Tuesday, March 30, 2021

Patience!


Patience from a person is a precious jewel,

that lessens the heightened anger of his rival,

who has stretched large, the pinnacle of his ire,

 and it helps unravel his wrath-woven lure.


A word that, of late, gets greatly tapered

in its expansion and signification regard,

has become an uncommon unusual factor,

as now impatience sticks to one's character. 


A beautiful bloom, now required highly

at this crucial moment of chaos in society,

is said to be common, but uncommon currently,

as its lessening size is sizable really.


Patience to listen to the prattling of toddlers,

Patience to attend to the welfare of elders

Patience to wait, patience to heed to others,

 and patience to get gratitude is this bloom’s petals.  


This bloom does not blossom in orchards,

possessed by confused frenzied minds.

Well, the plants of this class grow only in

the land made ready for snag’s solution.


This flower with its prettiness is adequate,

 for the stress and strain to be moderate.

You can't obtain this flower from everyone,

As it grows not in everyone’s garden.


Requires it a broad-minded gardener,

who sows and grows its seeds with care,

using his reasons as the exact manure

and well sprinkling his soberness as water.  


Have endurance, enlarging the area of the mind,

cultivate the culture of being always patient,

empathy, you contain for others sufficient,

 and evade your impatience to avoid being a patient.


 

 

 

 

 

 

 

 

 

 

 

 

 

 

 


 

 

Saturday, February 20, 2021

അന്തമില്ലാത്തത്!

'ഈ വല്ലിയിൽ നിന്നു  ചെമ്മേ , പൂക്കൾ 

പോകുന്നിതാ പറന്നമ്മേ' എന്ന രീതി.


അന്തമില്ലാത്തത്!

 

 

അന്തമില്ലാത്തതിന്നെന്താ, നാമം?

ചന്തമേറീടുന്ന കാലം.

പൊയ്‌പ്പോയ കാലം വരില്ലാ, വീണ്ടും

ചെയ്യൂ   വിശുദ്ധമായ് കർമ്മം. 

 

നാശമില്ലാത്തതായെന്താ, ചൊല്ലൂ?

നാശമില്ലാത്തതായ് ബ്രഹ്മം.

ബ്രഹ്മ, കൃപമൂലം രൂപം, പൂണ്ടൂ 

മോഹമേകും വർണ്ണജാലം.

 

അക്ഷരത്താൽ വാക്കു ചെയ്യും, യാത്രാ 

സ്പഷ്ടമായ് പുസ്തകത്താളിൽ.

ശ്രേഷ്ടമായ് നിൽപ്പൂ പ്രപഞ്ചേ, വർണ്ണം

ഭൂഷണം ഭാഷയ്ക്കു ലേഖ്യം.

 

മാനസോല്ലാസം ലഭിയ്ക്കാൻ, മാർഗ്ഗം?

മാന്യകർമ്മംശാന്തിനേടാൻ.

ശാന്തിയാലാനന്ദം ചിത്തേ, ലഭ്യം,

ശാന്തമായ് ജീവിതം മാറും.

 

തോൽവിയ്ക്കു, തോൽവികൾ നൽകും, രീതീ ?    

മേലും ശ്രമം,  തോൽവീപുൽകീ

നിദ്രയോ അക്കരേ, കാട്ടൂ, മാർഗ്ഗം?

ഭദ്രം  വിചാരം ത്യജിക്കൂ.


 ദുഷ്ടകാര്യങ്ങളേ  ദൂരേ, ആക്കാൻ? 

 ശിഷ്ടമാം ചര്യകൾ കാക്കൂ . 

കഷ്ടങ്ങൾ നൽകല്ലേയാർക്കും, എന്നാൽ?

ഇഷ്ടം  സഫലം സമ്പൂർണ്ണം

 

സാധ്യമോ തുടർന്നും പോകാൻ, ബന്ധം?  

ബാധ്യതാബന്ധമില്ലെങ്കിൽ. 

കർത്തവ്യം പൂർത്തിയാക്കീടാം, എപ്പോൾ? 

ധർമ്മത്തിൽ  ജാഗ്രത കാത്താൽ.

 

വാക്കിലുണ്ടാകുമോ സത്യം, നിത്യം?

നോക്കിൽ, വാക്കിൽ മൂല്യം കാത്താൽ.

ഈവിധം  ചെയ്യുവോർ പുണ്യം പുല്കും,

ദൈവത്തിൻ   വരങ്ങൾ  നേടാം. 

Wednesday, February 3, 2021

A Coffin and a Cradle!

 

 

This is a wee bit late to post this, but not too late. May all the visitors have a healthy, peaceful Year ahead.

 

December, last, not the least

has its fine day thirty-first

for the great architect Time

that builds two things very vital.

 

While He builds a cradle lovely

for his babe, two O’ two one,

he had to make a coffin

 for his family oldie, twenty-twenty.

 

What a paradox as it is the law,

which He follows with flaws, naught.

Birth and death border the life,

and the demise goes never undone.

