Thursday, July 18, 2013

ഗണപതിഹോമം!

The English version will follow shortly.

അന്നൊരു   വ്യാഴാഴ്ച  ദിവസമായിരുന്നു .മഴ തിമിര്‍ത്തു ചൊരിയുന്നതിനാലാകാം വളരേ കുറച്ചു കാലടികളെ അമ്പലമുറ്റത്തു  പതിഞ്ഞൊള്ളൂ.ഏഴു മണി മുതല്‍  ഉഷ പ്പൂജയ്‌ക്കായി  നട അടച്ചിട്ടിരുന്നു. നടതുറന്നതും മഞ്ജുഷ  പ്രധാന വാതിലിനുള്ളില്‍ കടന്നു . തോഴുതിറങ്ങിയിട്ടുവേണം വീട്ടിലെത്തി  അല്‍പ്പകാര്യങ്ങള്‍ കൂടി  തീര്‍ക്കാന്‍. ആഫീസില്‍ പോകാന്‍ സമയമായി വരുന്നു. 
 
 തിരുമേനി  ദീപാരാധനക്കു ശേഷം തീർത്ഥം  ഭക്തരുടെ  മുകളിലേക്കു തളിക്കുമ്പോള്‍  കണ്ടു താമരമൊട്ടു പോലെ മോനോഹാരിത  തുളുമ്പുന്ന ഒരു മുഖം. അതില്‍ തുളസീദളം പോലെ  രണ്ട്‌ മിഴികള്‍.  അതിന്റെ  ഉടമയുടെ  കരങ്ങളില്‍   തുളസീദളം, തെച്ചി ,മന്താരം എന്നിവ നിറച്ച  ആഴകാര്‍ന്ന ഒരു  പൂപ്പാത്രവും  .ഒരുനിമിഷം  അക്ഷികള്‍  ഉടക്കിയോ ?

“ഏയ്‌! പാടില്ലപുണ്യം നിറഞ്ഞസ്ഥലംആണ്.അരുതാത്ത ചിന്ത  ഉണ്ടാകരുത്.”മനസ്സുപറഞ്ഞു.  അത്  വിശാല്‍ പോറ്റി  അനുസരിച്ചു .

പക്ഷെ  വീട്ടില്‍    എത്തിയതും ആ  മുഖം അനുവാദത്തിനു കാക്കാതെ  മനസ്സില്‍  കടന്നുവന്നു.

“ ആരാണാകക്ഷി ?  മുന്‍പും  വന്നിട്ടുണ്ടോ?  അതോ  ആദ്യസന്ദര്‍ശനമാണോ ?” അയാളുടെ മനസ്സ്  എന്തോ  ഒന്ന്  തേടി .

“ഓ ! ഞാന്‍ ആണല്ലോ  പുതിയതായി  പൂജാരി  ആയി  വന്നത് .മുന്‍പ്‌ ഇടക്കൊക്കെ അല്ലെ  ഞാന്‍ വന്നിരുന്നൊള്ളൂ . ”


അടുത്തദിവസവും  തുടര്‍ന്നുള്ള ദിവസങ്ങളിലും  വിശാലിന്റെ  മനസ്സ്  പൂജാദികാര്യങ്ങളില്‍   മാത്രം ശ്രദ്ധ  ചെലുത്തി .

“തിരുമേനി ,ഞങ്ങളുടെ  വീട്ടില്‍  ഒരു  ഗണപതിഹോമം  വേണമായിരുന്നു .തിരുമേനിക്കു  വരാന്‍ സാധിക്കുമോ ? ”

വിശാല്‍  ശബ്ദത്തിന്റെ   ഉറവിടത്തിലേക്കു  നോക്കിയതും  അന്നത്തെ താമരക്കണ്ണുകള്‍   കണ്ണില്‍ കൊണ്ടു . കൂടെയുള്ള   കുലീനയായ  സ്ത്രീയുടേതായിരുന്നു  ആ  ശബ്ദം . മഞ്ജുഷയുടെ  അമ്മ  സുനിത.

