Friday, June 11, 2021

വാർദ്ധക്യം!

 

വാർദ്ധക്യത്തെക്കുറിച്ചൊരു ലേഖനം. അൽപ്പം വലിയതാണ്. അതുകൊണ്ട് രണ്ടുഭാഗങ്ങളായി ഇവിടെയിടുന്നു. 

Part-1

ഓരോ മനുഷ്യനും നീണ്ട ജീവിതം ആഗ്രഹിക്കുന്നു, എന്നാൽ ഒരാളിനും വാർദ്ധക്യം ആഗ്രഹമില്ല.

അതെ Every man desires to live long, but no man desires to be old."  ജോനാഥൻ സ്വിഫ്റ്റിന്റ ഒരു rephrased  ഉദ്ധരണിയാണിത്.

വിഷയത്തെ ഒട്ടുംവാർദ്ധക്യംബാധിച്ചിട്ടില്ല.  എല്ലാദിവസവും ഏതെങ്കിലും രീതിയിൽ വളർന്നുകൊണ്ടിരിക്കുന്നു.   ഇതിനെക്കുറിച്ച് പറയാൻതുടങ്ങിയാൽ ഒരുഅന്തംകണ്ടുപിടിക്കാൻ വിഷമമാണ്.  ധാരാളംശാഖകളുള്ള ഒരുവടവൃക്ഷംപോലെ വിശാലമായി പരന്നുകിടക്കുന്ന ഒരുവിഷയമാണിത്. താഴേയ്ക്ക് ശാഖകളിൽനിന്നും വേരുകൾ വളരുംപോലെ ആളുകൾപ്രായമാകുന്തോറും വേരുകൾ താഴേയ്ക്കു വർധ്ധിച്ചുവരും.   വിശാലമെങ്കിലും ഈവൃക്ഷത്തിന്റെചുറ്റും ഒരുഓട്ടപ്രദക്ഷിണംവയ്ച്ച് കിട്ടുന്നഭാഗങ്ങളൊക്കെയൊന്നു തലോടിപ്പോകാം എന്നുഞാൻവിചാരിക്കുന്നു.

ഒരുകുട്ടി ജനിയ്ക്കുമ്പോൾ, സാധാരണയായി ദമ്പതികൾക്ക് ഒരു വലിയവിലപിടിപ്പുള്ള സമ്മാനം ലഭിച്ചപോലെ, അവരുടെ വിചാരവികാരങ്ങൾ സ്പഷ്ടമായി പുറത്തേക്കൊഴുകുന്നു. പിന്നീടാകുഞ്ഞിന്റെ  ഓരോചുവടുവെയ്പ്പും ഓരോഅനുഭൂതിയായി മാറുന്നു, ഇടയ്ക്കൊക്കെ കൊച്ചുവടികളും കൈപ്പത്തികളുംഒക്കെ തുടയിൽ പതിയാറുണ്ടെങ്കിലും.    എല്ലാ കുട്ടികളും    ശൈശവം, ബാല്യം ,കൗമാരം, യൗവനം, മധ്യവയസ്സ്‌ എന്നീയവസ്ഥകൾ താണ്ടി വാർദ്ധക്യംഎന്ന കടമ്പയിൽ എത്തിച്ചേരുന്നു.   കടമ്പ പലരും പലരീതിയിൽ ആണ് കടക്കുന്നത്.

വാർദ്ധക്യകാലം രസഭരിതമോ വിരസമോ ആകുന്നതിന്, ഒരുപാടു മാനദണ്ഡങ്ങളുണ്ട്.  ആരോഗ്യകാര്യങ്ങൾ, ആഹാരതരഭേദം, ഗൃഹാന്തരീക്ഷം, ഉല്ലാസസാമഗ്രികൾ, ബന്ധുജനസമ്പർക്കം, സ്നേഹബന്ധം, പരിചരണം, രൂപമാറ്റം  അങ്ങനെ പലകാര്യങ്ങൾ.

വാർധക്യപുരാണം എന്നൊരു ചലച്ചിത്രം ഞാൻ കണ്ടിരുന്നു. വാർദ്ധക്യത്തിന്റെ വീരത്തവും ഭോഷത്തവും വളരെ രസകരമായിത്തന്നെ അതിൽ അവതരിപ്പിച്ചിട്ടുണ്ട്‌.

വാർദ്ധക്യം-എന്നുപറഞ്ഞാൽ ഏകദേശമൊരു അന്പതു വയസ്സിനു മുകളിൽ എന്നുകൂട്ടാം.

Forties we can define as the dotage of youthfulness and the youthfulness of dotage. അതെ നാല്പതുകൾ യുവത്വത്തിന്റെ വാര്ധക്യമെന്നും വാർദ്ധക്യത്തിന്റെ യുവത്വമെന്നും വേണമെങ്കിൽ പറയാം. അന്പ തുകളുടെആദ്യഭാഗംമുതൽ  വാർദ്ധക്യത്തിനെഎതിരേൽക്കാൻ തയ്യാറാകണമെന്നർദ്ധം. വാർദ്ധക്യം അഥവാ വൃദ്ധത ഒരുമൂന്നുവിധം എന്ന് കണക്കാക്കാം. 

 ഒന്ന്- തൈക്കിളവർ എന്നൊക്കെ പറയുന്ന young-old, ഒരു അന്പ തുവയസ്സ്മുതൽ അറുപത്തിമൂന്ന്-അറുപത്തിയഞ്ചുവയസ്സു വരെ.

  രണ്ട്- മധ്യപ്രായവൃദ്ധർഎന്ന mid-old, ഒരു അറുപത്തിയഞ്ചുവയസ്സുമുതൽ എഴുപത്തിയെട്ട്-എൺപതു വയസ്സുവരെ.

   അതിനുശേഷം അന്ത്യശ്വാസംവരെ പടുവൃദ്ധർഎന്ന old-old.

അന്പതുവയസ്സുവരെ പടക്കുതിരയെപ്പോലെ ഓടിനടന്നവരുടെ കരചരണങ്ങൾ അൽപ്പാൽപ്പമായി പിൻവാങ്ങലിന്റെ ആരംഭംകുറിയ്ക്കും.

