Friday, May 6, 2022
കർണ്ണികാരപ്പൂക്കൾ !
Saturday, April 30, 2022
ശ്രാദ്ധദിനം!
ചന്ദ്രകുമാർ
ചന്ദ്രികാദേവിയുടെ മൂത്തമകൻ. അയാളുടെ അച്ഛൻ നല്ലപാതിക്കു നൽകിയിരുന്ന
കരുതൽ-മൂത്തമകന്റെ നല്ലനാമം.
ചന്ദ്രന്റെ ചിന്തകൾ ഒരാണ്ട് മുന്നേയ്ക്കു പറന്നുപോയി," അമ്മ, വളരെ പ്രസന്നതയും ചുറുചുറുക്കും ഉള്ള ഒരു വ്യക്തിയായിരുന്നു. നാട്ടിൻപുറത്തിന്റെ ഊഷ്മളതയിലും അയൽവക്കക്കാരുമായുള്ള അടുപ്പത്തിലും അമ്മ അതീവ സന്തുഷ്ടയായിരുന്നു.”
അയാളും അനുജന്മാരും കുടുംബങ്ങളും കൊച്ചിയിൽ പല സ്ഥലങ്ങളിൽ. പട്ടണത്തിൽ
നിന്നും എല്ലാവരുമെത്തിയാൽ പിന്നെ ഒരു
മേളമാണ്.
“എടാ
വാസവാ, നീയാ മേലോട്ടു ചന്തയിൽ
ചെന്ന് കുറച്ചു നീറുമീൻ വാങ്ങി വരണം. ചന്ദ്രന് ഭയങ്കര ഇഷ്ടവാ കൊളമീൻ.”
“എടീ
ഓമനേ, നീയാ മീൻ നല്ലപോലെ
വെട്ടിക്കഴുകി വറത്തരച്ച് വയ്ക്കണം.”
ഇങ്ങനെ
അവരുടെ സംസാരം വീട്ടിൽ നിറഞ്ഞു നിന്നു.
കുട്ടികളുടെ
ഓട്ടവും ചാട്ടവും ചന്ദ്രികാദേവി നേരത്തെതന്നെ തയ്യാറാക്കിയിട്ടുള്ള ഊഞ്ഞാലിലെ ആട്ടവും എല്ലാംകൂടി വളരെമേളമുള്ള
ദിവസങ്ങൾ. പട്ടണത്തിലെ
പിള്ളേർക്ക് വിശാല പറമ്പും വൃക്ഷങ്ങളും ഇപ്പോളും സൂക്ഷിക്കുന്ന വച്ചാരാധനയുള്ള കാവും കുളവും ഒക്കെ വലിയ വിനോദോപാധികൾ. അണ്ണാന്റെ
പിറകെ ഓട്ടപ്പന്തയവും, കിളികൾക്കൊപ്പം ഗാനമേളയും എല്ലാം അവരുടെ വിനോദപട്ടികയിലെ അംഗങ്ങൾ. മണൽത്തരികൾ പുഞ്ചിരിയോടെ എല്ലാ കുസൃതികൾക്കും നിന്നുകൊടുത്തു.
ഇളയ അനുജന് നിർബന്ധം,”
അമ്മയെ ഞങ്ങൾ മൂന്നാളും കൊണ്ടുപോയി
മാറിമാറി താമസിപ്പിക്കാം.”
ചന്ദ്രനും ചിന്തിച്ചു, “അമ്മയെ എത്രനാൾ അയല്വക്കക്കാരുടെ കാരുണ്യത്തിൽ നിർത്തും. അച്ഛൻ മരിച്ചിട്ടു അഞ്ചുവർഷമായി.”
മക്കൾ ഏറെ നിർബന്ധിച്ചപ്പോൾ കുറച്ച്
നാളേയ്‌ക്കെന്നു പറഞ്ഞ് അമ്മ കൂടെപ്പോയി. കുറച്ചുനാൾ
മൂത്തമകന്റെ വീട്ടിലും പിന്നീട് അനുജന്മാരുടെ വീട്ടിലുമായി മാറിമാറിക്കഴിഞ്ഞു.
