിത്. താഴേയ്ക്ക് ശാഖകളിൽനിന്നും വേരുകൾ വളരുംപോലെ ആളുകൾപ്രായമാകുന്തോറും വേരുകൾ താഴേയ്ക്കു വർധ്ധിച്ചുവരും.   വിശാലമെങ്കിലും ഈവൃക്ഷത്തിന്റെചുറ്റും ഒരുഓട്ടപ്രദക്ഷിണംവയ്ച്ച് കിട്ടുന്നഭാഗങ്ങളൊക്കെയൊന്നു തലോടിപ്പോകാം എന്നുഞാൻവിചാരിക്കുന്നു.

ഒരുകുട്ടി ജനിയ്ക്കുമ്പോൾ, സാധാരണയായി ദമ്പതികൾക്ക് ഒരു വലിയവിലപിടിപ്പുള്ള സമ്മാനം ലഭിച്ചപോലെ, അവരുടെ വിചാരവികാരങ്ങൾ സ്പഷ്ടമായി പുറത്തേക്കൊഴുകുന്നു. പിന്നീടാകുഞ്ഞിന്റെ  ഓരോചുവടുവെയ്പ്പും ഓരോഅനുഭൂതിയായി മാറുന്നു, ഇടയ്ക്കൊക്കെ കൊച്ചുവടികളും കൈപ്പത്തികളുംഒക്കെ തുടയിൽ പതിയാറുണ്ടെങ്കിലും.    എല്ലാ കുട്ടികളും    ശൈശവം, ബാല്യം ,കൗമാരം, യൗവനം, മധ്യവയസ്സ്‌ എന്നീയവസ്ഥകൾ താണ്ടി വാർദ്ധക്യംഎന്ന കടമ്പയിൽ എത്തിച്ചേരുന്നു.   കടമ്പ പലരും പലരീതിയിൽ ആണ് കടക്കുന്നത്.

വാർദ്ധക്യകാലം രസഭരിതമോ വിരസമോ ആകുന്നതിന്, ഒരുപാടു മാനദണ്ഡങ്ങളുണ്ട്.  ആരോഗ്യകാര്യങ്ങൾ, ആഹാരതരഭേദം, ഗൃഹാന്തരീക്ഷം, ഉല്ലാസസാമഗ്രികൾ, ബന്ധുജനസമ്പർക്കം, സ്നേഹബന്ധം, പരിചരണം, രൂപമാറ്റം  അങ്ങനെ പലകാര്യങ്ങൾ.

വാർധക്യപുരാണം എന്നൊരു ചലച്ചിത്രം ഞാൻ കണ്ടിരുന്നു. വാർദ്ധക്യത്തിന്റെ വീരത്തവും ഭോഷത്തവും വളരെ രസകരമായിത്തന്നെ അതിൽ അവതരിപ്പിച്ചിട്ടുണ്ട്‌.

വാർദ്ധക്യം-എന്നുപറഞ്ഞാൽ ഏകദേശമൊരു അന്പതു വയസ്സിനു മുകളിൽ എന്നുകൂട്ടാം.

Forties we can define as the dotage of youthfulness and the youthfulness of dotage. അതെ നാല്പതുകൾ യുവത്വത്തിന്റെ വാര്ധക്യമെന്നും വാർദ്ധക്യത്തിന്റെ യുവത്വമെന്നും വേണമെങ്കിൽ പറയാം. അന്പ തുകളുടെആദ്യഭാഗംമുതൽ  വാർദ്ധക്യത്തിനെഎതിരേൽക്കാൻ തയ്യാറാകണമെന്നർദ്ധം. വാർദ്ധക്യം അഥവാ വൃദ്ധത ഒരുമൂന്നുവിധം എന്ന് കണക്കാക്കാം. 

 ഒന്ന്- തൈക്കിളവർ എന്നൊക്കെ പറയുന്ന young-old, ഒരു അന്പ തുവയസ്സ്മുതൽ അറുപത്തിമൂന്ന്-അറുപത്തിയഞ്ചുവയസ്സു വരെ.

  രണ്ട്- മധ്യപ്രായവൃദ്ധർഎന്ന mid-old, ഒരു അറുപത്തിയഞ്ചുവയസ്സുമുതൽ എഴുപത്തിയെട്ട്-എൺപതു വയസ്സുവരെ.

   അതിനുശേഷം അന്ത്യശ്വാസംവരെ പടുവൃദ്ധർഎന്ന old-old.