ത്  മധ്യവയോജനങ്ങളിലെത്തുമ്പോഴേയ്ക്കും  അൽപ്പംകൂടി   പതിയെയാകും .

 പടുവൃദ്ധർ  ആയാൽ പ്പിന്നെ  തനിയെ  ഒന്നുംവയ്യഎന്നൊരവസ്ഥ  സ്വയം വിധിച്ചുകളയും .   ഇത്  കുറെയൊക്കെഒരുമനോധൈര്യംവച്ചുപുലർത്തിയാൽ  നിയന്ത്രണാധീനമാക്കാം.

  മനുഷ്യന്റെ  ശാരീരികാവസ്ഥകൾ  ഏറക്കുറെ  മാനസികാവസ്ഥയെയാശ്രയി ച്ചിരിക്കും-അതു വയോജനാവസ്ഥയായാലും യുവാവസ്ഥയായാലും.  ചെറുപ്പകാലത്ത് നമ്മൾ  ശ്രദ്ധിയ്ക്കാതെപോകുന്ന  ആരോഗ്യം  വയസ്സുകാലത്ത് നമ്മെ  ശ്രദ്ധിയ്ക്കാതെ  പോയെന്നിരിയ്ക്കും.

Pressure, sugar, cholesterol, മുട്ടുവേദന, മറ്റുവേദനകൾ, വാതം, പിത്തം, കഭം  തുടങ്ങിയഇത്തിക്കണ്ണികൾ വാർദ്ധക്യകാലത്ത്  പലരെയും അകമ്പടിസേവിക്കാൻ തുടങ്ങും. കൂടാതെ ഹൃദയസ്തംഭനവും, കാൻസറം,  കോവിഡും  ഒക്കെ പൊതുവെ പറഞ്ഞാൽ ആരെയും കേറിപ്പിടിമുറുക്കിക്കളയും.   വൃദ്ധരിൽ അനായാസം വാസമുറപ്പിക്കാൻ പറ്റുന്നതുകൊണ്ട്, അവകൾ കൂടുതലായി വൃദ്ധർക്കുചുറ്റും വട്ടമിട്ടുപറക്കും.

 നമ്മുടെ ശരീരസുഖവും   മനഃശാന്തിയും  നഷ്ടപ്പെടുത്തുന്ന  ഒരുസുപ്രധാന  അവയവം നമുക്കുണ്ട്, നാക്ക്.   അതിന്റെ ഉപയോഗം വളരെയധികമായിവരുന്ന ഒരു കാലഘട്ടമാണിത്.  വൃദ്ധർ ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.    പലപ്പോഴും അവയവം വേണ്ടാത്തതു പറയുകയും , വേണ്ടാത്തതു വലിച്ചുവാരി കഴിക്കുകയും ചെയ്യുന്നു.   ഫലം അശാന്തി,  അനാരോഗ്യം.    ആരോഗ്യം  അധപ്പതിയ്ക്കാൻ    രണ്ടു കാരണങ്ങൾ  ധാരാളം .   കഴിയ്ക്കാനായാലും സംസാരിക്കാനായാലും നാക്കൊന്നു സൂക്ഷിച്ചു ചലിപ്പിച്ചാൽ കുറെ പ്രശ്നനങ്ങൾ  മുളയിൽത്തന്നെനുള്ളിക്കളയാം.

.എന്നാൽ മനസ്സുതളരാൻ അനുവദിച്ചാൽ ശരീരസുഖം ഉണ്ടെങ്കിൽക്കൂടി അതനുഭവവേദ്യമല്ല.   മനസ്സ് ശരീരത്തെ തകർക്കുകയും  കാക്കുകയും ചെയ്യും.

 A sound mind in a sound body i.e., the body achieves what the mind believes.

ആഹാരത്തെക്കുറിച്ച് ചിന്തിച്ചാലോ,  മുകളിൽ പറഞ്ഞതുപോലെ നാക്കിന്റെ ഇഷ്ടം നോക്കി ഭക്ഷണപ്രിയം കാട്ടുന്നവരുണ്ട്.    രുചിയെന്നുപറയുന്നസ്ഥിതി തൊണ്ട വരയേയുള്ളു എന്നാരും ആലോചിക്കില്ല.      നാക്കിനെതൃപ്തിപ്പെടുത്തുന്ന നിഷിദ്ധമായആഹാരം അളവിൽക്കൂടുതൽ ആഹരിച്ചാൽ, ആരോഗ്യം ചിലപ്പോൾ യാത്രാമൊഴിയേകും.

എന്നാൽ വേണ്ടത്ര കഴിയ്ക്കാത്തവരുമുണ്ട്.    ഇതുനപവാദമായി വളരെ മിതമായി ശരീരസുഖം കാത്തുസൂക്ഷിയ്ക്കുന്ന ഹാരംമാത്രംകഴിച്ച് ആർക്കും ബുദ്ധിമുട്ടു നൽകാത്ത ബുദ്ധിമാന്മാരായ വൃദ്ധരുമുണ്ട്.  

ഇഷ്ടാനിഷ്ടങ്ങൾ നോക്കിയാൽ, പലരും വാർധക്യത്തിൽ  ആഹാര, വസ്ത്ര, വിനോദ ഉപാധികളിൽ വിമുഖത കാട്ടുന്നവരുണ്ട്.   എന്നാൽ ഒന്നിലും തൃപ്തിയില്ലാതെ എല്ലാത്തിലും ഇടപെട്ട് ചുറ്റുവട്ടം കലുഷിതമാക്കുന്നവരുമുണ്ട്.

വിഷാദത്തിനു ധാരാളം വയോജനങ്ങൾ അടിപ്പെടുന്നു.  ചെറിയ വിഷാദമൊക്കെ ഒരുരോഗമില്ലാ രോഗമാണ്. പെട്ടെന്ന്കണ്ടാൽ പ്രശ്നംതോന്നില്ല, എന്നാൽ പ്രശ്‌നമുണ്ടുതാനും. അധികം ഇടപെടലുകളില്ലാതെ ഒരുതരം നിശബ്ദത അവരെ ഭരിക്കും.