 

Even a person, highly practised

however deep his deftness is,

cannot supplement substitutes

for the processes, natal and fatal.

 

 Mother Earth and her offspring

abide by the decree, Nature designs.

 Let us hope that our newborn Year,

will drive off the viruses of our minds.

 

May experience, all of us, a prolific year,

a year, dissolving the qualms in glees 

and let us all be free of the stress

and sense a weight off our head.

 

 

Friday, January 29, 2021

An Essential Escape!

An Essential Escape!

Bindu and her sister, Indu were in the 10th grade and 7th grade respectively. Both were highly well-behaved and studious, especially the elder one. She is such an altruistic girl, who fully utilised her free time to coach the study- wise- challenged students of her class. Since the 10th grade is an imperative part of schooling, the slow learners approach her too.  At the same time, never she allowed them to copy her homework or other exercises of the lessons. She would clear their doubts and ensure that their work was done by themselves.

Their maternal grandfather, who stayed with them till a year back before his demise used to read scriptures regularly and made the children be with him for the prayer at dusk. He played a vital role in rearing these children, attaching all values. The grandfather knew fully well that these children wouldn’t or couldn’t ascertain any virtuous qualities from their father, who was a drunkard with no limit for his liquor-intake. Everyday till sundown, he was a genuine gentleman to his acquaintances, an affectionate spouse to his better half and a loving father to his dear daughters.

Bindu was a good home-maker too.  She knew fully-well the inadequacies of essential things in her house. How effective could a street vegetable vendor, who was these children’s mother, run the house? Her spouse was addicted to alcohol and therefore, their house was a mono-wheeled vehicle. Though their father basically held some inherent ethics, the liquor had side-lined all such things.   Whatever little chows, they obtained, Bindu and her mother made use of that at the fullest. In reality, Bindu was the one, who made her house a home, raising a bridge between her drunkard father and bickering mother. Her parents engaged in debates about her father’s overdose of drinking habit and that was steadied by Bindu by hook or by crook. Many a time Bindu was instrumental to the parents’ receding their appendages from the backbiting exercise.  

Quite often they experienced the dearth of food items, as their father didn’t acquire labour recurrently, and if at all he earned something, many a time, he spent it in the liquor shop. Mother’s earnings were meagre to make both the ends meet. In such a stage, if the quantity of rice did not suffice their need, Bindu did not strain out the water from the cooked rice and she turned it into porridge. A fully satisfied soul, she owned and never complained about anything. It is unbelievable on her part to be perfect from circumstances so adverse. But you can identify a few pearls like her among millions.

The apparel that shielded the children’s physique, outside the school was of their neighbours, who were the scholars of expensive schools. The torn rags after the maximum use of the garbs, Bindu restitched as bags, handkerchiefs, kitchen towels e.t.c. and such a thrifty girl is a gem for a poor family. After finishing her homework, she was particular in lending her hand to her sister, Indu in her lessons.

The most difficult part of managing her father was that his homecoming at night was literally in a crawling way, aided by his cousin, who was the one that accompanied the former to spend his tiny income in the toddy-shop.

The sisters had a companion, Arunima from the neighbourhood, while walking to the school, which stood at a distance of more than a kilometre. They sped through the walking path, lying at the middle of a hillside pasture in the morning and literally taking small paces returned in the evening.  They utilized their time in the company of herbs and plants, that served country fruits, which were indeed piquant.  Bindu shared her sorrows and the little-little pleasure with Arunima, who was in her class.

In the class, Bindu turned to be the apple of the eye to the teachers, who many times designated her as the head girl breaking the rotation scheme. Sometimes, the teachers used to arrange her for transcribing the class- notes on the blackboard for the pupils to note down them from the board. She had nix reluctance in mingling with the affluent children. In actual fact, the latter kept a covert enthusiasm in making friends with her, in spite of the deficit of her revenue.

 No black mark, one could identify in Bindu’s character and behaviour.  Some of her peers had sweet envy towards her. Sweet in the sense, on one side they adored her and on the other side kept wee envy about her, thinking that they couldn’t equal themselves to her.

 But of late at times, an aberration is discernible in her behaviour. Sometimes she fell into deep thought, heeding attention less to the classroom activities. The grades in various subjects that always pointed to A+ were gradually going down to A.   The teachers had noticed the changes that appeared in Bindu.

“What happened to this girl?” her class teacher.

“Better you ask her, some problem is there, I think,” another teacher.

And her class teacher went on asking her.

“Nothing, ma’am, I am okay.”

Bindu escaped as the bell chimed at that time. 

Bindu’s mother fell down while walking with a load of vegetables and was bed-ridden with a bandage on the left- leg.  The doctor’s advice is for one and a half months’ rest, as she had broken her left ankle.  And Bindu continued her mother’s job after school hours.

On one Sunday at around 10:00 pm, Bindu, dragging her sister Indu ran to Arunima’s house. Arunima and her mother, when enquired about her arrival at that time, Bindu’s response was only panting and crying, “Allow us to stay here today, tomorrow morning we shall go back.”