അന്പതുവയസ്സുവരെ പടക്കുതിരയെപ്പോലെ ഓടിനടന്നവരുടെ കരചരണങ്ങൾ അൽപ്പാൽപ്പമായി പിൻവാങ്ങലിന്റെ ആരംഭംകുറിയ്ക്കും.

ത്  മധ്യവയോജനങ്ങളിലെത്തുമ്പോഴേയ്ക്കും  അൽപ്പംകൂടി   പതിയെയാകും .

 പടുവൃദ്ധർ  ആയാൽ പ്പിന്നെ  തനിയെ  ഒന്നുംവയ്യഎന്നൊരവസ്ഥ  സ്വയം വിധിച്ചുകളയും .   ഇത്  കുറെയൊക്കെഒരുമനോധൈര്യംവച്ചുപുലർത്തിയാൽ  നിയന്ത്രണാധീനമാക്കാം.

  മനുഷ്യന്റെ  ശാരീരികാവസ്ഥകൾ  ഏറക്കുറെ  മാനസികാവസ്ഥയെയാശ്രയി ച്ചിരിക്കും-അതു വയോജനാവസ്ഥയായാലും യുവാവസ്ഥയായാലും.  ചെറുപ്പകാലത്ത് നമ്മൾ  ശ്രദ്ധിയ്ക്കാതെപോകുന്ന  ആരോഗ്യം  വയസ്സുകാലത്ത് നമ്മെ  ശ്രദ്ധിയ്ക്കാതെ  പോയെന്നിരിയ്ക്കും.

Pressure, sugar, cholesterol, മുട്ടുവേദന, മറ്റുവേദനകൾ, വാതം, പിത്തം, കഭം  തുടങ്ങിയഇത്തിക്കണ്ണികൾ വാർദ്ധക്യകാലത്ത്  പലരെയും അകമ്പടിസേവിക്കാൻ തുടങ്ങും. കൂടാതെ ഹൃദയസ്തംഭനവും, കാൻസറം,  കോവിഡും  ഒക്കെ പൊതുവെ പറഞ്ഞാൽ ആരെയും കേറിപ്പിടിമുറുക്കിക്കളയും.   വൃദ്ധരിൽ അനായാസം വാസമുറപ്പിക്കാൻ പറ്റുന്നതുകൊണ്ട്, അവകൾ കൂടുതലായി വൃദ്ധർക്കുചുറ്റും വട്ടമിട്ടുപറക്കും.

 നമ്മുടെ ശരീരസുഖവും   മനഃശാന്തിയും  നഷ്ടപ്പെടുത്തുന്ന  ഒരുസുപ്രധാന  അവയവം നമുക്കുണ്ട്, നാക്ക്.   അതിന്റെ ഉപയോഗം വളരെയധികമായിവരുന്ന ഒരു കാലഘട്ടമാണിത്.  വൃദ്ധർ ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.    പലപ്പോഴും അവയവം വേണ്ടാത്തതു പറയുകയും , വേണ്ടാത്തതു വലിച്ചുവാരി കഴിക്കുകയും ചെയ്യുന്നു.   ഫലം അശാന്തി,  അനാരോഗ്യം.    ആരോഗ്യം  അധപ്പതിയ്ക്കാൻ    രണ്ടു കാരണങ്ങൾ  ധാരാളം .   കഴിയ്ക്കാനായാലും സംസാരിക്കാനായാലും നാക്കൊന്നു സൂക്ഷിച്ചു ചലിപ്പിച്ചാൽ കുറെ പ്രശ്നനങ്ങൾ  മുളയിൽത്തന്നെനുള്ളിക്കളയാം.

.എന്നാൽ മനസ്സുതളരാൻ അനുവദിച്ചാൽ ശരീരസുഖം ഉണ്ടെങ്കിൽക്കൂടി അതനുഭവവേദ്യമല്ല.   മനസ്സ് ശരീരത്തെ തകർക്കുകയും  കാക്കുകയും ചെയ്യും.

 A sound mind in a sound body i.e., the body achieves what the mind believes.