 വിഷാദത്തിനു പല കാരണങ്ങളുണ്ട്.

 പൊതുവെ പറഞ്ഞാൽ മിക്കപ്രശ്നങ്ങളും വാർദ്ധക്യത്തിൽ വിഷാദത്തിലെത്തിച്ചേരാം. ചിലർ ഒന്നുംമിണ്ടാതെ അതൃപ്തിഉള്ളിലൊതുക്കി ഏതെങ്കിലും ഒരുസാഹചര്യത്തിൽ സഹിയ്ക്കാതെവരുമ്പോൾ ഒരാറ്റംബോംബായിമാറും. ഇതും വിഷാദത്തിന്റെപരിണതഫലമാകാം.ചിലർക്കാണെങ്കിൽ പ്രതികരണശേഷിഅൽപ്പം കൂടുതലാണ്. അല്ലെങ്കിൽ  രോഷംകൊള്ളും . മറ്റുള്ളവർ  ചെയ്യുന്നപലതും  ഇഷ്ടപ്പെടാതെ  വരും .

 മരുമക്കൾ,   ചിലർക്കെങ്കിലും  കണ്ണിൽ  കരടായി നിലകൊള്ളും.എന്നാൽ ഇന്നൊക്കെ  അൽപ്പം   കുറവു കാണുന്നുണ്ട് . കാരണം  മരുമക്കൾ  മിക്കവാറും  ഉദ്യോഗസ്ഥരാണ്.    അല്ലെങ്കിൽ അവർ   മറുനാട്ടിലോവിദേശത്തോആയിരിക്കും .സമ്പർക്കത്തിനുള്ള സമയം അൽപ്പംവിരളമാണ്.  ദൂരെയാണെങ്കിൽ വളരെ സ്നേഹവുമാണ്. Distant valleys look green എന്നപോലെ.

വാർധക്യത്തിൽ  ചിലരിലെങ്കിലും  വർദ്ധിയ്ക്കുന്ന  കാര്യങ്ങളാണ് മുൻശുണ്ഠി  അഥവാ  മൂശേട്ട, രോഷം അല്ലെങ്കിൽ ദ്വേഷം.   ദ്വേഷത്തിനും രോഷത്തിനും പ്രധാനകാരണം മാനസിക വ്യാപാരങ്ങൾ ആണ്.   വയോഅവസ്ഥയെത്തിയെന്നുള്ള  ചിന്ത  ആളുകൾക്ക്,   എല്ലാക്കാര്യങ്ങളിൽ നിന്നും ആമയെപ്പോലെ ഉൾവലിയാൻ  പ്രേരണ നൽകുന്നു.    ചിലരെയതു വിഷാദരോഗത്തിലേയ്ക്കു തള്ളിവിടുന്നുണ്ട്. കാരണമറിയാത്ത ഒരുതരം ഭീതി അവരെ വേട്ടയാടുന്നുണ്ട്.   വിഷാദത്തിന്റെ അന്തിമ ഫലം  Alzheimer’s disease, Parkinson’s problem ഒക്കെയാകാം.    സയൻസ് പരമായി നൂറു ശതമാനം തെളിവില്ലെങ്കിലും  Dr.Lisa M Shulman, Professor of Neurology അങ്ങിനെ സംഭവിക്കാം എന്നു പറയുന്നുണ്ട്. എല്ലാം ബുദ്ധിസംബന്ധമാണെല്ലോ.

  പിന്നെ മനസ്സ്  പലരിലും  ഒരുഅരക്ഷിതാവസ്ഥയിലേക്കു വഴുതിവീഴാറുണ്ട്.    പ്രത്യേകിച്ചും ഒറ്റപ്പെടലിന്റെയോ വേർപാടിന്റെയോ വിഷമം അനുഭവിക്കുന്നവരിൽ.    നിരന്തര മനഃക്ലേശം അല്ലെങ്കിൽ  മനഃസംഘർഷം i.e. Stress and Strain പലരെയും വിഷാദ തുരുത്തിലേക്കു നയിച്ചെന്നിരിക്കും.   നിരന്തര വിഷാദത്തിന്റെഅന്ത്യം ഒരുപക്ഷെ ആത്മഹനനമാകാം.   എന്നാൽ ഇതിനു വിപരീതമായി യാഥാർഥ്യം അംഗീകരിക്കുന്നവരുണ്ട്.   എല്ലാക്കാര്യങ്ങളിലും ഒരു സദ്വിചാരത്തോടുകൂടി  തന്നിൽ ഇളയവരെ നയിക്കുന്ന വയോജനങ്ങളും ധാരാളം. 

ചിലർക്കെങ്കിലും മകന്റെയോ മകളുടെയോ കുടുംബമായി താമസിക്കാൻ ഭാഗ്യംസിദ്ധിച്ചിട്ടുണ്ട്.     ചെറുമക്കളെ താലോലിച്ചും കഥകൾ പറഞ്ഞും സന്തോഷത്തോടെ കഴിയാം.    അവിടെ  ഒരു  പക്ഷെയുണ്ട്.    ഇന്ന് ചെറുമക്കളൊക്കെ സാങ്കേതിക വിദഗ്ധർ, അതായത് Techy.    അമ്മൂമ്മക്കും ആപ്പൂപ്പനും കഥപറയാനോ കൊഞ്ചിക്കാനോ ഒന്നും കിട്ടിയെന്നുവരില്ല.  

അവരുടെ രസാതലം വേറെയാണ്. Generation Gap എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന  തലമുറവിടവ്.