ഒരുദിവസം,
“ ചന്ദ്രാ, മോനെ, ഇനി ഞാൻ തിരിച്ചുപോകട്ടെ.
നിങ്ങൾ എല്ലാവര്ക്കും സൗകര്യപ്പെടുന്ന ദിവസം നോക്കി
നമുക്ക് പോകാം,” അമ്മ ഇളയ മകന്റെ വീട്ടിൽ നിന്നും
ഫോണിൽക്കൂടെ.
“ അത്,
അമ്മെ പിന്നെ....അമ്മെ ...”
“അതെന്താ
ലീവുകിട്ടില്ലേ ?”
“അതല്ല,
ശ്രീജേഷ്... ശ്രീജേഷ്… വീടും സ്ഥലവും
വിറ്റു. അവനവിടെ ഒരു പ്ലോട്ടുനോക്കിവച്ചിട്ടുണ്ടെന്ന്. അല്ല, അതവിടെ കെടന്നിട്ടെന്തു ചെയ്യാനാ?”
ചന്ദ്രനു
വീട് വിൽക്കാനിഷ്ടമില്ലായിരുന്നുവെങ്കിലും
അനുജന്റെ പക്ഷം പറഞ്ഞു. അനുജന്മാരുടെ വഴിയിൽ
മുള്ളുപാകുന്നത് അയാളുടെ കോപ്പയിലെ ചായയല്ലായിരുന്നു.
“ഞാൻ എന്റെ പൊന്നുമക്കളിലുള്ള
വിശ്വാസം കൊണ്ടാ വീതം വച്ചത്. ഞാൻ ഈവീട്ടിൽ ഉണ്ടായിരുന്നിട്ട്…അച്ഛൻ
പറഞ്ഞതാ-വീട് നീ നിന്റെ
പേരിൽ നിലനിർത്തണമെന്ന്. എനിക്കും… അച്ഛന്റെ കൂടെ… അവിടെ....,” അമ്മ വാചകങ്ങൾ മുഴുമിപ്പിച്ചില്ല.
അവർ എന്തോ, ഉടൻതന്നെ ഒന്നും മിണ്ടാതെ കിടക്കമുറിയിലേയ്ക്കുപോയി.
"ചന്ദ്രാ നീ വന്നെന്നെ അങ്ങോട്ടു
കൂട്ടിക്കൊണ്ടുപോകൂ," രണ്ടുദിവസം കഴിഞ്ഞ്, വളരെ നേർത്ത ശബ്ദത്തിൽ ചന്ദ്രികാദേവി ആവശ്യം
പ്രകടിപ്പിച്ചു .
ചന്ദ്രൻ
പോയി അമ്മയെ സ്വന്തം വീട്ടിലേയ്ക്കു കൊണ്ടുവന്നു.
അവരുടെ സംസാരരീതിയുടെ അലകും പിടിയും മാറി വരുന്നുണ്ടായിരുന്നു. ആർക്കുമത് ദൃശ്യമായില്ലെന്നു മാത്രം. കറികളുടെ പൊടിക്കൈകൾ മരുമകളുമായി പങ്കുവയ്ക്കുകയും കുട്ടികളുടെ പാഠഭാഗങ്ങളിലെ അറിവ്, അമ്മയുടേതായ അളവുകോൽ ഉപയോഗിച്ച് അളക്കുകയുമൊക്കെ ചെയ്തിരുന്ന അമ്മ, അവരോടുപോലും വെറും കാര്യമാത്രപ്രസക്തമായി സംസാരിച്ചു. പത്രവായന നിർബന്ധമായിരുന്ന അവർ അതൊക്കെ വല്ലപ്പോഴും ചെയ്തെങ്കിലായി.