ആഹാരത്തെക്കുറിച്ച് ചിന്തിച്ചാലോ,  മുകളിൽ പറഞ്ഞതുപോലെ നാക്കിന്റെ ഇഷ്ടം നോക്കി ഭക്ഷണപ്രിയം കാട്ടുന്നവരുണ്ട്.    രുചിയെന്നുപറയുന്നസ്ഥിതി തൊണ്ട വരയേയുള്ളു എന്നാരും ആലോചിക്കില്ല.      നാക്കിനെതൃപ്തിപ്പെടുത്തുന്ന നിഷിദ്ധമായആഹാരം അളവിൽക്കൂടുതൽ ആഹരിച്ചാൽ, ആരോഗ്യം ചിലപ്പോൾ യാത്രാമൊഴിയേകും.

എന്നാൽ വേണ്ടത്ര കഴിയ്ക്കാത്തവരുമുണ്ട്.    ഇതുനപവാദമായി വളരെ മിതമായി ശരീരസുഖം കാത്തുസൂക്ഷിയ്ക്കുന്ന ഹാരംമാത്രംകഴിച്ച് ആർക്കും ബുദ്ധിമുട്ടു നൽകാത്ത ബുദ്ധിമാന്മാരായ വൃദ്ധരുമുണ്ട്.  

ഇഷ്ടാനിഷ്ടങ്ങൾ നോക്കിയാൽ, പലരും വാർധക്യത്തിൽ  ആഹാര, വസ്ത്ര, വിനോദ ഉപാധികളിൽ വിമുഖത കാട്ടുന്നവരുണ്ട്.   എന്നാൽ ഒന്നിലും തൃപ്തിയില്ലാതെ എല്ലാത്തിലും ഇടപെട്ട് ചുറ്റുവട്ടം കലുഷിതമാക്കുന്നവരുമുണ്ട്.

വിഷാദത്തിനു ധാരാളം വയോജനങ്ങൾ അടിപ്പെടുന്നു.  ചെറിയ വിഷാദമൊക്കെ ഒരുരോഗമില്ലാ രോഗമാണ്. പെട്ടെന്ന്കണ്ടാൽ പ്രശ്നംതോന്നില്ല, എന്നാൽ പ്രശ്‌നമുണ്ടുതാനും. അധികം ഇടപെടലുകളില്ലാതെ ഒരുതരം നിശബ്ദത അവരെ ഭരിക്കും.

 വിഷാദത്തിനു പല കാരണങ്ങളുണ്ട്.

 പൊതുവെ പറഞ്ഞാൽ മിക്കപ്രശ്നങ്ങളും വാർദ്ധക്യത്തിൽ വിഷാദത്തിലെത്തിച്ചേരാം. ചിലർ ഒന്നുംമിണ്ടാതെ അതൃപ്തിഉള്ളിലൊതുക്കി ഏതെങ്കിലും ഒരുസാഹചര്യത്തിൽ സഹിയ്ക്കാതെവരുമ്പോൾ ഒരാറ്റംബോംബായിമാറും. ഇതും വിഷാദത്തിന്റെപരിണതഫലമാകാം.ചിലർക്കാണെങ്കിൽ പ്രതികരണശേഷിഅൽപ്പം കൂടുതലാണ്. അല്ലെങ്കിൽ  രോഷംകൊള്ളും . മറ്റുള്ളവർ  ചെയ്യുന്നപലതും  ഇഷ്ടപ്പെടാതെ  വരും .

 മരുമക്കൾ,   ചിലർക്കെങ്കിലും  കണ്ണിൽ  കരടായി നിലകൊള്ളും.എന്നാൽ ഇന്നൊക്കെ  അൽപ്പം   കുറവു കാണുന്നുണ്ട് . കാരണം  മരുമക്കൾ  മിക്കവാറും  ഉദ്യോഗസ്ഥരാണ്.    അല്ലെങ്കിൽ അവർ   മറുനാട്ടിലോവിദേശത്തോആയിരിക്കും .സമ്പർക്കത്തിനുള്ള സമയം അൽപ്പംവിരളമാണ്.  ദൂരെയാണെങ്കിൽ വളരെ സ്നേഹവുമാണ്. Distant valleys look green എന്നപോലെ.