കൂട്ടുകുടുംബ വ്യവസ്ഥയിൽ സുരക്ഷിതമായ ബാല്യമുണ്ടായിരുന്ന പലരുമാണിന്നത്തെ വയോജനങ്ങൾ.     അങ്ങനെയുള്ളവർക്കു  ഒറ്റപ്പെടലിന്റെ സ്ഥിതിയുണ്ടെങ്കിൽ അതുൾക്കൊള്ളാൻ  അൽപ്പം വിഷമംതന്നെയാണ്.    ആരോരുമില്ലെന്ന തോന്നൽ.   എന്തുംസംഭവിക്കാമെന്നൊരു ഭയം.   പക്ഷെ ഇങ്ങനെയുള്ളവരിൽത്തന്നെ യാഥാർഥ്യം മനസ്സിലാക്കി അന്തരീക്ഷവുമായിപ്പൊരുത്തപ്പെടുന്നവരുമുണ്ട്

ചില കുടുംബങ്ങളിൽ മക്കൾക്ക് വൃദ്ധ മാതാപിതാക്കളെ ശ്രദ്ധിക്കാൻ സമയക്കുറവോ മനസ്സുകുറവോ ഉണ്ടാകുന്നുണ്ട്.    അങ്ങനെയുള്ളവരുടെ ശരണമാണ് വൃദ്ധസദനം,പകൽവീട് തുടങ്ങിയവ.    ഇവരിൽ ചിലരെ അവരുടെ ചിന്തകൾ വിഷാദത്തിലേക്കുവലിച്ചിഴയ്ക്കാം.    ഒരു whatsapp ഫോർവേഡ് അടുത്തസമയത്തു കിട്ടിയത്- ഒരു സ്കൂളിൽ നിന്നും വൃദ്ധസദനത്തിൽ കുട്ടികളെത്തി.   ഒരുകുട്ടിയുടെ മുത്തശ്ശിയെ അവിടെകണ്ടു .   കുട്ടിയും മുത്തശ്ശിയും കെട്ടിപിടിച്ചു കരഞ്ഞു. മുത്തശ്ശിയെ വളരെ സ്നേഹിച്ചിരുന്ന കുട്ടിയുടെ ചോദ്യത്തിനു മാതാപിതാക്കൾ നൽകിയ മറുപടി "മുത്തശ്ശിയുടെ ഒരുബന്ധു കൂട്ടിക്കൊണ്ട് പോയിരിക്കുന്നു," എന്നാണ്. പകൽവീട്ടിലും വൃദ്ധഗൃഹത്തിലും  സന്തോഷം കണ്ടെത്തുന്നവരും സദാ നഷ്ടബോധത്തിൽ ജീവിക്കുന്നവരുമുണ്ട്.

ചില വീടുകളിൽ ബന്ധുജന സമ്പർക്കത്തിന്റെ സൂചി എപ്പോഴും പൂജ്യത്തിൽ തന്നെ നിൽക്കുന്നു.   അവർ എവിടെയും പോവുകയില്ല, തന്നെയുമല്ല അതിഥിസത്ക്കാരം അവരുടെ സംസ്കാരത്തിൽ ഇല്ല തന്നെ.   അവിടെയുള്ള വയോജനങ്ങൾ ആരുമായും സമ്പർക്കമില്ലാതെ അവരുടേതായ ഏകാന്ത തടവറയിൽ വാസം. ഇവിടെയാണ് സ്നേഹബന്ധത്തിന്റെ വിലയറിയാത്തവർ. അതും വിഷാദത്തിനു കാരണമായേക്കാം.

ചിലവീടുകളിൽ വൃദ്ധ മാതാപിതാക്കൾ സ്വന്തം സമ്പത്തെല്ലാം മക്കൾക്ക് കൊടുത്തിട്ട് അവരുടെ ശ്രദ്ധയോ പരിചരണമോ ഇല്ലാതെ ഏകാന്തതയിലേയ്ക്കും വിഷാദത്തിലേയ്ക്കും വഴുതിവീഴുന്നുണ്ട്.    അവിടെ വൃദ്ധർ ഒരു ഭാരം തന്നെയാണ്. ചിലർക്കെ ങ്കിലും പ്രതികരിക്കുക കാരണം മൃഗീയ മറുപ്രതികരണം ഏൽക്കേണ്ടിയും വരുന്നുണ്ട്.     ഫലം നായകൾ കടിപിടികൂടുമ്പോലെയുള്ള  കലുഷിത അന്തരീക്ഷം.

ഉല്ലാസം വയോജനങ്ങൾക്കു മിക്കവാറും  നിഷിദ്ധം മലയാളക്കരയിൽ.  എങ്ങാനും ആരെങ്കിലും യോഗായിലോ, വിനോദത്തിലോഏർപ്പെട്ടാൽ വിമർശനം പലകോണിൽ നിന്നും.   എന്നാലും ഇത് വകവയ്ക്കാതെ വിനോദത്തിൽ ഏർപ്പെട്ടു ജീവിതം അർഥവത്താക്കുന്ന വൃദ്ധരുമുണ്ട്.

ചിലർക്ക് പരിഹാരമില്ലാത്ത  കാഴ്ചക്കുറവ് ഒരുവലിയ ന്യൂനതയാണ്. വായന ഇഷ്ടപ്പെടുന്നവർക്കു അതൊരു വലിയ വിലങ്ങുതടിയാണ്.   പിന്നെ കേഴ്വിക്കുറവ് മറ്റൊരു ബുദ്ധിമുട്ട്. 'അരിയെത്രയാ എന്ന ചോദ്യത്തിനു പയറഞ്ഞാഴി' എന്നതുപോലെ സംഭാഷണത്തിൽ ഏർപ്പെടുന്ന വൃദ്ധദമ്പതികൾ കലഹത്തിൽ എത്തിച്ചേരും, പലപ്പോഴും.    എന്നാൽ ഈ ന്യൂനതകൾ അനിവാര്യതയാണ് എന്നുമനസ്സിലാക്കി സന്തോഷത്തോടെ കഴിയുന്നവരുമുണ്ട്.

ധനദൗർലഭ്യം  വേട്ടയാടുന്ന ചില ഗൃഹങ്ങളിൽ അസ്വസ്ഥത ഉണ്ടാകും.    അതിന്റെ അരക്ഷിതാവസ്ഥ വയോജനങ്ങളെ വല്ലാതെ ബാധിക്കും.   ഇല്ലായ്മയുടെ വിഷമം കൂടാതെ ഗൃഹാന്തരീക്ഷവും അസന്തുഷ്ടി നിറഞ്ഞതായിരിക്കും.   അങ്ങനെയുള്ളിടത്തും  ചിലയാളുകൾ ഉള്ളവകൊണ്ട് തൃപ്തിപ്പെട്ടിരിക്കും.