Arunima’s mother was a bit worried about allowing some others’ children to stay in their residence. Her husband, a military man was in Panjab. Since only the mother and daughter were there, collecting courage, she spread mats on the floor for all the three girls.

Indu understood nothing. Eventually, she fell asleep and then Bindu opened the door of her apprehension, “Achan*comes fully drunk with Saju uncle. Can’t stand straight, swings on his legs. I don’t like Saju uncle. Of late he stares at me. He knows Amma* can’t do anything now. I think he only makes Achan drink this much.”

That day, Sabu entered Bindu’s room and advanced towards her, exceeding the limit of a paternal uncle (father’s cousin); pushing him aside, catching hold of her sister, she ran to the next-door neighbour. She knew her parents could not help them to be protected, as her mother was bed-ridden. Despite the demur from Bindu, considering the emergency of the situation, Arunima disclosed the matter to her mother. Arunima’s mother took a decision to inform Bindu’s mother to urge Bindu’s father to the de-addiction centre. The children’s escape was highly essential. And Arunima’s father, who would proceed to his annual leave in the following week, would be definitely helping them in the matter concerned. 

 

Achan*- father. Amma*-mother

 

 

 

 

  

 

 


Saturday, January 23, 2021

യുദ്ധത്തിന്റെ ഇരകൾ!

                      

 

ജോലിയെല്ലാം  കഴിഞ്ഞു . ഇനി രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കിയാൽ മതി. ആതിരയുടെ  മനസ്സിനൊരു  അയവുവന്നിരിക്കുന്നു. ജോലികൾ തീരുമ്പോൾ മനസ്സിനൊരു സുഖം വരുമല്ലോ. തന്നെയുമല്ല  മകൻവൈശാഖിന്റെ  പരീക്ഷാഫലം മുൻകൂട്ടിയറിഞ്ഞിരിക്കുന്നു. നല്ല  മാർക്സ്  ഉണ്ട്. മകൻ ഒരുകൂട്ടുകാരന്റെ  വീട്ടിൽ  പോയിരിക്കുകയാണ്.എട്ടുമണിക്കു  മുൻപേ  മടങ്ങണമെന്നു  പറഞ്ഞിട്ടുണ്ട്.

 ആതിര മുറ്റത്തേക്കിറങ്ങി. സന്ധ്യയാകാറായി.  മുറ്റത്തൊരു  കോണിലായി നിൽക്കുന്ന  ആഞ്ഞിലി  മരത്തിൽ  ഇരുന്നൊരു  അണ്ണാറക്കണ്ണൻ അവളുടെ ആഗമനം ഇഷ്ടപ്പെടാത്ത രീതിയിൽ  അവളെ  നോക്കി.   ആഞ്ഞിലിമരത്തിൽ സ്വർണ്ണവർണ്ണത്തിൽ  പാകമായ ധാരാളം ആഞ്ഞിലിച്ചക്കകൾ  തൂങ്ങിക്കിടക്കുന്നു. കടുംപച്ചനിറത്തിലും മങ്ങിയപച്ചയിലും തവിട്ടുവർണ്ണത്തിലും ഓറഞ്ചുവർണ്ണത്തിലും  ഒക്കെയുള്ള, പഴുത്തതും  പഴുക്കാത്തതുമായ,  ഇലകളും, കായകളും കൊണ്ട്   മരത്തിനെ നല്ല അഴകോടെ  പ്രകൃതി  അലങ്കരിച്ചിരിക്കുന്നു. അലങ്കാരം ചാർത്തിയ  ഒരു  ക്രിസ്തുമസ്വൃക്ഷം പോലെ സുന്ദരം.

അവൻ ,   അണ്ണാറക്കണ്ണൻ, കാക്കയും  മറ്റു  കിളികളും  പോയിക്കഴിഞ്ഞപ്പോൾ  ആഞ്ഞിലിയുടെ  അവകാശം ഉറപ്പിക്കാനെന്നോണം  അവിടെത്തന്നെ  തങ്ങി. ഇപ്പോഴാണെങ്കിൽ അവരുടെയൊന്നും ശല്യമില്ലാതെ  അവനു ആഞ്ഞിലിച്ചക്ക  വയറുനിറയെ  കഴിക്കാമല്ലോ.  ആതിരയെക്കണ്ടത് അവനത്ര  ഇഷ്ടപ്പെടാത്തമട്ടിലാവാം  അവളെ   നോക്കിയിട്ടവൻ മുകളിലേക്കോടിക്കയറി . അവൾ  ചെടികൾക്കു വെള്ളമൊഴിക്കാൻ തുടങ്ങി.