അവർ
സ്വയം നെയ്തെടുത്ത കൂടിനുള്ളിൽക്കയറി, അച്ഛനുമായി
സംഭാഷണത്തിൽ ഏർപ്പെടുമ്പോലെ പഴയകാര്യങ്ങൾ പറയുന്നത് കേൾക്കാമായിരുന്നു. മക്കൾ എത്ര ശ്രമിച്ചിട്ടും പഴയ
വാക്ക്‌ചാതുരിക്കുപ്പായമണിഞ്ഞില്ല. അതവരുടെ
ലൗകികത്തിനോടു മുഖം തിരിച്ചുള്ള
ഒരു രീതിയുടെ തിരഞ്ഞെടുപ്പ്, അല്ല ആരംഭമായിരുന്നു.
ഇതിനിടയിൽ തനിയെ
അകലെയുള്ള ഒരു ആശ്രമത്തിലേക്കു താമസം മാറ്റാൻ വേണ്ട തയ്യാറെടുപ്പും നടത്തി.
പക്ഷേ ആരോഗ്യം ക്ഷയിച്ചു വന്നത്, ആരുടേയും കണ്ണിൽപ്പെട്ടില്ല. അവരുടെ മുഖം ആളുകളുടെ മുന്നിലേയ്ക്കെത്തിക്കാതിരിക്കാൻ
അവർ ശ്രദ്ധവച്ചിരുന്നതിനാൽ, അത് ചൊല്ലിയ ക്ഷീണകഥകളും ആരും കേട്ടില്ല.
ഇന്ന് അമ്മയുടെ
ശ്രാദ്ധദിവസമാണ്. രാവിലെ തന്നെ ബലിയിടൽ കർമ്മം പൂർത്തിയാക്കാൻ
ചന്ദ്രൻ തയ്യാറായി. അയാളുടെ
കണ്ണുനീർ അനുസരണയില്ലാതെ പുറത്തേയ്ക്കു
ചാടാൻ വെമ്പിനിന്നു.
എല്ലാവരും ബലിച്ചടങ്ങുകൾ
നിർന്നിമേഷരായി നോക്കി തൊഴുതു നിൽക്കുന്നു. മൂത്ത
മകൻ ചടങ്ങുകൾ ഓരോന്നോരോന്നായി സാവധാനം പൂർത്തിയാക്കി.
അവസാനമായി കുമ്പിട്ടു
തൊഴുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട്, കുറേനേരം ആ സ്ഥിതിയിൽ തുടർന്നു.
സമയം അതിക്രമിക്കുന്നു. അയാളെന്തേ നിവരാത്തത്?
Thursday, April 28, 2022
A Treasured Sacred Word!
A very treasured sacred word,
Which you cannot easily find,
In all the people's attitudes,
Is an act, precise and lucid.
It is like the panacea-pill
For the physique and the mind,
When dispensed with zero ill-will
The donor and buyer both get well.
You can see robust examples
Of dense vitality, ample,
In our nature, as you trample
Hither-thither in paths, simple.
Why should the sun make the climate,
Lovely with light, heat, shade and rain,
Morning chill and evening beauty
For us to get hilarity?
Why should the moon, bright in the dark
Light the torch for Earth, with delight,
To save Her from hidden threats and
Heal hurdles, hitting body parts?
This serene and precious broad word,
Though in its size not at all broad,
Keeps in its womb the wide sense
Of the very world with its essence.
Understand you will, this dear Word,
Implanted in some gentle minds,
Forms shrubberies of empathy,
Unfurling blooms of sympathy.
For executing all values,
To evade executing lives,
People unearth deep from their 'Soul'.
The priceless word ‘SACRIFICE’.
Thursday, April 21, 2022
ആദ്യാക്ഷരങ്ങൾ!
അമ്പലനടയിൽ മാലോകരെത്തി,
അമൃതായ വിദ്യ കുട്ടിയിലൊഴുക്കാൻ.
ആദ്യാക്ഷരങ്ങൾ നാവിലായ് പാകി,
അഴകിൻനിറകുട ലതകൾ മുളയ്ക്കാൻ.