രൂപമാറ്റം വൃദ്ധാവസ്ഥയിലെ  മറ്റൊരു വൈഷമ്യമാണ്. ചിലയാളുകൾ ചെറുപ്പമായിരുന്നപ്പോൾ സുന്ദരീസുദരന്മാർ ആയിരുന്നിരിക്കാം.     അതിൽ അവർ അഭിമാനം കൊണ്ടിരിക്കാം. അലക്സാണ്ടർ പോപ്പിന്റെ   ' Charm strikes the sight but Merit wins the soul' പോളിസി ഒന്നും അവർ ശ്രദ്ധിച്ചിരുന്നിരിക്കില്ല.     ഇപ്പോൾ അവരുടെ രൂപമാകെ മാറി. പുരുഷന്മാരെ  കഷണ്ടി, കുടവയർ, തുടങ്ങിയ വയോജന പീഡകൾ  ആക്രമിച്ചിട്ടുണ്ടാകാം.  സ്ത്രീകൾക്കാണെങ്കിൽ ഇടതൂർന്ന  മുടി കോഴിഞ്ഞുതലയോട്ടി തെളിഞ്ഞിട്ടുണ്ടാകാം.   കൂടാതെ പൊതുവെ ആണിന്റെയും  പെണ്ണിന്റെയും ശരീരത്തിൽ- നര, തൊലിയിൽ ചുളിവുകൾ, മുഖത്തു കറുപ്പുനിറം  തുടങ്ങിയ കലകൾ കാലം  രചിച്ചിട്ടുണ്ടാകാം.      ഇതെല്ലാം ചിലർക്കെങ്കിലും ഒരുതരം അപകർഷത പ്രദാനം ചെയ്യുന്നു.      എന്നാൽ ഇതൊക്കെ പ്രകൃതിയുടെ വികൃതികൾ അല്ലെങ്കിൽ നിയമം എന്ന് മനസ്സിലാക്കി അവയെ സ്വീകരിക്കുന്നവരുമുണ്ട്. For them, greying is great. So, they allow greying gracefully.

വീഴ്ച മറ്റൊരു വൈഷമ്യമാണ്.   ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ ശ്രദ്ധയില്ലാതെ നടന്നു വീണ് എല്ലുപൊ ട്ടി തനിക്കും മറ്റുള്ളവർക്കും കഷ്ടം വരുത്തുന്നു ചില വയസ്സർ.   ശരീരം മനസ്സിനെ അനുസരിക്കാത്ത അവസ്ഥ.   Brawns do not obey the brain. വളരെ സൂക്ഷിച്ചു ഒരുപോറലുമേൽക്കാതെ കഴിയുന്നു ചിലർ.   ചെറുപ്പം ഇന്നില്ല എന്നചിന്ത കാരണം  കൂടുതൽ  ജാഗരൂകത വയ്ക്കുന്നു അവർ.

പരിചരണം ആവശ്യമുള്ള, അല്ലെങ്കിൽ അത് ആഗ്രഹിക്കുന്ന വാർദ്ധക്യം ഉണ്ടാകാം. അതു വേണ്ട വിധത്തിൽ കിട്ടാതെ വന്നാൽ അതും വിഷാദത്തിനോ വിദ്വേഷത്തിനോ കാരണമാകാം.                                                                                                   [ to be contd.]

Wednesday, May 19, 2021

The Shimmering Thing!


 

The shimmering sparkling beads

Are seldom gems, gold or jades.

Gives you bliss sure this breed

Obtain when you, them in need.

 

The supreme solvent of many salts,

A low-priced medicine for viruses,

The highly-priced life’s liquid,

Is the costly water, the Cupid.

 

 The all-out power for drowning you

Is embedded in it, it is water. 

The clear-cut beauty that He holds,

Is beyond the words of portrayal.


Lies He in glasses bright

Smiles He sweetly, vibrant looks.

Go you near Him, you will love,

And embrace you will with delight.  

 

He gives life to entire beings,

As He forms the life itself,

The hues of all the flowers and plants

Look bright; He is extant. 

 

The sky is when in a mild mood,

Sprinkles gleaming pearly drops,

In His fury, He opens the shutters

of Dams up and qualms down here.


The Sky wants people, in His house,

So, He lifts His friends from here.

The rainy currents much help Him  

Make the list of tourists to paradise.

 

Whatever He sends from His haven

 No doubt becomes nectar here.

The need on Earth by Him is vast

So, let us enjoy Him with care.

 

So, conserve and preserve let us,

The waters from the sources, various.

In water’s use, negligent are we,

In future, we will, deficient, feel it .

Tuesday, April 20, 2021

The Floral Tribute!


          The Floral Tribute! 

  Govinda Kurup keeps his chair in the front yard of his abode to read a newspaper. It is his practice to sit thus under a jack tree in the yard daily. He relishes watching the sight beyond, in the expansive compound. It hosts a vast variety of trees, the branches of which cradle several birds. The trees like Jack, Mango, Coconut, Arecanut, Cashewnut etc along with the morning wind do boogie-woogie, swaying their branches rhythmically and cuddling each other. Papaya standing among them a wee bit, envy them as it is not that tall. The birds with much verve are engaged in their morning music in tune with the swirling branches.  

After savouring Nature’s wonders, Kurup opens the newspaper. Suddenly he feels a slight pain in the left part of his chest. Briskly he leans to the arm of the chair, but he faints. Shankaran sees this and swiftly arrives at the scene shouting, “Uncle, uncle.” Kurup fell on the chair and Sankaran tries to make him sit erect. Kurup’s elder son staying in the neighbourhood drives him to the hospital nearby. 

Nonetheless, before entering the hospital, he bids adieu to his near and dear. The younger son, who is abroad, will take a day to reach. 

The twenty-year-old Shankaran has been their assistant for more than a decade. He became an inmate of that dwelling at the age of eight. His mother, Valsala was the domestic help of that house once before. AsValsala was sincere in discharging the work assigned to her, she very well won the heart of Kurup’s better half. When the children grew up, one day, Shanthamma dismisses Valsala from her job. But she was kind enough to hand over Valsala an amount of money, we can call it the gratuity. 