ആതിര  ഏഴാംക്ളാസ്സിൽ പഠിക്കുമ്പോൾ മുതൽ സ്കൂളിലെ പ്രാർത്ഥനാ സംഘത്തിൽ സ്ഥിരാംഗം. ജയന്ത് സംഘത്തിന്റെ തലവൻ. നല്ല പാട്ടുകാരൻ. ആതിരയും തീരെ മോശമല്ല. ജയന്ത് പത്താം ക്ളാസ്സിൽ. ജയന്തും ആതിരയും വേഗംതന്നെ സുഹൃത്തുക്കളായി. കുട്ടികൾ വളർന്നുവന്നപ്പോൾ രണ്ട് മനസ്സുകളിലു മുണ്ടായിരുന്ന സൗഹൃദം പതിയെ രൂപം മാറാൻ തുടങ്ങി. തമ്മിൽ ഒരിക്കലും പിരിയാൻ വയ്യ എന്ന അവസ്ഥ.

പന്ത്രണ്ടാoക്ലാസ്സു കഴിഞ്ഞു ജയന്ത് കോളേജിൽ ചേർന്നു. ഇടക്കൊക്കെ അവളുടെസ്കൂൾ കഴിയുമ്പോൾ അവൻ സ്കൂളിലെത്തി അവർ തമ്മിൽ കണ്ടുമുട്ടിയിരുന്നു. അവൻ  ഡിഗ്രി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയതും ആർമിയിൽ JCO ആയി ചേർന്നു. അവൾ അപ്പോഴേയ്ക്കും  ഡിഗ്രിക്ലാസ്സിലേക്ക് കയറി. വീട്ടുകാരറിയാതെ പൊതുസ്ഥലത്തെ (പബ്ലിക് ബൂത്ത്) ഫോൺ വഴി അവർ സമ്പർക്കം തുടർന്നു. അന്ന് മൊബൈൽ അത്ര സാധാരണമായിരുന്നില്ല. ആതിരയ്ക്കു മൊബൈൽ ഇല്ലായിരുന്നു.

 രണ്ട് മാസത്തെ അവധിക്കാണ്, ജയന്ത് നാട്ടിൽ വന്നത്. എന്നാൽ  വിവാഹത്തിനുള്ള തയ്യാറെടുപ്പ്,വിവാഹം, എല്ലാമായി ഏകദേശം ഒരുമാസം കടന്നുപോയി. ആതിരയും  ജയന്തും വിവാഹിതരായിക്കഴിഞ്ഞ് ബാക്കി ഒരുമാസം കഴിഞ്ഞപ്പോൾ അയാൾ  തിരിച്ചുപോയി. ആതിരയെ കൊണ്ടുപോകാൻ പറ്റാത്ത സ്ഥലമായിരുന്നു. വിവാഹം കഴിഞ്ഞൊരു വർഷമായി. അതിനിടയിൽ മകനും ഉണ്ടായി. ഫോട്ടോകളിൽക്കൂടെ മാത്രം കണ്ടമകനെ കാണാനുള്ള ആകാംക്ഷയിൽ വരാനിരുന്നതാണ് ജയന്ത്. അപ്പോൾ കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു.

അവൾ  കാർഗിൽ യുദ്ധകാലത്തേക്കൊന്നുപോയി. അയാൾക്കു യുദ്ധമുഖത്തേക്കു പോകേണ്ടി വന്നു. അന്നു മോന് മൂന്നുമാസംപ്രായം. ഫോൺചെയ്യാൻ പോലും ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോൾ ആർക്കാണ് അൽപ്പം ഒഴിവ്, അവർ പലപ്പോഴും കൂട്ടുകാരുടെ വീട്ടിലേക്കു വിളിച്ചു വിവരമറിയിക്കും. മൊബൈൽ ഫോൺ വിരളമായിരുന്നതിനാൽ ആഫീസിലെ  ഫോണിൽ നിന്ന് മാത്രമേ വിളിക്കാൻ പറ്റുമായിരുന്നുള്ളു. അവിടെ മൊബൈൽ ടവർ ഒന്നും ഇല്ലായിരുന്നു. എന്നാലും ഇടയിലൊരുദിവസം ജയന്തിനു വീട്ടിലേക്കു വിളിച്ച് ആതിരയോടും അച്ഛനമ്മമാരോടും സംസാരിക്കാൻ കഴിഞ്ഞു.

പക്ഷേ  അടുത്തദിവസം വന്ന ഫോൺ ആ കുടുംബത്തിലേക്കു കണ്ണുനീർ പ്രവാഹമാണു കൊണ്ടുവന്നത്. ജയന്ത് ധൈര്യപൂർവ്വം മുന്നേറി ശത്രുക്കളെ കുറേപ്പേരെ തുരത്തി. പെട്ടെന്നാണ് പ്രതീക്ഷിക്കാത്ത ഒരു സൈഡിൽ നിന്നും, A.K.47 തോക്കിൽ നിന്നും തുരുതുരാ വെടിയുതിർന്നത്. വെടികൊണ്ടിട്ടും ജയന്തും തിരിച്ചു വെടിവച്ചു.  ഇരുവശത്തുനിന്നും ആർക്കൊക്കെയോ ഈ ലോകം വിടേണ്ടിവന്നു. ജയന്തും അക്കൂട്ടത്തിൽ മുകളിലേയ്ക്കു  മാർച്ചുചെയ്തു.