വാർധക്യത്തിൽ  ചിലരിലെങ്കിലും  വർദ്ധിയ്ക്കുന്ന  കാര്യങ്ങളാണ് മുൻശുണ്ഠി  അഥവാ  മൂശേട്ട, രോഷം അല്ലെങ്കിൽ ദ്വേഷം.   ദ്വേഷത്തിനും രോഷത്തിനും പ്രധാനകാരണം മാനസിക വ്യാപാരങ്ങൾ ആണ്.   വയോഅവസ്ഥയെത്തിയെന്നുള്ള  ചിന്ത  ആളുകൾക്ക്,   എല്ലാക്കാര്യങ്ങളിൽ നിന്നും ആമയെപ്പോലെ ഉൾവലിയാൻ  പ്രേരണ നൽകുന്നു.    ചിലരെയതു വിഷാദരോഗത്തിലേയ്ക്കു തള്ളിവിടുന്നുണ്ട്. കാരണമറിയാത്ത ഒരുതരം ഭീതി അവരെ വേട്ടയാടുന്നുണ്ട്.   വിഷാദത്തിന്റെ അന്തിമ ഫലം  Alzheimer’s disease, Parkinson’s problem ഒക്കെയാകാം.    സയൻസ് പരമായി നൂറു ശതമാനം തെളിവില്ലെങ്കിലും  Dr.Lisa M Shulman, Professor of Neurology അങ്ങിനെ സംഭവിക്കാം എന്നു പറയുന്നുണ്ട്. എല്ലാം ബുദ്ധിസംബന്ധമാണെല്ലോ.

  പിന്നെ മനസ്സ്  പലരിലും  ഒരുഅരക്ഷിതാവസ്ഥയിലേക്കു വഴുതിവീഴാറുണ്ട്.    പ്രത്യേകിച്ചും ഒറ്റപ്പെടലിന്റെയോ വേർപാടിന്റെയോ വിഷമം അനുഭവിക്കുന്നവരിൽ.    നിരന്തര മനഃക്ലേശം അല്ലെങ്കിൽ  മനഃസംഘർഷം i.e. Stress and Strain പലരെയും വിഷാദ തുരുത്തിലേക്കു നയിച്ചെന്നിരിക്കും.   നിരന്തര വിഷാദത്തിന്റെഅന്ത്യം ഒരുപക്ഷെ ആത്മഹനനമാകാം.   എന്നാൽ ഇതിനു വിപരീതമായി യാഥാർഥ്യം അംഗീകരിക്കുന്നവരുണ്ട്.   എല്ലാക്കാര്യങ്ങളിലും ഒരു സദ്വിചാരത്തോടുകൂടി  തന്നിൽ ഇളയവരെ നയിക്കുന്ന വയോജനങ്ങളും ധാരാളം. 

ചിലർക്കെങ്കിലും മകന്റെയോ മകളുടെയോ കുടുംബമായി താമസിക്കാൻ ഭാഗ്യംസിദ്ധിച്ചിട്ടുണ്ട്.     ചെറുമക്കളെ താലോലിച്ചും കഥകൾ പറഞ്ഞും സന്തോഷത്തോടെ കഴിയാം.    അവിടെ  ഒരു  പക്ഷെയുണ്ട്.    ഇന്ന് ചെറുമക്കളൊക്കെ സാങ്കേതിക വിദഗ്ധർ, അതായത് Techy.    അമ്മൂമ്മക്കും ആപ്പൂപ്പനും കഥപറയാനോ കൊഞ്ചിക്കാനോ ഒന്നും കിട്ടിയെന്നുവരില്ല.  

അവരുടെ രസാതലം വേറെയാണ്. Generation Gap എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന  തലമുറവിടവ്.

കൂട്ടുകുടുംബ വ്യവസ്ഥയിൽ സുരക്ഷിതമായ ബാല്യമുണ്ടായിരുന്ന പലരുമാണിന്നത്തെ വയോജനങ്ങൾ.     അങ്ങനെയുള്ളവർക്കു  ഒറ്റപ്പെടലിന്റെ സ്ഥിതിയുണ്ടെങ്കിൽ അതുൾക്കൊള്ളാൻ  അൽപ്പം വിഷമംതന്നെയാണ്.    ആരോരുമില്ലെന്ന തോന്നൽ.   എന്തുംസംഭവിക്കാമെന്നൊരു ഭയം.   പക്ഷെ ഇങ്ങനെയുള്ളവരിൽത്തന്നെ യാഥാർഥ്യം മനസ്സിലാക്കി അന്തരീക്ഷവുമായിപ്പൊരുത്തപ്പെടുന്നവരുമുണ്ട്