 Plants shed leaves and blooms, seasons travel on their tracks, and the sun and the moon rise and set with no flaw. Kurup’s sons, Sudheesh and Ramesh leave home on account of higher studies and then their jobs. Somehow Sudheesh manages to grab a transfer to the indigenous place, as he is placed in a government job. And Ramesh is abroad.

To everyone’s surprise, again one day, Shanthamma brings home Valsala’s son Shankaran, a ten-year-old and puts him to school. In the twelfth standard, he tries three or four times to pass the examination. Eventually, he surrenders with his arms before the failure. And by now he turns to be a full-time assistant of Govinda Kurup, who owns a vast area of agricultural property.  The couple likes the boy, as his humble way of behaviour has earned him love and concern from them.

 A fresh plantain leaf is kept, spread on the floor in the front sit-out and the body of Kurup is being laid on it, after giving it the final bath. The rites of Kodiyidal(placing a new cloth over the body) followed by Pushpaarppanam( the Floral Tribute-each one of the kinfolks sprinkles flowers reverently at the feet of the body) takes place. The final announcement from the ritual guides: If any more person is there for Floral Tribute, please come forward. 

Shankaran quickly takes some flowers in his hand and as he nears the body, a thunder of words bursts out from the elder son, Sudheesh, “ Shankaran, put the flowers back, you have no right. Only the kin can do the floral tribute.”

 Poor Shankaran gets startled and goes behind the house, biting his lips to stop the tears. Though Shanthamma is mourning vehemently, she sympathetically asks her son to bring Shankaran to offer flowers to her better half.

 Every formality of the cremation is over and people are retrieving to their shelter. At night before accompanying the sleep, the younger son, Ramesh, who is humane, “Why did you scold Shankaran? Poor boy, he is just like a member of this family. He is the son of Valasala auntie. So sincere and loving like his mother.”

 “He may claim a share of our property,” Sudheesh.

 “Why, Amma(mother) gave a good amount to his mother, when she stopped coming. Moreover, she wants me to help him in some job in the UAE,” Ramesh.

 Sudheesh, “Hey, Ramesh! He is our own father’s son. Illegal.”   

 

Sunday, April 18, 2021

പുഷ്‌പാർപണം!


ശാന്തമ്മ മുറിവൃത്തിയാക്കി മുഖവും തുടച്ച് ഭർത്താവിന്റരികിലേയ്ക്കു വന്നു. 

“ഈ വീട്ടിലെ ജോലിയെല്ലാംകൂടിച്ചെയ്തുതളർന്നുപോകുന്നു ഞാൻ. കല്യാണി നല്ല സഹായിയായിരുന്നു. അവൾ പോയേപ്പിന്നെ ഭയങ്കരപാടാണെനിക്ക്,” ശാന്തമ്മ ഭർത്താവ് ഗോവിന്ദക്കുറുപ്പിനോട്.

നീയാരെയെങ്കിലും അന്വേഷിക്ക്.”

“ആ പുളിഞ്ചോട്ടിലേ വത്സല, ഭർത്താവിനോട് പിണങ്ങിയിങ്ങുപോന്നെന്നു കേട്ടു. അവളെ വിളിച്ചാലോ?”

"നീ തീരുമാനിച്ചോളൂ."

രണ്ടുമക്കൾക്ക് വേണ്ട കാര്യങ്ങൾ സ്കൂളിൽപ്പോകുംമുമ്പ് ഒരുക്കിക്കൊടുക്കണം, യൂണിഫോമുൾപ്പെടെ തുണി കഴുകണം,മുറ്റം തൂക്കണം, അകം തുടയ്ക്കണം, പാചകം ചെയ്യണം, പാത്രംകഴുകണം, അങ്ങനെയങ്ങനെ എണ്ണിയാത്തീരാത്തത്ര പണികളുണ്ട് ശാന്തമ്മയ്ക്ക്.

വത്സല വിളി കാത്തിരുന്നതുപോലെ, വരാൻ തുടങ്ങി. അവൾ  ദിവസവും രാവിലെ വന്നുജോലിചെയ്തു വൈകുന്നേരത്തോടെ മടങ്ങി. അവൾ നല്ലജോലിക്കാരിയായിരുന്നു.നല്ലപെരുമാറ്റവും. അതുകൊണ്ടുതന്നെ  എല്ലാവർക്കും  അവളെ ഇഷ്ടമായി. മൂന്നുനാലുവർഷങ്ങൾ  കഴിഞ്ഞപ്പോൾ മൂത്തകുട്ടി കോളേജിലായി ഇളയവൻ ഒൻപതാംക്ലാസ്സിലും. ഒരുതുക ഔദാര്യമെന്നതുപോലെ കൊടുത്ത്, വത്സലയെ ശാന്തമ്മ പറഞ്ഞുവിട്ടു. പിന്നീട് ആരെയെങ്കിലും ഇടയ്ക്കിടയ്ക്ക് വിളിച്ച് തൂപ്പുതുടയ്ക്കൽ പരിപാടികളൊക്കെ ചെയ്യിച്ചുപോന്നു.

ഇലകൾ കൊഴിഞ്ഞു, പൂക്കൾ കൊഴിഞ്ഞു, നാട്ടിലുണ്ടായിരുന്ന കുറെ ആളുകളൊക്കെ ഗൃഹത്തിലെ  താമസം മതിയാക്കി യാത്രാമൊഴിചൊല്ലി മറുലോകം  പ്രാപിച്ചു. ചെറുകുറുപ്പുമാരും, പഠിത്തവും ഉദ്യോഗവുമൊക്കെയായി ദൂരേയ്ക്കുപോയി.  അപ്പോളാണ് ശാന്തമ്മയറിഞ്ഞത് വത്സലയ്‌ക്ക്‌ മകനെ വളർത്തുവാൻ ബുദ്ധിമുട്ടുണ്ടെന്ന്. ശാന്തമ്മയ്ക്ക് ദയതോന്നി വത്സലയുടെ പന്ത്രണ്ടുവയസ്സുള്ള മകൻ ശങ്കരനെ കൂട്ടിക്കൊണ്ടുവന്നു. അടുത്തുള്ള സ്കൂളിൽ ചേർത്തു. പന്ത്രണ്ടിൽ പലതവണ പരീക്ഷയെഴുതി. പക്ഷേ  തോറ്റു.  ഇതിനിടയിൽ അവരുടെ ജ്യേഷ്ഠപുത്രൻ, സുധീഷ്  നാട്ടിലേക്ക്  സ്ഥലംമാറ്റം  വാങ്ങി കുടുംബവീട്ടിൽനിന്ന് അല്പമകലെ താമാസമുറപ്പിച്ചു.