ആതിര തേങ്ങി. എന്തൊക്കെയോ പരസ്പര ബന്ധമില്ലാതെ വിളിച്ചുപറഞ്ഞു കൊണ്ടിരുന്നു, " ജയന്ത് വരും, ദാ വന്നു ," എന്നൊക്കെപ്പറഞ്ഞുകൊണ്ട് വാതിലിലേക്കോടാൻ തുടങ്ങി. ആരൊക്കെയോ പിടിച്ചിരുത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവിടെ നിന്നവരുടെയൊക്കെ കണ്ണ് നനയിച്ചു, അവളുടെ വിലാപം.

ആതിരയുടെ കണ്ണുനീർ തോരാൻ അധിക സമയം വേണ്ടിവന്നു. കുഞ്ഞിനെക്കാണുന്തോറും അവളുടെ മനമുരുകി, " നിന്നെക്കാണാൻ അച്ഛന് ഭാഗ്യമില്ലാതെ പോയല്ലോ,മോനെ," അവൾ മനസ്സിൽ പറഞ്ഞു. ജയന്തിനെ എപ്പോഴും ഓർത്തുകൊണ്ടേയിരുന്നു.

 "യുദ്ധം ഉടനെ അവസാനിച്ചാൽ, ഞാൻ ബാക്കിലീവ് എടുത്തു വരുന്നുണ്ട്. പ്രാർത്ഥിച്ചോളൂ." ജയന്തിന്റെ ഈ  അവസാന വാക്കുകൾ ആതിരയുടെ ഹൃദയത്തെ ഏറെ നോവിച്ചു.

“മനുഷ്യന്റെ മനസ്സിലുദിയ്ക്കുന്ന അധികാരമോഹം, അഹങ്കാരം, അത്യാഗ്രഹം, അസൂയ, അനീതി, അർഹതയില്ലാത്തയുന്നതി, തുടങ്ങിയ സ്വഭാവം പലരീതിയിൽ, മറ്റുള്ളവർക്കു ദണ്‌ഡനം നൽകുന്നുണ്ട്. യുദ്ധവും അങ്ങിനെയുള്ള ഒരു ദണ്ഡനമാണ്. ഏതെങ്കിലും ഒരു ഭരണാധികാരിയുടെ  ക്രൂര മനസ്സിലുദയം ചെയ്യുന്ന ആക്രമണവാഞ്ച മറ്റുള്ളവരിലേക്കു പടർത്തുന്നതിൽ അയാൾ വിജയിക്കുന്നു. അല്ലെങ്കിലും എല്ലാ തീരുമാനങ്ങളും - കൊള്ളാവുന്നതും  കൊള്ളരുതാത്തതും ഒരു മനസ്സിൽ മാത്രം സംജാതമായിട്ട് മറ്റു മനസ്സുകളിലേക്കും കൂടി പകരുകയാണല്ലോ!  അങ്ങനെ ഒരു യുദ്ധം പിറവിയെടുക്കുന്നു. ഭയാനകമാകുന്നു. അതിന്റെ ഇരകൾ ജയന്തിനെ പോലെ അനേകം യോദ്ധാക്കളും അവരുടെ ബന്ധുക്കളും. മോഷണം, ലൈംഗികത തുടങ്ങിയ കാര്യങ്ങളുടെ ബലിയാടുകൾ, അനവധി ആളുകളും അവരുടെ കുടുംബാംഗങ്ങളും. കുഞ്ഞുങ്ങൾ പോലും ലൈംഗികതയ്ക്കിരയിന്ന് . പ്രകൃതിയും വലിയ ചൂഷണത്തിന്റെ ഇര. പല വയോജനങ്ങളും മക്കളുടെ, ബന്ധുക്കളുടെ ക്രൗര്യത്തിന്റെ ഇരകൾ. മാംസാഹാരത്തിനായ് കൊല്ലപ്പെടുന്ന മൃഗങ്ങളും നിർദ്ദയമാർഗ്ഗത്തിന്റെ ബലിയാടുകൾ. അങ്ങനെ ദുഷ്ടരും അവർ നൽകുന്ന പീഡനത്തിന്റെയും ഇരകൾ നിറഞ്ഞതാണ്  ലോകം ഇന്ന്.”അവളുടെ മനസ്സ് പലകാര്യങ്ങളും ചിന്തിച്ച് വേദാന്തത്തിന്റകാട്ടിൽ കയറി. .

നാളുകൾ കഴിഞ്ഞപ്പോൾ " മോളെ, നീ ചെറുപ്പമല്ലേ, പുനർവിവാഹത്തിനു തുനിഞ്ഞാലോ?" വലിയ വിഷമത്തോടെ മാതാപിതാക്കൾ. ജയന്തിന്റെ വീട്ടുകാരും നിർബന്ധിച്ചു.   ആതിര തന്റെ മനസ്സിലെ ജയന്തിന്റെ സിംഹാസനം ഒരാൾക്കും  കൊടുക്കാൻ തയ്യാറായില്ല..