ചില കുടുംബങ്ങളിൽ മക്കൾക്ക് വൃദ്ധ മാതാപിതാക്കളെ ശ്രദ്ധിക്കാൻ സമയക്കുറവോ മനസ്സുകുറവോ ഉണ്ടാകുന്നുണ്ട്.    അങ്ങനെയുള്ളവരുടെ ശരണമാണ് വൃദ്ധസദനം,പകൽവീട് തുടങ്ങിയവ.    ഇവരിൽ ചിലരെ അവരുടെ ചിന്തകൾ വിഷാദത്തിലേക്കുവലിച്ചിഴയ്ക്കാം.    ഒരു whatsapp ഫോർവേഡ് അടുത്തസമയത്തു കിട്ടിയത്- ഒരു സ്കൂളിൽ നിന്നും വൃദ്ധസദനത്തിൽ കുട്ടികളെത്തി.   ഒരുകുട്ടിയുടെ മുത്തശ്ശിയെ അവിടെകണ്ടു .   കുട്ടിയും മുത്തശ്ശിയും കെട്ടിപിടിച്ചു കരഞ്ഞു. മുത്തശ്ശിയെ വളരെ സ്നേഹിച്ചിരുന്ന കുട്ടിയുടെ ചോദ്യത്തിനു മാതാപിതാക്കൾ നൽകിയ മറുപടി "മുത്തശ്ശിയുടെ ഒരുബന്ധു കൂട്ടിക്കൊണ്ട് പോയിരിക്കുന്നു," എന്നാണ്. പകൽവീട്ടിലും വൃദ്ധഗൃഹത്തിലും  സന്തോഷം കണ്ടെത്തുന്നവരും സദാ നഷ്ടബോധത്തിൽ ജീവിക്കുന്നവരുമുണ്ട്.

ചില വീടുകളിൽ ബന്ധുജന സമ്പർക്കത്തിന്റെ സൂചി എപ്പോഴും പൂജ്യത്തിൽ തന്നെ നിൽക്കുന്നു.   അവർ എവിടെയും പോവുകയില്ല, തന്നെയുമല്ല അതിഥിസത്ക്കാരം അവരുടെ സംസ്കാരത്തിൽ ഇല്ല തന്നെ.   അവിടെയുള്ള വയോജനങ്ങൾ ആരുമായും സമ്പർക്കമില്ലാതെ അവരുടേതായ ഏകാന്ത തടവറയിൽ വാസം. ഇവിടെയാണ് സ്നേഹബന്ധത്തിന്റെ വിലയറിയാത്തവർ. അതും വിഷാദത്തിനു കാരണമായേക്കാം.

ചിലവീടുകളിൽ വൃദ്ധ മാതാപിതാക്കൾ സ്വന്തം സമ്പത്തെല്ലാം മക്കൾക്ക് കൊടുത്തിട്ട് അവരുടെ ശ്രദ്ധയോ പരിചരണമോ ഇല്ലാതെ ഏകാന്തതയിലേയ്ക്കും വിഷാദത്തിലേയ്ക്കും വഴുതിവീഴുന്നുണ്ട്.    അവിടെ വൃദ്ധർ ഒരു ഭാരം തന്നെയാണ്. ചിലർക്കെ ങ്കിലും പ്രതികരിക്കുക കാരണം മൃഗീയ മറുപ്രതികരണം ഏൽക്കേണ്ടിയും വരുന്നുണ്ട്.     ഫലം നായകൾ കടിപിടികൂടുമ്പോലെയുള്ള  കലുഷിത അന്തരീക്ഷം.

ഉല്ലാസം വയോജനങ്ങൾക്കു മിക്കവാറും  നിഷിദ്ധം മലയാളക്കരയിൽ.  എങ്ങാനും ആരെങ്കിലും യോഗായിലോ, വിനോദത്തിലോഏർപ്പെട്ടാൽ വിമർശനം പലകോണിൽ നിന്നും.   എന്നാലും ഇത് വകവയ്ക്കാതെ വിനോദത്തിൽ ഏർപ്പെട്ടു ജീവിതം അർഥവത്താക്കുന്ന വൃദ്ധരുമുണ്ട്.

ചിലർക്ക് പരിഹാരമില്ലാത്ത  കാഴ്ചക്കുറവ് ഒരുവലിയ ന്യൂനതയാണ്. വായന ഇഷ്ടപ്പെടുന്നവർക്കു അതൊരു വലിയ വിലങ്ങുതടിയാണ്.   പിന്നെ കേഴ്വിക്കുറവ് മറ്റൊരു ബുദ്ധിമുട്ട്. 'അരിയെത്രയാ എന്ന ചോദ്യത്തിനു പയറഞ്ഞാഴി' എന്നതുപോലെ സംഭാഷണത്തിൽ ഏർപ്പെടുന്ന വൃദ്ധദമ്പതികൾ കലഹത്തിൽ എത്തിച്ചേരും, പലപ്പോഴും.    എന്നാൽ ഈ ന്യൂനതകൾ അനിവാര്യതയാണ് എന്നുമനസ്സിലാക്കി സന്തോഷത്തോടെ കഴിയുന്നവരുമുണ്ട്.