“ഓ! ചെയ്യാമെല്ലോ, വളരെ വെളുപ്പിനാണ്  ഗണപതി  ഹോമം. ദിവസം പറഞ്ഞാല്‍   മതി.”  വിശാല്‍ മനസ്സില്‍ നുരഞ്ഞുപൊന്തിയ ആനന്ദം  മറച്ചുവെച്ചുപറഞ്ഞു .

 ജ്യോത്സ്യന്‍ 16-ആം തീയതി  നന്ന് എന്നുപറഞ്ഞു .” മഞ്ജുഷ

“ആയിക്കോട്ടെ ,രണ്ടു വാരംകൂടിയുണ്ടല്ലോ. നിങ്ങള്‍ ഒന്നും  അറിയേണ്ട . പൂജാ  സാമഗ്രികള്‍ ഞാന്‍ തന്നേ  കൊണ്ടുവരാം .”

“ശരി , തിരുമേനി .”

സ്ത്രീകള്‍  പോയിക്കഴിഞ്ഞപ്പോള്‍  വിശാലിന്റെ  മനസ്സും പുറകേ പാഞ്ഞു .ഒരു വിധത്തില്‍    അതിനെ അയാള്‍ അനുസരണക്കേടില്‍  നിന്നു തിരികെ  എത്തിച്ചു .

 പിന്നീടുള്ള  ദിവസങ്ങളില്‍  പുതിയ  ഒരു ഉണര്‍വ്വോ ഊര്‍ജ്ജമോ എന്തോ ഒന്നുസംഭവിച്ചു.

ആദിത്യന്‍ കൂടുതല്‍ ശോഭ  ചോരിഞ്ഞതുപോലെ .മന്ദമാരുതന്‍ അധികരിച്ചസ്നേഹപൂര്‍വ്വം  തഴുകുന്നതുപോലെ .ചെടികളെല്ലാം നിറവാര്ന്ന   പുഷ്പങ്ങള്‍  ധാരാളമായ്‌   ചൂടിയതുപോലെ .

“ ശ്രീകോവീലുനുള്ളില്‍  ദേവി  അധികമായ്‌  ചൈതന്യം ചൊരിയിന്നുവോ ?” വിശാൽ പോറ്റി സ്വയം ചോദിച്ചു.


ചിലപ്പോഴൊക്കെ സംഗീതം ഒരുചെറു   മാര്‍ജ്ജാരനെ പോലെ പതുങ്ങി പതുങ്ങി  ഉള്ളില്‍  കടന്നിരുന്നു. നേര്‍ത്ത ശബ്ദത്തില്‍  അതു പുറത്തേക്കും  ഒഴുകിക്കൊണ്ടിരുന്നു.

ക്ഷേത്രകാര്യങ്ങളും പരീക്ഷാതയ്യാറെടുപ്പും  കഴിഞ്ഞാല്‍  സമയം മുന്നോട്ടു  പോകാത്തതുപോലെ .അയാള്‍  സ്വപ്നങ്ങളുടെ  നൂലുകള്‍  നൂറ്റു .ഇഴകള്‍ ചേര്‍ത്തുസ്വപ്നലോകം  നെയ്യാന്‍ തുടങ്ങി.  അയാള്‍   അവളെ  വേളി   കഴിക്കുന്നതു  വരെ  ചെന്നെത്തി  ആഗ്രഹങ്ങള്‍.

നല്ല   വിദ്യാഭ്യാസം  നേടിയെങ്കിലും  ഉപരി  വിദ്യക്കായ്‌   വിദേശത്തു  പോകണം  എന്നു  വിശാല്‍ തീരുമാനിച്ചു .