" ഞാൻ അന്നെടുത്ത ഡിസിഷൻ നല്ലതായിരുന്നു. ഇന്നെന്റെ പൊന്നുമോന് ഇരുപത്തിരണ്ടു വയസ്സാകാൻ പോകുന്നു. ഒരു പ്രൊഫഷണൽ ഡിഗ്രി കരസ്ഥമാക്കി,” അവളോർത്തു.

“ അയ്യോ! ഓരോന്നാലോചിച്ചങ്ങു നിന്നു. വൈശാഖിപ്പോ വരും. ചപ്പാത്തിയുണ്ടാക്കണം," ആതിര അടുക്കളയിലേയ്ക്കുപോയി.

വൈശാഖ്  അടുത്തെത്തി പതിയെ അവനൊരാഗ്രഹം അവതരിപ്പിക്കാൻ തുടങ്ങി,"അമ്മെ, എനിക്ക് NCC യിൽ ‘C’ സർട്ടിഫിക്കറ്റ് കിട്ടിയില്ലെ? അതു ആർമി ഓഫീസേർസ് റിക്രൂട്ട്‌മെന്റിന്  നല്ലതാണ്."

" നീയെന്താപറഞ്ഞത്? ആർമിയോ, വേണ്ട. എനിക്കിനി നീ മാത്രമേയുള്ളു. അച്ഛന്റെ കാര്യമറിയാമെല്ലോ!" അവളുടെ ശബ്ദം ഘനമുള്ളതായിരുന്നു.

“ എന്റെ വലിയ ആഗ്രഹമതാണമ്മെ. പ്ളീസ് സമ്മതിക്കില്ലെ?"

“പറ്റില്ല മോനെ, നിന്നെ എനിക്ക് നഷ്ടപ്പെടാൻ വയ്യ. ഞാൻ വീണ്ടും കല്യാണം കഴിക്കാഞ്ഞത് എന്റെ മോനുവേണ്ടിമാത്രമാണ്."

" അമ്മെ, എല്ലാവര്ക്കും ഒരേ ഫേറ്റ് അല്ല. എത്രയോ ആളുകൾ ആക്‌സിഡന്റിലും  അല്ലാതെയും  മരിക്കുന്നു. കോവിഡ് വന്നു എത്രപേർ മരിച്ചു.ഭൂകമ്പമോ? ഇപ്പോഴും മരിക്കുന്നു. ആർമി തന്നെ വേണമെന്നില്ല മരിക്കാൻ. ആർമിയിൽ ജോലിചെയ്തു വളരെ വയസ്സായി മരിക്കുന്നവർ അല്ലെ കൂടുതൽ," വൈശാഖൊരു പ്രഭാഷണം തന്നെ നടത്തി.

" നീ എന്ത് പറഞ്ഞാലും ഞാൻ വിടില്ല."

" അമ്മയൊരിക്കൽ പറഞ്ഞല്ലോ, അച്ഛൻ ദേശസ്നേഹം കൊണ്ടാണ് ആർമിയിൽ ചേർന്നതെന്ന്. ഞാനും ദേശസ്‌നേഹി തന്നെയാണ്. എന്നെ വിട്ടില്ലെങ്കിൽ അച്ഛന്റെ ആത്മാവ് പൊറുക്കില്ല. അച്ഛൻ മുകളിരുന്നു എന്നെ വിടാൻ പറയുന്നുണ്ട്."

ആ വാചകം അവളുടെ ഹൃദയത്തെ ഇളക്കുക തന്നെ ചെയ്തു.


 

 

 

 

 


Monday, December 21, 2020

Drizzling Drops!

 


The dazzling clouds’ laughter, loud;

their merry-tears shower around,

as drizzling drops on the ground,

with the catchy sound of a song band.


 Composed of the Ensemble members;

 the thunder, the great, the trained drummer,

the wind, a wizard, the ace flute player,

and the lightning, the skilled light-worker.  


Together, when the globules fall,

form they, rain from zones so tall,

and shape  they a vast waterfall;

remain people, in their home hall.


The poor, the have-nots in tiny huts,

Stay in fear, with the darling tiny tots;

if on their shelter, the rainfall hits,

fall their roofs may; lesions in lots.


On the first day adore resident audience, 

The second-day-rains are boring for viewers,

on the third day, tired, are all the watchers,

and lastly, they want, to be free from the rains.   


 When the cold persists, hotness one prefers,

and when it is hot, vice versa happens.

Some people favour not, what they possess;

Distant valleys’ charm, sense, they always.


The dwellers of this globe, green,

cannot grab everything as their gains,

But several things no doubt, we attain,

and content must be we with what we obtain.


Monday, December 7, 2020

അവരും അവളും!

 


 

അവർ-ദമ്പതികൾ തീരുമാനിച്ചു അവളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാൻ.