ധനദൗർലഭ്യം  വേട്ടയാടുന്ന ചില ഗൃഹങ്ങളിൽ അസ്വസ്ഥത ഉണ്ടാകും.    അതിന്റെ അരക്ഷിതാവസ്ഥ വയോജനങ്ങളെ വല്ലാതെ ബാധിക്കും.   ഇല്ലായ്മയുടെ വിഷമം കൂടാതെ ഗൃഹാന്തരീക്ഷവും അസന്തുഷ്ടി നിറഞ്ഞതായിരിക്കും.   അങ്ങനെയുള്ളിടത്തും  ചിലയാളുകൾ ഉള്ളവകൊണ്ട് തൃപ്തിപ്പെട്ടിരിക്കും.

രൂപമാറ്റം വൃദ്ധാവസ്ഥയിലെ  മറ്റൊരു വൈഷമ്യമാണ്. ചിലയാളുകൾ ചെറുപ്പമായിരുന്നപ്പോൾ സുന്ദരീസുദരന്മാർ ആയിരുന്നിരിക്കാം.     അതിൽ അവർ അഭിമാനം കൊണ്ടിരിക്കാം. അലക്സാണ്ടർ പോപ്പിന്റെ   ' Charm strikes the sight but Merit wins the soul' പോളിസി ഒന്നും അവർ ശ്രദ്ധിച്ചിരുന്നിരിക്കില്ല.     ഇപ്പോൾ അവരുടെ രൂപമാകെ മാറി. പുരുഷന്മാരെ  കഷണ്ടി, കുടവയർ, തുടങ്ങിയ വയോജന പീഡകൾ  ആക്രമിച്ചിട്ടുണ്ടാകാം.  സ്ത്രീകൾക്കാണെങ്കിൽ ഇടതൂർന്ന  മുടി കോഴിഞ്ഞുതലയോട്ടി തെളിഞ്ഞിട്ടുണ്ടാകാം.   കൂടാതെ പൊതുവെ ആണിന്റെയും  പെണ്ണിന്റെയും ശരീരത്തിൽ- നര, തൊലിയിൽ ചുളിവുകൾ, മുഖത്തു കറുപ്പുനിറം  തുടങ്ങിയ കലകൾ കാലം  രചിച്ചിട്ടുണ്ടാകാം.      ഇതെല്ലാം ചിലർക്കെങ്കിലും ഒരുതരം അപകർഷത പ്രദാനം ചെയ്യുന്നു.      എന്നാൽ ഇതൊക്കെ പ്രകൃതിയുടെ വികൃതികൾ അല്ലെങ്കിൽ നിയമം എന്ന് മനസ്സിലാക്കി അവയെ സ്വീകരിക്കുന്നവരുമുണ്ട്. For them, greying is great. So, they allow greying gracefully.

വീഴ്ച മറ്റൊരു വൈഷമ്യമാണ്.   ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ ശ്രദ്ധയില്ലാതെ നടന്നു വീണ് എല്ലുപൊ ട്ടി തനിക്കും മറ്റുള്ളവർക്കും കഷ്ടം വരുത്തുന്നു ചില വയസ്സർ.   ശരീരം മനസ്സിനെ അനുസരിക്കാത്ത അവസ്ഥ.   Brawns do not obey the brain. വളരെ സൂക്ഷിച്ചു ഒരുപോറലുമേൽക്കാതെ കഴിയുന്നു ചിലർ.   ചെറുപ്പം ഇന്നില്ല എന്നചിന്ത കാരണം  കൂടുതൽ  ജാഗരൂകത വയ്ക്കുന്നു അവർ.

പരിചരണം ആവശ്യമുള്ള, അല്ലെങ്കിൽ അത് ആഗ്രഹിക്കുന്ന വാർദ്ധക്യം ഉണ്ടാകാം. അതു വേണ്ട വിധത്തിൽ കിട്ടാതെ വന്നാൽ അതും വിഷാദത്തിനോ വിദ്വേഷത്തിനോ കാരണമാകാം.                                                                                                   [ to be contd.]