അതിലേക്കുള്ള  പരിശീലനക്കാലയളവില്‍ സമയം ഉള്ളതിനല്‍   രാവിലത്തെ  പൂജാകാര്യങ്ങള്‍ അച്ഛനില്‍ നിന്നും   കൈവശപ്പെടുത്തി . അചഛന്റെ   ഇംഗിതം  അനുസരിച്ചു  താന്ത്രികവിധികളും  വിദ്യയോടൊപ്പം    അഭ്യസിച്ചിരുന്നു  വിശാല്‍ .

ദിവസങ്ങള്‍ക്ക്  നീളംകൂടിയതുപോലെ.16 ആം  തീയതി  എത്രയോ   ദൂരെ  എന്നുള്ളമട്ട്. വിശാല്‍  സ്വപ്നങ്ങളുടെ പുഷ്പങ്ങള്‍ കോര്‍ക്കാന്‍ തുടങ്ങി.

ഞാന്‍  എന്താണീ  ചിന്തിക്കുന്നത്? എനിക്കു  വയസ്സ്  22 അല്ലെ  ആയിട്ടൊള്ളു . അത് ബ്രാഹ്മണ കുട്ടി അല്ലെങ്കില്‍ എന്റെ എല്ലാ  സങ്കല്പങ്ങളും  മണ്ണായിപ്പോകില്ലേ ? പൂജാരി  ആകാനും
പറ്റില്ലല്ലോ .”

വിശാല്‍ അല്പം   നിരാശനായോ?

 “ ഏയ്‌ , കുഴപ്പമില്ല . കുറേനാള്‍  കഴിഞ്ഞു  മതിയല്ലോ  വിവാഹം. അചഛന്റെ  ഭാഗം അമ്മ  പറഞ്ഞു  ശരിയാക്കും.അമ്മ  എനിക്കെതിരു നില്‍ക്കില്ല എന്നുനിശ്ചയമുണ്ട്   .”

വിശാല്‍  കാട്  കയറിപ്പോയി .അത്രയ്ക്കും   മഞ്ഞുഷ  അവനെ  കീഴടക്കിയിരുന്നു.


അങ്ങനെ  അങ്ങനെ  ആ  സ്വപ്ന  ദിവസം വന്നു   ചേര്‍ന്നു .പതിവിലും  വളരെ  നേരത്തേ  തന്നെ  ഉറക്കത്തിനെ   ആട്ടിപ്പായിച്ചു.   വിശാലിന് ഒരു  പ്രത്യേക  ആനന്ദം  ഒക്കെ  ഉണ്ടായി.പതിവു  കാര്യങ്ങള്‍  എല്ലാം   കഴിഞ്ഞ്‌  പൂജാ  സാമഗ്രികളും  എടുത്തു  അചഛനോടു   കാര്യങ്ങള്‍  പറഞ്ഞു  മഞ്ജുഷയുടെ വീട്ടിലേക്കു  യാത്ര  ആയി . വിശാലിന്റെ  വാഹനം  മഞ്ജുഷയുടെ ഗൃഹാങ്കണത്തില്‍ പ്രവേശിച്ചു .വൈദ്യുതി വിളക്കുകള്‍  ആ  ഗൃഹത്തിനെ  പകല്‍  വെളിച്ചം  പോലെ  ഗോചരമാക്കിയിരുന്നു.

 കാത്തു നില്‍ക്കുമ്പോലെ  മഞ്ജുഷയുടെ  അമ്മ സുനിത  ഇറങ്ങി  വന്നു.  വിശാല്‍  പോറ്റിയെ  വിശാലമായ  ഹാളിലേക്ക്  കൂട്ടി ക്കൊണ്ടു പോയി  . അയാളുടെ  മിഴികള്‍ മഞ്ജുഷയെ തേടി. അവള്‍ അപ്പോള്‍ അവിടെ ഇല്ലായിരുന്നു .അല്‍പ്പ സമയത്തിനു ശേഷം അവള്‍ അവിടെ എത്തി.