എന്നും ഗോവിന്ദക്കുറുപ്പ് രാവിലെ പത്രവുമായി കസേര നീക്കി മുറ്റത്തിരിക്കും.അത് അദ്ദേഹത്തിന്റെ ഒരുപതിവുരീതി. വിസ്താരമേറിയ മുറ്റത്തിനപ്പുറം പറമ്പ്. നിറയെ തെങ്ങും കവുങ്ങും മാവും പ്ലാവും ധാരാളം വേറേ വൃക്ഷങ്ങളും. പലവർഗ്ഗത്തിൽപ്പെട്ടവയെങ്കിലും അവകൾ ഇളംകാറ്റും കൂടിച്ചേർന്ന് വലിപ്പച്ചെറുപ്പം വകവയ്ക്കാതെ, തമ്മിൽമുട്ടിയിളകിയാടിക്കളിക്കുന്നു. പൊക്കക്കുറവുള്ള വട്ടമരത്തിന് അൽപ്പം അസൂയയുണ്ടോ എന്ന് സംശയം. അതു കുള്ളനാണെല്ലോ. കുറുപ്പത് നോക്കിയിരിക്കും. അതൊരു വിനോദമാണ്. അതുകഴിഞ്ഞിട്ടദ്ദേഹം പത്രവായനയിൽ മുഴുകും.

അന്നും കുറുപ്പ് പത്രം കൈയിലെടുത്ത്  മുറ്റത്തിരുന്നപ്പോൾ പെട്ടെന്നെന്തോ ഒരുക്ഷീണം. ഒരുചെറിയനെഞ്ചുവേദനയും. അദ്ദേഹം കുഴഞ്ഞുവീണു.  ശങ്കരൻ ഓടിവന്ന് ഉറക്കേ എല്ലാവരെയും വിളിച്ചു. തൊട്ടടുത്തുതാമസിക്കുന്ന മൂത്തപുത്രൻ ഓടിയെത്തി. ആശുപത്രിയിൽ എത്തുമ്മുമ്പ്  കാര്യം കഴിഞ്ഞു.

വിദേശത്തുള്ള ഇളയമകൻ അടുത്തദിവസം എത്തിച്ചേരാൻ കാത്തു. 

അടുത്തദിവസം പൂമുഖത്ത്, നിലവിളക്ക്  കൊളുത്തിവച്ച് ഒരുവാഴയില നിവർത്തിയിട്ടു.   കുറുപ്പിന്റെ  ശരീരം കുളിപ്പിച്ചശേഷം  അതിൽക്കിടത്തി. പുഷ്‌പാർപ്പണത്തിനുള്ള സമയമായി. രക്തബന്ധത്തിലുള്ള പുരുഷന്മാരും ആൺകുട്ടികളും എല്ലാവരും കുളിയൊക്കെക്കഴിഞ്ഞെത്തി. കോടിയിടലിനുശേഷം പുഷ്‌പാർപ്പണത്തിനുള്ള ആഹ്വാനമെത്തി. ബന്ധുക്കൾ ബന്ധത്തിന്റെ മുറപ്രകാരം ഓരോരുത്തരായിവന്ന്  പൂക്കളർപ്പിച്ചു.

 ഇനിയാരെങ്കിലും പൂക്കൾ സമർപ്പിക്കാനുണ്ടോയെന്ന് നടത്തിപ്പുകാർ ചോദിച്ചു. ശങ്കരൻ ഒന്നുശങ്കിച്ച് മുന്നോട്ടുവന്ന് പൂക്കൾ കൈയിലെടുത്തു.

വെടിപൊട്ടുംശബ്ദത്തിൽ, "പോടാ, നിന്നെയാരും വിളിച്ചില്ല. ബന്ധുക്കൾമാത്രം പൂവിട്ടാൽ മതി," കുറുപ്പിന്റെ മൂത്തമകൻ സുധീഷ്.

പാവംശങ്കരൻ കരഞ്ഞില്ലെന്നേയുള്ളു. അവൻ വേഗം വീടിന്റെ പിറകിലേക്കുപോയി. കരഞ്ഞുതളർന്നിരുന്നെങ്കിലും ശാന്തമ്മ സുധീഷിനോടു പറഞ്ഞ് അവനെ  അവിടേക്കു വരുത്തി, പുഷ്‌പാർപ്പണം  ചെയ്യാൻ. അടക്കാൻ വയ്യാത്ത ശോകത്തോടേ  ശങ്കരൻ പുഷ്പങ്ങളർപ്പിച്ചു.

രാത്രിയായി. എല്ലാവരും തളർന്നുറങ്ങാനുള്ള തയ്യാറെടുപ്പിൽ. അപ്പോൾ ഇളയ മകൻ സുരേഷ്, " ചേട്ടാ, കഷ്ടമായിപ്പോയി, ശങ്കരനെ എല്ലാവരും കേൾക്കേ ശകാരിച്ചത്. അവൻ പൂക്കളിട്ടാലെന്താ? നമ്മുടെ വീട്ടിലെ ഒരംഗംപോലെയാണല്ലോ അവൻ? വത്സലചേച്ചിയുടെ മകനല്ലേ?”

സുധീഷ് അല്പം ശബ്ദം താഴ്ത്തി, " നീ വാ പറയാം.”

അവർ സ്വീകരണമുറിയിൽനിന്ന് അകത്തേക്കുപോയി.

“എടാ,  അവൻ ഇനി സ്വത്തിനവകാശവും പറഞ്ഞ്  വരും.”