ഞാനുമെത്തി തുള്ളിയായെങ്കിലും
അനുഭവം ഗ്രാഹ്യമാക്കുവാനായി.
അമ്മയെന്നുള്ളിൽ വെളിച്ചമായീ
തമസ്സുടയ്ക്കണമുള്ളുതെളിയാൻ.
അജ്ഞാനമാംദശ മറഞ്ഞിടുവാൻ,
അറിവിൻസരണിയിൽ പടർന്നുകയറാൻ
അറിവാം ജലധിയിൽ മെല്ലേ തുഴയാൻ
അണയൂ,പുണരൂ ജനനിശാരദേ!
ആഗോളനാഥെ! പാടവമെനിക്ക്
അകമേ ചൊരിയൂ രചനാവളമായ്.
അലസകാരിയം അകലേയ്ക്കു മാറ്റു,
അംഗുലി പദമാല്യം കോർത്തിടട്ടെ.
അധികപാടവം ഇല്ലയെങ്കിലും
അഭിരുചിയു യരാൻ തുണയ്ക്കുകയില്ലെ?
അമ്മതൻ കരുണയിൽ രചനാരശ്മി
അഴകൊടു വരുവാനായശയമേകു.
അലിവു നിറയട്ടെ മനമേ രുചിരം,
അനുഗ്രഹമേകു കരുതാനപരനെ.
ആഗ്രഹം അമ്മെ! സാധ്യമാക്കിടൂ,
അംബികേ! ദേവി! നിന്നിലാശ്രയം.
അരികിലായ് മായെ! നിത്യംവാഴണം
അഹമെന്നചിന്ത തെല്ലുമേയരുത്.
അമ്മയിലണയാൻ മോഹമുണ്ടേറെ,
അമരരൂപം തെളിക്കൂ വരദേ!
Saturday, April 16, 2022
Table-key!
Shyla was heading to her office. Then, she remembered that she had not taken the key to her table in the office. So, the female turned the course of her action home. When she reached her gate, which she had shut well, it was open. As the time for analyzing was scanty, she entered the sitting room, which remained closed and unbolted. She entered her bedroom, and the scene she witnessed was shocking. Baffled, she was for a moment and suddenly gained strength. She took the phone from the bag and dialled, “Principal speaking, what can I do for you?"
Shyla turned mad, and the words squirted out of her mouth carried rudeness to the top, Is this the way a responsible institute should be?”
“Sorry, what happened, Ma'am?"
“Where is my son, Atul?”
“He may be home,” the principal, on becoming convinced of his absence from the class.
Shyla, on her two-wheeler, had dropped her dear son in the Kinder Garten School before beginning her routine for the office. The naughty little one furtively ran off from the school and reached home. As the maid was busy interacting with the cloth washing stone, he quietly opened the door to enter the kitchen to have the chocolate container. He pulled a chair from the dining to serve his purpose.
Hiding underneath the cot in the bedroom, gaily he ate them. By the time Shyla returned home, he had stripped off ten or twelve chocolates, which found their way to his little gullet.
The school authorities panicked, and one teacher and a caretaker arrived there in apology, " We have a good gatekeeper. We cannot understand how he leapt out and escaped.”
“How can you say like that? Are you a responsible school?”
” We regret, Madam, it is our fault. Apology."
Shyla was not ready to forgive them. She owed the ire of the child's incident, and moreover, she had to proceed to at least a half a day's leave. So, she went on spurting rebuking words, heading no attention to what the school people said. After unloading a load of sickening words, Shyla’s ire got a little watered down. She questioned the little one affectionately to get convinced about the indifference of the school authorities, with a mind to upload more irksome language.
To her dismay, he said,” Amma*, you held Karun’s hand only, not mine. You went inside. I came home.”
Amma*-Mom
Thursday, March 31, 2022
ഞാനാരാണ്!
ആരാണു ഞാൻ?
ആരാണു ഞാനെന്നു ചൊല്ലുമോ നിങ്ങൾ?