"അതുവേണോ, അവളുടെ സുഖ സൗകര്യങ്ങൾ അന്വേഷിച്ചു വേണ്ടതു ചെയ്താൽപ്പോരേ," അയാളുടെ അമ്മ ഫോണിൽകൂടി.

" പോരാ, അമ്മെ, ഒന്നിനും കുറവ് വരാതിരിക്കട്ടെ." മകൻ.

"എന്നാലും ഒന്നുരണ്ടു മാസം കഴിഞ്ഞു പോരെ,"

" കുറെ ദൂരയല്ലേ അവളുടെ വീട്. എന്തെങ്കിലും ആവശ്യം വന്നാൽ പ്രശ്നമല്ലേ. റിസ്കു വേണ്ടല്ലോ. കൊണ്ടുപോരാം."

" ഇത്ര നേരത്തെ അവൾ വരുമോ?"

"വരും, അവളുടെ ഭർത്താവ് പറഞ്ഞു വിടാമെന്ന്. ഫോർമാലിറ്റീസ് എല്ലാം ചെയ്തു  കഴിഞ്ഞല്ലോ. "

അവർ-ദിനേശും, നീതയും  അന്നു  വൈകിട്ട് അവളെ കൂട്ടിക്കൊണ്ടു വരികതന്നെ ചെയ്തു. അവളോടു സ്നേഹം കാണിച്ചു, നല്ല പ്രാധാന്യം നൽകി.  അവൾക്കു പുതു വസ്ത്രങ്ങൾ വാങ്ങി കൊടുത്തു. നല്ല പോഷക ഘടകങ്ങളുള്ള ആഹാരം തന്നെ നൽകി. ജോലിക്കാരിക്കു വേണ്ട നിർദ്ദേശങ്ങൾ നീതു കൊടുത്തു," അവൾക്കു വേണ്ടതെല്ലാം ചെയ്തു കൊടുക്കണം. അവളുടെ ആഹാരത്തിൽ പ്രത്യേക ശ്രദ്ധ വയ്ക്കണം. ഞങ്ങൾ ഓഫീസിൽ  പോകുമ്പോൾ  പച്ചക്കറികളും പഴങ്ങളും ഒക്കെ ധാരാളം നിർബന്ധിച്ചു കഴിപ്പിക്കണം."

ജോലിക്കാരിതങ്കമ്മ അല്പം വിരസതയോടെ സ്വയം പറഞ്ഞു, “ആരാ ആപ്പെണ്ണ്? ഇവിടെ വാങ്ങിച്ചോണ്ടു വരുന്നനല്ലസാധനങ്ങളെല്ലാം തിന്നു തീർക്കാനോ?”

ആഫീസിൽനിന്നും വന്നാലുടനെ നീത അവളോടു കഴിച്ചതിന്റെ വിവരം തിരക്കും. അവൾ വൈമനസ്യത്തോടെ കഴിച്ചതു പറയും. നീത  തങ്കമ്മയോടു തിരക്കിയാൽ പറയും, “അയ്യോ ചേച്ചീ അതിലൊത്തിരികേടാരുന്നു.”

അവൾ കുറച്ച് ആപ്പിളും മാതളനാരങ്ങയും സ്ട്രോബറിയുമൊക്കെ മാറ്റിവച്ച് സ്വയം കഴിക്കുകയും അയൽവക്കത്തെ കൂട്ടകാരിക്കു കൊടുക്കുകയുമൊക്കെചെയ്യും.

 ഇതുതുടർന്നപ്പോൾ നീത പറഞ്ഞു, “ഉപഭേക്താക്കളായ നമ്മൾ ഇതുസഹിക്കേണ്ട. ഒരു കമ്പ്ലയിന്റ് ഉപഭ്രോക്തൃ കോടതിയിലേയ്ക്ക് ഈമെയിൽ ചെയ്യാം.”

തങ്കമ്മയോടായി പറഞ്ഞു, “നീ ഇനികേടുള്ള ഫ്രൂട്സ് കളയണ്ടാ, മാറ്റുവയ്ക്കൂ.. ഫോട്ടോയെടുത്ത് പരാതിയുടെകൂടെ അയക്കാനാ.”

ഏതായാലും പിന്നീടുള്ള പഴവർഗ്ഗങ്ങളെല്ലാം കേടില്ലാത്തതയിരുന്നു.

വൈകിട്ട് ഓഫീസിൽ നിന്നും എത്തിയാൽ ചായകുടിയും ലഘുഭക്ഷണവും കഴിച്ച് അവളെക്കൂട്ടി നീതയും ദിനേഷും നടക്കാൻ പോകും. വീടിനടുത്തുള്ള തിരക്കില്ലാത്ത റോഡിൽക്കൂടി. പട്ടണത്തിൽ ആകെക്കൂടി അൽപ്പം പച്ചപ്പുള്ളത് റോഡിന്റെ സൈഡിൽ കാണുന്ന പറമ്പുകളിൽ ആണ്. അവിടം ഇതുവരെ ജനനിബിഡമല്ല. അതുകൊണ്ട് തന്നെയാണ് അവിടെ വൃക്ഷലതാദികൾ ആഘോഷത്തോടെ വിരാജിക്കുന്നത്. റോഡിലും  തിരക്കു കുറവ്

നടന്നെത്തുന്നത് കുട്ടികളുടെ പാർക്കിലേക്ക്. കുഞ്ഞുകുട്ടികൾ കളിക്കുന്നത് കണ്ടിട്ടവൾ സന്തോഷിക്കുന്നത് ആവശ്യമാണെന്ന് അവരുടെ ചിന്ത.