 വിശാലിന്റെ കണ്ണുകള്‍തേടിയവള്ളി  കാലില്‍  ചുറ്റി . തുടർന്ന്  അചഛനും  താഴെയുള്ള സഹോദരനും എല്ലാവരും അവിടെ  ഹാജരായി.


പൂജകള്‍  കഴിഞ്ഞതും  തൊഴാന്‍ വിശാല്‍ അറിയിപ്പു കൊടുത്തു . എല്ലാവരും  തൊഴുതു കഴിഞ്ഞപ്പോള്‍ , അച്ഛൻ ഭാസ്കരൻ നായർ ദക്ഷിണ  നല്‍കി. വിശാല്‍  മഞ്ജുഷയുടെ  നേര്‍ക്ക് ഒളികണ്ണെറിഞ്ഞു. അവളതു പക്ഷെ കണ്ടില്ല.

സുനിതയുടെ  കൈകള്‍   പിടിച്ചുനിന്ന  അഞ്ചു വയസ്സുകാരിയെ  അപ്പോഴാണ്‌ അയാള്‍ കണ്ടത്.
അയാള്‍ ചോദിച്ചു , “ ഏറ്റവും  ഇളയ  കുട്ടി  ആണല്ലേ?”

“ അല്ലല്ല , ഇവള്‍  എന്റെ പേരക്കുട്ടി . ദാ അതു എന്റെ പുത്രി  മഞ്ജുഷ.ഇതവളുടെ മകൾ അമേയ.    ഇവളുടെ  അചഛനു വരാന്‍ അവധി കിട്ടിയില്ല .”

വിശാലിന്റെ  മനസ്സില്‍ കൂടി ബോംബോ , വെടിയുണ്ടയോ  ഒക്കെപ്പാഞ്ഞു .  ഭൂമി  കുഴിഞ്ഞു  പോകുമ്പോലെ . ഒരു വിധത്തില്‍   വീട്ടില്‍   എത്തി .

ഞാന്‍ എന്തോരു മണ്ടന്‍ . മൂഢ  സ്വര്‍ഗ്ഗത്തില്‍ ആയിരുന്നു ഞാന്‍. അവരെന്നെ  നോക്കിയും  കൂടിയുണ്ടാവില്ല  . ആലോചിച്ചപ്പോള്‍ വിശാലിനു ചിരി വന്നു. ”

“എനിക്കിതൊരു  പാഠമായി. ഉപരിവിദ്യാഭ്യാസത്തില്‍ കൂടുതല്‍  ശ്രദ്ധ  ചെലുത്തണം.വാസ്തവത്തിനെ  നോക്കി കാണാന്‍  പഠിച്ചു.”

സരള








10 comments:

  1. Must be a good one. Enlish translation would help all the non-Malayalam readers. Thanks.

    ReplyDelete
  2. It is Malayalam,rama. The English version will loom without fail,SG and rama.

    ReplyDelete
  3. Hey, this is quite good. I must agree that you seem to have a flair to tell small things in a poetic way in prose.

    Good plot , smiled to myself of a similar yet dissimilar incident long ago.

    ReplyDelete
  4. Simple and touching language.Good one.congrats.
    Madhu Kuttemperoor.

    ReplyDelete
  5. കഥ വായിച്ചു. മഷിച്ചിലില്ലാതെ വായിക്കാൻ കഴിയുന്ന രചന. ഒരു പെൺകുട്ടിയെ കാണുന്ന മാത്രയിലെ ആകർഷണവും വികലമായ ചിന്തകളും മോഹഭംഗവും.കഥയിൽ കാമ്പില്ലാന്നു തോന്നും.
    ആശംസകൾ...

    ReplyDelete
  6. It is somewhat based on a real experience, just on a proposal for a wedded woman. I framed it in my own way.Thank you, VK.

    ReplyDelete