ആരാണു ഞാനെന്നെനിക്കറിയില്ല .
എന്നാണെൻ ജനനം? എന്നു മരണം?
എന്നും ഞാൻ വ്യാസൻപോൽ ചിരഞ്ജീവിയോ?
എന്താണു ഞാൻ ചെയ്തുകൂട്ടുന്നതെല്ലാം!
എന്നെങ്കിലുമതു ഗോചരമാണോ?
ഞാനും നിങ്ങളും ബ്രഹ്‌മാണ്ഡ സൃഷ്ടികൾ,
ഞാനുണ്ടെവിടേയും കണ്ണിൽപ്പെടില്ല.
കാണുന്നകാട്ടിലും മേട്ടിലും ഞാനുണ്ട്,
കായൽക്കയങ്ങളിൽ നീന്തിത്തുടിച്ചും, ,
കണ്ടകുളങ്ങളിൽ മുങ്ങാങ്കുഴിയിട്ട്,
കാറ്റിലും നീറ്റിലും പന്തയം കൂടും.
അഗ്നി, വരൾച്ച, ആവി ഞാൻ കാണുന്നു.
അപ്ര,തീക്ഷിത പ്രളയവും കണ്ടു..
കുണ്ടുകൾ, കുന്നുകൾ മെല്ലെ ഞാൻ താണ്ടും,
കൂടും ഒഴുകും പുഴയുടെകൂടെ.
പക്ഷിമൃഗാദികൾ മിത്രങ്ങളായി
പക്ഷംപിടിച്ചു ഞാൻ പണികൾ ചെയ്തു.
പർവ്വതതുല്യമായ് പ്രാരബ്ധമേറ്റി
പൂർവ്വസമാനം അയനം തുടരും.
മോഷണം, താഡനം,ശാന്തിനാശങ്ങൾ,
ദൂഷണപർവ്വവും ദുസ്സഹംതന്നെ.
നാക്കുകൾഛർദ്ദിക്കും വാക്കിൻ ബാണത്താൽ,
നോക്കിക്കാണുന്നു ഞാൻ ഹൃദയക്ഷതം.
കുട്ടികൾ, വൃദ്ധർ, ഭിന്നമാംശേഷിക്കാർ
ക്രൂരമാം പീഡനത്തിന്റെയിരയിന്ന്.
ഹത്യകൾ പാതകളിൽപ്പോലും; നിത്യം
ഹൃത്തിലായ്ക്കുടിയേറും നൊമ്പരങ്ങൾ .
സർവ്വ,കാര്യവും ദുസ്സഹമെങ്കിലും
സർവ്വംസഹിക്കുന്നു ഞാൻ കാലചക്രം.
മിന്നാമിനുങ്ങുപോൽ ജീവൻ ക്ഷണികം,
വഞ്ചനവേണ്ടാ ജീവിതം ജീവിക്കൂ.
Wednesday, March 23, 2022
Colour!
See I, colours-Emerald, Jade
and Gold, and many other around me.
Denies me my life all such hues,
When I stay in a shabby shack
With
a roof of plastic-sheet-bits,
Thrown
to the streets by market-men,
With no care for people around,
On untangling his bundle sets.
My
father was a farmworker,
For
whom farm was his soul-rapture.
Now
farming is a big question,
As
the workers-unions entire
Have
in hands flags of bargains.
Strikes
and strokes of all types here
Destroy the lush of green splendour.
Paddy
plants fled their shelter
Fearing the political act, the act of
Yielding work stoppages.
Now
the food waste and public taps
Are oases shading us from starving.
My
peers and pals stay in mansions,
Which
telecast always master-riches.
The
parents in cushions compete in
Completing their ward's all needs.
I, the poor, with an inept life
Of the entirety depicting poverty,
Am
denied by the very destiny
Luxury,
support and comfort.
But look, one day, I will soar
Over mountains to conquer 'Vibgyor'
And sprinkle around great gaiety
And bathe in sparkling golden words.