ആ വീട്ടിലെ സുഖജീവിതം; ഒറ്റയ്ക്കു കഴിയുന്ന ഭർത്താവിനെ കുറിച്ചുള്ള ചിന്ത  അവളുടെ ഹൃദയത്തെ  ഇടക്കൊക്കെ കുത്തി നോവിച്ചു.

മരങ്ങളിലെ പൂക്കളും, പാർക്കിലെ ശിശുക്കളും അവൾക്കാവോളം ആശ്വാസം നൽകി. കുട്ടികളുടെ ചിലപ്പു കാരണമാകാം പക്ഷികൾ സമയത്തൊന്നും അവരുടെ കലകൾ പ്രദർശിപ്പിക്കാൻ അവിടെയെത്താറില്ല.

അങ്ങനെ അങ്ങനെ കാത്തിരുന്ന ദിവസം വന്നു. ശസ്ത്രക്രിയ വേണ്ടിവന്നേക്കാം എന്ന് ഡോക്ടർ പറഞ്ഞെങ്കിലും വേണ്ടി വന്നില്ല. ഒക്കെ വേഗമായിരുന്നു. സാധാരണ പ്രസവം. ആൺകുട്ടി. എല്ലാവരുടെയും  സന്തോഷം  വളർന്നാകാശം തൊട്ടു.

മൂന്നാം ദിവസം അവളെക്കൂട്ടി വീട്ടിലെത്തിയപ്പോൾ ദമ്പതിമാർ- രണ്ടുകൂട്ടരുടെയും മാതാപിതാക്കൾ അക്ഷമരായി കാത്തുനിൽക്കുന്നു .  പൊതുവെ അവിടെയൊരു  ആഘോഷ പ്രതീതി.

" ഒരു മാസം അവൾ ഇവിടെ നിൽക്കട്ടെ, അവളോടു പറഞ്ഞു നോക്കാം, അല്ലെ?" ദിനേശ്.

", അത് വേണ്ട, ഒരാഴ്ചക്കകം  കൊണ്ടന്നാക്കാം " നീത.

എല്ലാം അവൾ കേൾക്കുന്നുണ്ടായിരുന്നു, "കാര്യം കഴിഞ്ഞു. ഇനി എന്റെ ആവശ്യം അവർക്കില്ല." 

ഭർത്താവൊറ്റയ്ക്കാണെങ്കിലും അവളിലെയമ്മയുണർന്നു. കുറച്ചുദിവസം കുഞ്ഞിനു  പാലുകൊടുക്കാൻ ഭർത്താവു സമ്മതിക്കുമെന്നവൾക്കുറപ്പുണ്ട്

.പ്രേമവിവാഹമായിരുന്നു. വീട്ടുകാരുടെ സഹകരണമുണ്ടെങ്കിലും സഹായിയ്ക്കാനുള്ള സാമ്പത്തികമവർക്കില്ല. അയാളുടെ   പെട്ടിക്കടയിലെ ചെറിയ വരുമാനമാണവർക്കു ജീവിതമാർഗ്ഗം.

 " ഇതാ ഒരു   വാടകക്കുഞ്ഞിനെ ഞാൻ പ്രസവിച്ചിരിക്കുന്നു . എങ്കിലും ഇതുവരെ  സ്വന്തമായി ഒരുകുഞ്ഞില്ല, ഈകുഞ്ഞിന്റെ ഉപഭേക്താവാര്?ഞാനല്ല" ദുഖത്തോടെയവളുടെ മൗനം ഉറക്കെ പറഞ്ഞു.

അതുകൊണ്ടുതന്നെ  അവൾ നൊന്തുപെറ്റ ആ കുഞ്ഞിനെ കുറച്ചുദിവസം പാലുകുടിപ്പിച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷെ അവർക്കു വേണ്ടെങ്കിൽ അവൾക്കു സ്വന്തം വീട്ടിലേക്കുടനെ പോയല്ലേ പറ്റൂ. ഒരു വാടക ഗർഭപാത്രത്തിന്റെ   ഉടമയായ അവൾക്കെന്തു ചെയ്യാൻ കഴിയും?

"ചെറുതായെങ്കിലും കട ലാഭമുണ്ടാക്കാൻ  തുടങ്ങിയിട്ടൊരു   കുഞ്ഞുവേണം," അവളുടെ മനം മന്ത്രിച്ചു.