“അതെങ്ങനെ? ആ ചേച്ചിക്ക് അന്നുപൈസയൊക്കെക്കൊടുത്തതാണല്ലോ വിട്ടത്. തന്നെയുമല്ല ഗൾഫിൽ  അവനൊരു ജീവിതമാർഗ്ഗം ഉണ്ടാക്കിക്കൊടുക്കണമെന്നു എന്നോടുപറഞ്ഞിട്ടുണ്ടല്ലോ, അമ്മ.”

“എടാ അവൻ നമ്മടെ അച്ഛന്റെ  മകനാ. അമ്മയുമച്ഛനുംകൂടെ ശബ്ദം താഴ്ത്തി പണ്ടുവഴക്കിടുന്നത് ഞാൻ കേട്ടിട്ടുണ്ട്.” സുധീഷ്.

Tuesday, March 30, 2021

Patience!


Patience from a person is a precious jewel,

that lessens the heightened anger of his rival,

who has stretched large, the pinnacle of his ire,

 and it helps unravel his wrath-woven lure.


A word that, of late, gets greatly tapered

in its expansion and signification regard,

has become an uncommon unusual factor,

as now impatience sticks to one's character. 


A beautiful bloom, now required highly

at this crucial moment of chaos in society,

is said to be common, but uncommon currently,

as its lessening size is sizable really.


Patience to listen to the prattling of toddlers,

Patience to attend to the welfare of elders

Patience to wait, patience to heed to others,

 and patience to get gratitude is this bloom’s petals.  


This bloom does not blossom in orchards,

possessed by confused frenzied minds.

Well, the plants of this class grow only in

the land made ready for snag’s solution.


This flower with its prettiness is adequate,

 for the stress and strain to be moderate.

You can't obtain this flower from everyone,

As it grows not in everyone’s garden.


Requires it a broad-minded gardener,

who sows and grows its seeds with care,

using his reasons as the exact manure

and well sprinkling his soberness as water.  


Have endurance, enlarging the area of the mind,

cultivate the culture of being always patient,

empathy, you contain for others sufficient,

 and evade your impatience to avoid being a patient.


 

 

 

 

 

 

 

 

 

 

 

 

 

 

 


 

 

Saturday, February 20, 2021

അന്തമില്ലാത്തത്!

'ഈ വല്ലിയിൽ നിന്നു  ചെമ്മേ , പൂക്കൾ 

പോകുന്നിതാ പറന്നമ്മേ' എന്ന രീതി.


അന്തമില്ലാത്തത്!

 

 

അന്തമില്ലാത്തതിന്നെന്താ, നാമം?

ചന്തമേറീടുന്ന കാലം.

പൊയ്‌പ്പോയ കാലം വരില്ലാ, വീണ്ടും

ചെയ്യൂ   വിശുദ്ധമായ് കർമ്മം. 

 

നാശമില്ലാത്തതായെന്താ, ചൊല്ലൂ?

നാശമില്ലാത്തതായ് ബ്രഹ്മം.

ബ്രഹ്മ, കൃപമൂലം രൂപം, പൂണ്ടൂ 

മോഹമേകും വർണ്ണജാലം.

 

അക്ഷരത്താൽ വാക്കു ചെയ്യും, യാത്രാ 

സ്പഷ്ടമായ് പുസ്തകത്താളിൽ.

ശ്രേഷ്ടമായ് നിൽപ്പൂ പ്രപഞ്ചേ, വർണ്ണം

ഭൂഷണം ഭാഷയ്ക്കു ലേഖ്യം.

 

മാനസോല്ലാസം ലഭിയ്ക്കാൻ, മാർഗ്ഗം?

മാന്യകർമ്മംശാന്തിനേടാൻ.

ശാന്തിയാലാനന്ദം ചിത്തേ, ലഭ്യം,

ശാന്തമായ് ജീവിതം മാറും.

 

തോൽവിയ്ക്കു, തോൽവികൾ നൽകും, രീതീ ?    

മേലും ശ്രമം,  തോൽവീപുൽകീ

നിദ്രയോ അക്കരേ, കാട്ടൂ, മാർഗ്ഗം?

ഭദ്രം  വിചാരം ത്യജിക്കൂ.


 ദുഷ്ടകാര്യങ്ങളേ  ദൂരേ, ആക്കാൻ? 

 ശിഷ്ടമാം ചര്യകൾ കാക്കൂ . 

കഷ്ടങ്ങൾ നൽകല്ലേയാർക്കും, എന്നാൽ?

ഇഷ്ടം  സഫലം സമ്പൂർണ്ണം

 

സാധ്യമോ തുടർന്നും പോകാൻ, ബന്ധം?  

ബാധ്യതാബന്ധമില്ലെങ്കിൽ. 

കർത്തവ്യം പൂർത്തിയാക്കീടാം, എപ്പോൾ? 

ധർമ്മത്തിൽ  ജാഗ്രത കാത്താൽ.

 

വാക്കിലുണ്ടാകുമോ സത്യം, നിത്യം?

നോക്കിൽ, വാക്കിൽ മൂല്യം കാത്താൽ.

ഈവിധം  ചെയ്യുവോർ പുണ്യം പുല്കും,

ദൈവത്തിൻ   വരങ്ങൾ  നേടാം. 

Wednesday, February 3, 2021

A Coffin and a Cradle!

 

 

This is a wee bit late to post this, but not too late. May all the visitors have a healthy, peaceful Year ahead.

 

December, last, not the least

has its fine day thirty-first

for the great architect Time

that builds two things very vital.

 

While He builds a cradle lovely

for his babe, two O’ two one,

he had to make a coffin

 for his family oldie, twenty-twenty.

 

What a paradox as it is the law,

which He follows with flaws, naught.

Birth and death border the life,

and the demise goes never undone.

 

Even a person, highly practised

however deep his deftness is,

cannot supplement substitutes

for the processes, natal and fatal.

 

 Mother Earth and her offspring

abide by the decree, Nature designs.

 Let us hope that our newborn Year,

will drive off the viruses of our minds.

 

May experience, all of us, a prolific year,

a year, dissolving the qualms in glees 

and let us all be free of the stress

and sense a weight off our head.